Latest News
Meditation
48 mins ago
17th Sunday_പങ്കുവയ്ക്കലിന്റെ സുവിശേഷം (യോഹ. 6:1-15)
ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ നാലു സുവിശേഷങ്ങളും ചിത്രീകരിക്കുന്ന യേശുവിന്റെ അത്ഭുതമാണ് അപ്പം വർദ്ധിപ്പിക്കൽ. അതുകൊണ്ടുതന്നെ ഇതൊരു പ്രധാനപ്പെട്ട സംഭവമാണെന്ന് അനുമാനിക്കാവുന്നതാണ്. യോഹന്നാൻ സുവിശേഷകനെ സംബന്ധിച്ച് ഇതൊരു അത്ഭുതമല്ല, അടയാളമാണ്. യേശുവിന്റെ ദൈവികതയെ വ്യക്തമാക്കുന്നതിനായുള്ള സാഹിത്യ സങ്കേതം. ഉദ്ദേശം ഒന്നുമാത്രമാണ്; എല്ലാം വിശപ്പിനെയും ശമിപ്പിക്കുന്നവൻ ക്രിസ്തു മാത്രമാണ്. കാരണം അവനാണ് നിത്യജീവൻ. പെസഹാത്തിരുനാൾ അടുത്തിരിക്കുന്നു. വസന്തകാലമാണത്. ഗുരുനാഥൻ മലമുകളിൽ നിന്ന് തന്നെ അനുഗമിക്കുന്ന ജനത്തെ വീക്ഷിക്കുകയാണ്. വിശുദ്ധഗ്രന്ഥ പശ്ചാത്തലത്തിൽ ദൈവം സ്വയം…
Articles
3 days ago
ദർശന തിരുനാളും ദർശന സമൂഹവും
ജോസ് മാർട്ടിൻ തിരുനാളുകളുമായി ബന്ധപ്പെട്ടുള്ള നോട്ടീസുകളിൽ നമ്മൾ പലപ്പോഴും കാണാറുള്ളതാണ് ഉണ്ണി മിശിഹായുടെ, കർമ്മല മാതാവിന്റെ ദർശന തിരുനാൾ ആഘോഷിച്ചു എന്നൊക്കെ. എന്താണ് ദർശന സമൂഹങ്ങൾ? ചരിത്രം: സന്യാസ സഭകളെ അനുകരിച്ച് സുവിശേഷ നിഷ്ഠമായ ഒരു പ്രത്യേക ആദർശം പുലർത്തുവാൻ ഒരുമിച്ച് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മകൾ മദ്ധ്യദശകം മുതലേ രൂപംകൊണ്ടിരുന്നു. ആരംഭകാലത്ത് സന്യാസ സഭകളോട് ചേർന്ന് പ്രവർത്തിച്ചിരുന്ന, പൊതുവെ ദർശന സമൂഹങ്ങൾ എന്ന് അറിയപ്പെടുന്ന ഈ സമൂഹം പിന്നീട് പള്ളി മദ്ധ്യസ്ഥരുടെ…
Meditation
7 days ago
16th Sunday_2024_വിശ്രമവും കരുണയും (മർക്കോ 6: 30 -34)
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ അയക്കപ്പെട്ടവർ, ഇതാ, മടങ്ങിവന്നിരിക്കുന്നു. യേശുവിൽ നിന്നും ആരംഭിച്ചു, യേശുവിലേക്ക് തന്നെ മടങ്ങുന്നു. കാരണം, അവനാണ് അയക്കപ്പെട്ടവരുടെ കേന്ദ്രം. രണ്ടു കാര്യത്തിനാണ് യേശു ശിഷ്യന്മാരെ വിളിച്ചത്; അവനോടൊപ്പം ആയിരിക്കാനും സുവിശേഷം പ്രഘോഷിക്കാനും. പ്രഘോഷിക്കാൻ പോയവർ വിളിച്ചവന്റെ അടുത്തേക്ക് തന്നെ വരുന്നു. എന്തിനാണ് അവർ മടങ്ങി വരുന്നത്? അവർ ചെയ്ത കാര്യങ്ങൾ അവനോട് പങ്കുവയ്ക്കുന്നതിനു വേണ്ടി. ഇതൊരു പിൻവാങ്ങലാണ്. ഒരു റിട്രീറ്റ്. ഗുരുവിനോടൊപ്പമുള്ള ഒരു ആത്മശോധന. ഇങ്ങനെയൊരു പിൻവാങ്ങൽ…
Kerala
2 weeks ago
15th Sunday_വഴിയും വീടും (മർക്കോ 6: 7-13)
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ “അവൻ പന്ത്രണ്ടുപേരെ അടുത്തു വിളിച്ച് രണ്ടുപേരെവീതം അയക്കാൻ തുടങ്ങി”. നിശ്ചലതയിലേക്കല്ല, സഞ്ചാരത്തിലേക്കാണ് ദൈവം നമ്മെ വിളിക്കുന്നത്. അടഞ്ഞ വാതിലുകൾക്കുള്ളിലെ സ്വസ്ഥതയല്ല, പുതിയ ചക്രവാളങ്ങളിലേക്കുള്ള ഒരു കുതിച്ചുയരലാണ് ദൈവവിളി. കാരണം, വിഹായുസ്സുകളെ ഇഷ്ടപ്പെടുന്നവനാണ് നമ്മുടെ ദൈവം. രണ്ടുപേരെ വീതമാണ് യേശു ശിഷ്യന്മാരെ അയക്കുന്നത്. ഒന്നും ഒന്നും രണ്ട് എന്ന കണക്കിന്റെ യുക്തിയല്ല ഇവിടത്തെ വിഷയം. രണ്ടുപേർ എന്നത് ഒരു ആകെത്തുകയുമല്ല. അതു കൂട്ടായ്മയുടെ ആദ്യ കോശമാണ്. സഭയുടെ…
Kerala
3 weeks ago
ഫാ.ഫ്രാൻസ് സേവ്യർ സി.പി. അന്തരിച്ചു
ജോസ് മാർട്ടിൻ കൊച്ചി: പാഷനിസ്റ്റ് സന്ന്യാസഭാംഗവും നിലമ്പൂർ സെന്റ് ജെമ്മ ഗൽഗാനി ആശ്രമത്തിൽ സുപ്പീരിയറും, നോവിസ് മാസ്റ്ററുമായി സേവനം ചെയ്യുക ആയിരുന്നു. കൊച്ചി രൂപതയിലെ കുമ്പളങ്ങി പഴങ്ങാട് സെന്റ് ജോർജ് ഇടവകാംഗമാണ്. നെയ്യാറ്റിൻകര രൂപതയിൽ മുള്ളുവിള തിരുകുടുംബ പള്ളിയിലും, കോട്ടപ്പുറം രൂപതയിൽ മുനമ്പം ബീച്ചിലെ വേളാങ്കണ്ണി പള്ളിയിലും, ഫിലിപ്പീൻസ്, പപ്പുവാനുഗനി എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.
Meditation
3 weeks ago
14th Sunday_അവഗണനയുടെ അപ്പം ഭക്ഷിക്കുന്നവർ (മർക്കോ 6:1-6)
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ ഗലീലിയുടെ മറുകര ഗെരസേനരുടെ ദേശമാണ്. അവിടെവച്ചാണ് അവൻ പിശാചുബാധിതനെയും ജായ്റോസിന്റെ മകളെയും രക്തസ്രാവക്കാരിയെയും ദൈവരാജ്യത്തിന്റെ തനിമയിലേക്ക് ചേർത്തുനിർത്തുന്നത്. വേണമെങ്കിൽ അവരുടെ നൊമ്പരങ്ങളുടെ മുമ്പിൽ അവന് നിസ്സംഗനാകാമായിരുന്നു. അവനത് സാധിക്കില്ല. കാരണം നിസ്സംഗതയുടെ വിപരീതമാണവൻ. അതുകൊണ്ടുതന്നെ നൊമ്പരങ്ങളെ അവൻ അവഗണിക്കില്ല. അസാധാരണമാണ് അവന്റെ ചിന്തകളും വാക്കുകളും പ്രവൃത്തികളും. വലിയൊരു ജനക്കൂട്ടം ചുറ്റിനും എപ്പോഴുമുണ്ട്. അവൻ കടന്നുപോകുന്നിടത്തെല്ലാം വിസ്മയം തഴച്ചുവളരുകയാണ്. ജനങ്ങൾ ആർപ്പുവിളിക്കുന്നു. പക്ഷേ സ്വദേശത്ത്, സ്വന്തം സിനഗോഗിൽ…