Kerala

ഓഖി ദുരന്തം ; ലത്തീന്‍ സഭയുടെ രാജ്‌ഭവന്‍ മാര്‍ച്ച്‌ ജനസാഗരമായി

ഓഖി ദുരന്തം ; ലത്തീന്‍ സഭയുടെ രാജ്‌ഭവന്‍ മാര്‍ച്ച്‌ ജനസാഗരമായി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനങ്ങളിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഫലപ്രദമായി പ്രവർ
ത്തിക്കാത്തതിൽ പ്രതിഷേധിച്ചു തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കു മാർച്ച് നടത്തി. തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ. എം.സൂസപാക്യം ഉദ്ഘാടനം ചെയ്തു. സഹായ മെത്രാൻ ഡോ. ആർ.ക്രിസ്തുദാസ്, വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്.പെരേര എന്നിവർ പ്രസംഗിച്ചു.

രാജ്ഭവൻ മാർച്ചിനു മുന്നോടിയായി ഇന്നു രാവിലെ പാളയം സെന്‍റ് ജോസഫ് കത്തീഡ്രൽ ദേവാലയാങ്കണത്തിൽ നിന്നു പ്രകടനം ആരംഭിച്ചു.മാര്‍ച്ച്‌ പാളയം സെയ്‌ന്റ്‌ ജോസഫ്‌ മെറ്റ്‌ട്രാ പോളിറ്റന്‍ ദേവാലയത്തിനു മുന്നില്‍ നെയ്യാറ്റിന്‍കര ബിഷപ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യ്‌തു .തിരുവനന്തപുരം ലത്തില്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്‌തുദാസ്‌ സന്ദേശം നല്‍കി.  ഓഖി ദുരനന്തത്തിൽപെട്ടു കാണാതായ നൂറുകണക്കിനു മത്സ്യത്തൊഴിലാളികളെ എത്രയും വേഗം കണ്ടെത്താനുള്ള സംവിധാനം ഏർപ്പെടുത്തുക, ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, നഷ്ടം സംഭവിച്ചവർക്കുള്ള പുനരധിവാസ പാക്കേജ് സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു മാർച്ച്. ഓഖി ദുരന്തത്തെ ദേശിയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന്‌ ധര്‍ണ്ണാ സമരം ഉദ്‌ഘാടനം ചെയ്ത്കൊണ്ട്‌ ആര്‍ച്ച്‌ ബിഷപ്‌ ഡോ.എം.സൂസപാക്യം പറഞ്ഞു. തീരദേശത്ത്‌ സ്‌ഥിരമായി ഒരു കേന്ദ്ര ഫിഷറീസ്‌ മന്ത്രാലയം ഉണ്ടാകണമെന്നു അദേഹം ആവശ്യപ്പെട്ടു.

കടലിൽ അകപ്പെട്ട മത്സ്യത്തൊഴിലാളികളെ ഇനിയും രക്ഷിക്കാൻ കഴിയാത്തവിധം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രക്ഷാപ്രവർത്തന സംവിധാനമാകെ സ്തംഭിച്ചു നിൽക്കുന്നതിലുള്ള പ്രതിഷേധമാണ് സമരത്തിലൂടെ പ്രകടിപ്പിക്കുന്നത്. തുടർ
ന്നും സർക്കാർ ക്രിയാത്മകമായി ഇടപെടുന്നില്ലെങ്കിൽ കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും രാപ്പകൽ സമരം ഉൾപ്പെടെ നടത്താനും കഴിഞ്ഞ ദിവസം അതിരൂപതാ ആസ്ഥാനത്തു വിളിച്ചു ചേർത്ത വൈദികരുടെയും പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങളുടെയും യോഗത്തിൽ തീരുമാനിച്ചിരുന്നു. മത്സ്യത്തൊഴിലാളികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞായറാഴ്ച പ്രാർഥനാ ദിനമായി ആചരിച്ചിരുന്നു.

അതേസമയം ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടവരിൽ ഇനി കണ്ടെത്താനുള്ളത് 146 പേരെന്ന് സര്‍ക്കാരിന്‍റെ പുതിയ കണക്ക്. ഇതുകൂടാതെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്ത 34 പേരുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker