Diocese

ജനിവരി 5 ന്‌ ബോണക്കാട്‌ കുരിശുമലയില്‍ കുരിശ്‌ നാട്ടാനായി “കുരിശുയാത്ര”

ജനിവരി 5 ന്‌ ബോണക്കാട്‌ കുരിശുമലയില്‍ കുരിശ്‌ നാട്ടാനായി "കുരിശുയാത്ര"

നെയ്യാറ്റിന്‍കര ; ബോക്കാട്‌ കുരിശുമലയില്‍ വര്‍ഗീയ വാദികള്‍ സ്‌ഫോടനത്തിലൂടെ തകര്‍ത്ത കുരിശ്‌ പുന:സ്‌ഥാപിക്കാനായി നെയ്യാറ്റിന്‍കര രൂപതയിലെ പതിനായിരക്കണക്കിന്‌ വിശ്വാസികള്‍ ജനുവരി 5 ന്‌ കുരിശ് സ്ഥാപിക്കാന്‍ മരക്കുരിശുമായി ബോണക്കാട്‌ കുരിശുമലയിലേക്ക്‌ കുരിശുയാത്ര നടത്തും.

സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്ന്‌ സ്‌ഥാപിച്ച മരക്കുരിശ്‌ സ്‌ഫോടനത്തിലൂടെ തകര്‍ന്നതാണെന്ന്‌ വ്യക്‌തമായിട്ടും വനം വകുപ്പും പേലീസും മിന്നലിലൂടെയാണ്‌ കുരിശ്‌ തകര്‍ന്നതെന്ന വാദം തുടരുകയാണ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഡിസംബര്‍ 18 ന്‌ രൂപതയിലെ ആയിരക്കണക്കിന്‌ വിശ്വാസികള്‍ നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട്‌ താലൂക്കുകളിലേക്ക്‌ മാര്‍ച്ചും ധര്‍ണ്ണയും നടത്തുകയും വനം വകുപ്പ്‌ മന്ത്രി കെ.രാജുവിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. അന്ന്‌ പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ്‌ മാര്‍ച്ച്‌ നടത്തിയത്‌.

ജനുവരി 5 ന്‌ നടക്കുന്ന കുരിശുയാത്ര നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്‌തുദാസ്‌ ഉദ്‌ഘാടനം ചെയ്യും. കുരിശുയാത്രയുടെ സംഘാടനത്തിനായി 101 അംഗ സമിതി രൂപപ്പെടുത്തിയിട്ടുണ്ട്‌ . രൂപതയിലെ കെഎല്‍സിഎ ,കെസിവൈഎം ,കെഎല്‍സിഡബ്ല്യൂഎ, ഭക്‌തസംഘടനകള്‍ എന്നിവക്കാണ്‌ കുരിശ്‌യാത്രയുടെ നേതൃത്വം .തകര്‍ക്കപ്പെട്ട കുരിശിന്റെ സ്‌ഥാനത്ത്‌ പുതിയ മരക്കുരിശ്‌ ജനുവരി 5 ന് സ്‌ഥാപിക്കുമെന്ന്‌ കുരിശുമല സംരക്ഷണ സമിതി അറിയിച്ചു. രൂപതയുടെ പാറശാല മുതല്‍ കിളിമാനൂര്‍ വരെയുളള പതിനായിരക്കണക്കിന്‌ വിശ്വാസികള്‍ കുരിശുയാത്രയില്‍ പങ്കെടുക്കുമെന്ന്‌ കുരിശുമല റെക്‌ടര്‍ ഫാ.ഡെന്നിസ്‌ മണ്ണൂര്‍ പറഞ്ഞു.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker