ഓർക്കുവാൻ… ഓമനിക്കുവാൻ… സ്വപ്നങ്ങളുണ്ടാകണം

"കാതലായ" പ്രവൃത്തിയാണോ ചെയ്യുക ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ചിന്തിക്കണം

മനുഷ്യൻ മനനം ചെയ്യുന്നവനാണ്. സവിശേഷമായ ബുദ്ധിയും, വിചാരവും, വികാരവും, ഭാവനയും, സിദ്ധിയും, സാധ്യതകളും ഉള്ളവനാണ് മനുഷ്യൻ. ഒറ്റപ്പെട്ട ദ്വീപല്ല. ഒരു സാമൂഹ്യജീവിയാണ്. ബന്ധങ്ങളിലൂടെ ഉള്ള വളർച്ച അനിവാര്യമാണ്. കൊണ്ടും കൊടുത്തും (give and take) ജീവിതം സമ്പന്നമാക്കേണ്ടവനാണ്. ആരും അന്യരല്ല എന്ന തിരിച്ചറിവ് നിധിപോലെ കാത്ത് സൂക്ഷിക്കേണ്ടവനാണ്. അതേസമയം, ആൾക്കൂട്ടത്തിന് നടുവിലും തനിയെ ആയിരിക്കുന്ന മിതത്വവും, ആത്മനിയന്ത്രണവും, ധ്യാനവും, സമചിത്തതയും കാത്തുസൂക്ഷിക്കുവാൻ കടമപ്പെട്ടവനാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും, അംഗീകരിക്കാനും അംഗീകരിക്കപ്പെടാനും ഉള്ള ആഗ്രഹം ജന്മസിദ്ധമാണ്. എന്നാൽ, അവന് ഈ സമൂഹത്തിൽ തനതായ ഒരു “ഇടം” കണ്ടെത്തുവാനുള്ള അവകാശവുമുണ്ട്.

മനുഷ്യ ജീവിതം ഒരു പിടി ഓർമ്മകളുടെ വസന്തമാണ്. ഒപ്പം ഒത്തിരി ദുഃഖ സ്മരണകളുടെ അയവിറക്കലുമാണ്. നമ്മുടെ പരിമിതമായ ജീവിതകാലഘട്ടത്തിൽ ഓർക്കുവാനും ഓമനിക്കാനും സ്വപ്നങ്ങൾ ഉണ്ടാകണം. പല സ്വപ്നങ്ങളും നമ്മുടെ ഉറക്കം കെടുത്തുന്നവയാണ്. സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടിയുള്ള നിരന്തരമായ പരിശ്രമവും ഉപാസനയുമാണ് സ്ഥിരോത്സാഹിയായ ഒരു മനുഷ്യനെ കർമ്മനിരതനാക്കുന്നത്. വൈതരണികളെ തരണം ചെയ്യാൻ ജീവശക്തി പകരുന്നത്. അതിജീവനത്തിന്റെ പുത്തൻ വാതായനങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. നമ്മെ ഓർക്കുവാൻ, നമുക്ക് ഓർക്കുവാൻ ഒത്തിരിപ്പേർ ഉണ്ടാകണം. നല്ല ബന്ധങ്ങൾ ഉണ്ടാകണം, സഹപാഠികൾ, സുഹൃത്തുക്കൾ, സഹോദരർ, രക്തബന്ധത്തിൽപ്പെട്ടവർ, ഗുരുക്കന്മാർ, ആത്മീയ ഉപദേശകർ etc.,etc.,etc. നാം ഈ ഭൂമിയിൽ ജീവിക്കുന്നു എന്നതിന്റെ തെളിവുകളാണത്. മറ്റു വാക്കുകളിൽ പറഞ്ഞാൽ മനുഷ്യപ്പറ്റുള്ളവൻ ആയിരിക്കുക എന്നർത്ഥം. സ്വപ്നങ്ങൾക്ക് നമ്മുടെ ജീവിതത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ഊർജം പകരാനുള്ള ശക്തിയുണ്ട്. സ്വപ്നങ്ങൾ ഉറക്കത്തിൽ കാണുന്നതല്ല, എന്നറിയാമല്ലോ? ഉണർവിൽ നമ്മെ ഉത്തേജിപ്പിക്കുന്ന സ്വപ്നങ്ങൾ കാണണം. (ലക്ഷ്യബോധം, ഉൾക്കാഴ്ച, ദീർഘവീക്ഷണം).

ജീവിതത്തെ ക്രിയാത്മകമായും, ഭാവാത്മകമായും (+ve) സുരഭില സുന്ദരമാക്കിമാറ്റുവാൻ “കാതലായ” ഒരു പ്രവർത്തി ഉണ്ടാവണം. പലപ്പോഴും ഉപരിപ്ലവമായ പ്രവർത്തനങ്ങളാണ് നാം ചെയ്തുകൂട്ടുന്നത്. മടിയന്റെ മനസ്സ് പിശാചിന്റെ പണിപ്പുരയാണെന്ന പഴമൊഴി വിസ്മരിക്കരുത്. ജീവിതത്തെ വിലയിരുത്തുമ്പോൾ ഓർക്കുവാൻ ഒത്തിരിപ്പേരെ (അടുത്തും അകലത്തിലും) നാം സമ്പാദിച്ചിട്ടുണ്ടോ? ചിന്തിക്കണം. അല്ലെങ്കിൽ ഇനി അങ്ങോട്ട് പരിശ്രമിക്കുകയും, പരിശീലിക്കുകയും വേണം. “കാതലായ” പ്രവൃത്തിയാണോ ചെയ്യുക ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ചിന്തിക്കണം. കഴിഞ്ഞകാലങ്ങളിൽ പ്രസ്തുത മൂല്യങ്ങൾ വളർത്തിയെടുക്കുവാൻ പരാജയപ്പെട്ടു പോയിട്ടുണ്ടെങ്കിൽ ഇനിയുള്ള യത്നം അതിനായിരിക്കട്ടെ. മേൽപ്പറഞ്ഞ ബോധ്യങ്ങളിൽ ആഴപ്പെടാത്ത ജീവിതം ഇരുകാലി മൃഗങ്ങളുടെ തലത്തിലേക്ക് നമ്മെ കൊണ്ടുപോകും. ജാഗ്രത!!!

vox_editor

Share
Published by
vox_editor

Recent Posts

6th Easter Sunday_ക്രിസ്തു സ്നേഹിച്ചതുപോലെ (യോഹ 15:9-17)

പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…

2 days ago

റോമിലെ ഹോളി ക്രോസ് ബസലിക്കയില്‍ 100 വൈദികരുമായി ഫ്രാന്‍സിസ്പാപ്പ കൂടികാഴ്ച നടത്തി.

  സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…

2 days ago

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

3 days ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

4 days ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

5 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

6 days ago