Kerala

പ്രധാന തിരുനാൾ ഇന്ന്, വിശ്വാസി സഹസ്രങ്ങൾ അർത്തുങ്കലിലേക്ക്

പ്രധാന തിരുനാൾ ഇന്ന്, വിശ്വാസി സഹസ്രങ്ങൾ അർത്തുങ്കലിലേക്ക്

ചേർത്തല: ചരിത്രപ്രസിദ്ധമായ അർത്തുങ്കൽ സെന്‍റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ പ്രധാന തിരുനാൾ ഇന്ന് ആഘോഷിക്കും. വെളുത്തച്ചന്‍റെ അനുഗ്രഹം തേടി വിശ്വാസി സഹസ്രങ്ങൾ ഇന്ന് അർത്തുങ്കലിലെത്തും.

വൈകുന്നേരം നാലിനു ദേശത്തിന് അനുഗ്രഹം ചൊരിഞ്ഞുകൊണ്ട് നടക്കുന്ന തിരുസ്വരൂപവുമേന്തിയുള്ള പ്രദക്ഷിണം അർത്തുങ്കലിനെ വിശ്വാസി സാഗരമാക്കും. അത്ഭുത തിരുസ്വരൂപം പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചതു മുതൽ അർത്തുങ്കലിലേക്ക് പതിനായിരക്കണക്കിന് വിശ്വാസികൾ രാപകലന്യെ പ്രവഹിക്കുകയാണ്.

ഇന്നു നടക്കുന്ന പ്രദക്ഷിണം ദർശിക്കാനും അതിൽ പങ്കെടുക്കുവാനും ഇതരസംസ്ഥാനങ്ങളിൽ നിന്നുപോലും വിശ്വാസികൾ എത്തിച്ചേരും. വിശുദ്ധന്‍റെ തിരുസ്വരൂപം വിശ്വാസികൾ തോളിലേറ്റിയാണ് പടിഞ്ഞാറ് സ്ഥാപിച്ചിട്ടുള്ള കുരിശടിവരെ പ്രദക്ഷിണം നടത്തുന്നത്. തിരുസ്വരൂപം വഹിക്കുന്നതിനായി ജനങ്ങൾ പ്രത്യേക വ്രതാനുഷ്ഠാനങ്ങളോടെയാണ് എത്തുന്നത്.

പ്രദക്ഷിണ സമയം വിശ്വാസികൾ വെറ്റിലയും മലരുമൊക്കെ പ്രാർഥനാപൂർവം തിരുസ്വരൂപത്തിൽ അർച്ചിക്കാറുണ്ട്. തിരുസ്വരൂപം ദേവാലയത്തിൽനിന്നു പുറത്തിറക്കുന്നതു മുതൽ തിരികെ എത്തുന്നതുവരെ ആകാശത്ത് ചെമ്പരുന്തുകൾ വട്ടമിട്ടുപറക്കുന്നത് അർത്തുങ്കലിലെ പ്രദക്ഷിണത്തിന്‍റെ മറ്റൊരു സവിശേഷതയാണ്. ദേവാലയത്തിലെ പ്രധാന നേർച്ച അമ്പും വില്ലും എഴുന്നള്ളിക്കലാണ്. ദേവാലയ വാതിൽക്കലുള്ള കുരിശടിയിൽ നിന്ന് തുടങ്ങുന്ന നേർച്ചയ്ക്ക് അകമ്പടിയായി പ്രത്യേക ബാൻഡ്മേളവും മുത്തുക്കുടകളുമുണ്ടാകും. ദേവാലയത്തിന് പടിഞ്ഞാറുഭാഗത്തുള്ള കുരിശടിയിൽനിന്നു വിശ്വാസികൾ വില്ലും കഴുന്നുമായി ഉരുളുനേർച്ചയായി ദേവാലയത്തിലെത്തി വെളുത്തച്ചനെ ദർശിക്കുന്നു.

നിരങ്ങ് നേർച്ചയും വിശ്വാസികൾ അനുഷ്ഠിക്കുന്നു. ഒരുദിവസം ഉപവാസം അനുഷ്ഠിച്ചുകൊണ്ട് വെളുത്തച്ചന്‍റെ തിരുനടയിൽ ഭജനമിരിക്കുന്നതും ഇവിടെ പതിവാണ്. നേർച്ചകൾ അർപ്പിക്കുന്നതിനായി ജാതി മത ഭേദമന്യേ എല്ലാ ജനവിഭാഗങ്ങളും ഇവിടെയെത്തുന്നുണ്ട്. അർത്തുങ്കൽ പെരുന്നാളിനോടനുബന്ധിച്ച്, ഇന്ന് ചേർത്തല താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 27-നാണ് എട്ടാം, പെരുന്നാൾ. ഇത് കൃതജ്ഞതാദിനമായി ആചരിക്കും. രാത്രി 12-ഓടെ തിരുസ്വരൂപ വന്ദനം, തിരുനട അയ്ക്കൽ ചടങ്ങുകളോടെ തിരുനാളിന് സമാപനമാകും.

തിരുനാൾ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും വിശ്വാസികൾക്ക് പ്രയാസമില്ലാതെ പള്ളിയിലെത്തുന്നതിനും നേർച്ചകാഴ്ചകൾ അർപ്പിക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി റെക്ടർ ഫാ. ക്രിസ്റ്റഫർ എം. അർഥശേരിൽ പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker