Diocese

ബോണക്കാടില്‍ 2018-ൽ ഉണ്ടായ ഭരണകൂട ഭീകരത

ബോണക്കാടില്‍ 2018-ൽ ഉണ്ടായ ഭരണകൂട ഭീകരത

ബോണക്കാടില്‍ 2018 ജനുവരി 5-ന് പോലീസിന്‍റെ നേതൃത്വത്തില്‍ ഉണ്ടായ ഭരണകൂട ഭീകരത വിശ്വാസികള്‍ക്ക് മറക്കാന്‍ കഴിയില്ല. 62 പേരെയാണ് പോലീസ് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.

വനിതാ പോലീസ് പോലുമില്ലാതെ 22 സ്ത്രീകളെ നിഷ്കരണം തല്ലിയൊതുക്കി. 3 വൈദികരുടെ കൈകൾ അടിച്ചൊടിച്ചു. 2 കന്യാസ്ത്രീകളുടെ തല അടിച്ച് പൊട്ടിച്ചു. 32 വിശ്വാസികളുടെ കൈയ്യും കാലും തല്ലിയൊടിച്ചു. വിതുര സ്വദേശിയായ ഒരു വയോധികന്‍റെ കണ്ണ് തകര്‍ത്തു. ഇന്നും അദ്ദേഹത്തിന് കാഴ്ച തിരികെ ലഭിച്ചിട്ടില്ല. വിശ്വാസികള്‍ക്കെതിരെ യഥാര്‍ത്ഥ ഭരണകൂട ഭീകരത.

രാവിലെ തുടങ്ങിയ സമരത്തെ തണുപ്പിക്കാനോ ലാത്തിച്ചാര്‍ജ്ജ് ഒഴിവാക്കാനോ സര്‍ക്കാര്‍ മുതിര്‍ന്നില്ല. കാണിത്തടത്ത് അടികൊണ്ട് ആശുപത്രിയില്‍ വിശ്വാസികളെ കൊണ്ടു പോകുന്ന സമയം തന്നെ, വിതുര ജംഗ്ഷനിലും വിശ്വസികളെ അടിച്ചൊതുക്കി. എല്ലാത്തിനും ഉന്നതങ്ങളില്‍ നിന്ന് എസ്.പി.ക്കും പാലോട് സി.ഐ.ക്കും വിതുര എസ് ഐക്കും നിര്‍ദ്ദേശം.

ഒരു വിശ്വാസ സമൂഹത്തെ പട്ടിയെ തല്ലുന്നത് പോലെയാണ് സര്‍ക്കാര്‍ തെരുവില്‍ നേരിട്ടത്.

Show More

Leave a Reply

Your email address will not be published.

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker