സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: രക്തസാക്ഷിയായ ആർച്ച്ബിഷപ് അർനുൾഫോ ഓസ്കർ റൊമേറോയെയും വാഴ്ത്തപ്പെട്ട പോൾ ആറാമൻ മാർപാപ്പയെയും ഒക്ടോബർ 14-ന് ഫ്രാൻസിസ് പാപ്പ വിശുദ്ധപദവിയിലേക്ക് ഉയർത്തുമെന്നു വത്തിക്കാൻ അറിയിച്ചു.
ഇവർക്കൊപ്പം രണ്ടു വൈദികരും രണ്ടു കന്യാസ്ത്രീകളും വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടും. വത്തിക്കാനിലായിരിക്കും തിരുകർമ്മങ്ങൾ.
ലാറ്റിനമേരിക്കൻ രാജ്യമായ എൽസാൽവഡോറിലെ സാൻ സാൽവഡോർ അതിരൂപതാധ്യക്ഷനായിരുന്നു റൊമേറോ. ദരിദ്രരുടെ ഉന്നമനത്തിനും മനുഷ്യാവകാശങ്ങൾക്കുംവേണ്ടി ശബ്ദമുയർത്തി റോമേറോയെ അക്ര മികൾ 1980 മാർച്ച് 24-ന് ദിവ്യബലി അർപ്പിക്കുന്നതിനിടെ വെടിവച്ചു വീഴ്ത്തുകയായിരുന്നു. 2015 മേയിൽ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു.
റോമേറോയുടെ നാമകരണച്ചടങ്ങുകൾ എൽസാൽവദോറിലോ, പാനമയിലോ നടന്നേക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു.
1963 മുതൽ 1978 വരെയാണ് പോൾ ആറാമൻ പാപ്പാ സഭയെ നയിച്ചത്.
പോൾ ആറാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്ക്
Related