സ്വന്തം ലേഖകൻ
കൊച്ചി: കോവിഡ് കാലത്തെ പ്രതിരോധപ്രവർത്തനങ്ങൾക്കും, ലോക്ക്ഡൗണിലെ അതിജീവന പ്രവര്‍ത്തനങ്ങള്‍ക്കുമായി കേരള കത്തോലിക്കാ സഭ ജൂണ്‍ 30 വരെ ചെലവഴിച്ചത് 50,16,73,954 രൂപ. കേരളത്തിലുള്ള 32 രൂപതകളുടെയും (ലത്തീൻ-സീറോമലബാർ-സീറോമലങ്കര), രൂപതകളിൽ പ്രവർത്തിക്കുന്ന സന്ന്യാസ സമൂഹങ്ങളുടെയും, സാമൂഹ്യസേവന വിഭാഗങ്ങളുടെയും ഭാഗത്തുനിന്ന് മാത്രമായാണ് 50.16 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും, ജില്ലാ-പ്രാദേശിക ഭരണസംവിധാനങ്ങളുടെയും സഹകരണത്തോടെയായിരുന്നു സഭ കോവിഡ് പ്രതിരോധ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കത്തോലീക്കാ സഭാംഗങ്ങളായ 37,283 സന്നദ്ധപ്രവര്‍ത്തകര്‍ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. അതുപോലെതന്നെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിനു സഭാസ്ഥാപനങ്ങള്‍ ക്വാറന്റൈൻ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്.
കൂടാതെ, 4,23,559 സാനിറ്റൈസര്‍ ബോട്ടിലുകളും, 2,48,478 ഹൈജീന്‍ കിറ്റുകളും വിവിധ മേഖലകളില്‍ വിതരണം ചെയ്തു. ലക്ഷക്കണക്കിന് മാസ്കുകളാണ് ഇതുവരെ വിവിധ സഭാസംവിധാനങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് സൗജന്യമായിട്ടെത്തിച്ചത്. അതുപോലെ, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പി.പി.ഇ. കിറ്റുകളും വിതരണം ചെയ്തു. ചികിത്സാ ആവശ്യങ്ങള്‍ക്കായി 7.35 ലക്ഷവും, ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കു സാമ്പത്തിക സഹായമായി 4,06,37,481 രൂപയും നല്‍കിയിട്ടുണ്ട്.
കൂടാതെ, ലോക്ക്ഡൗണ്‍ കാലത്തെ ഭക്ഷ്യ ആവശ്യങ്ങള്‍ക്കായി നിര്‍ധന കുടുംബങ്ങള്‍ക്കായി 5.18 ലക്ഷം ഭക്ഷ്യ കിറ്റുകളാണു രൂപതകൾ സോഷ്യല്‍ സര്‍വീസ് സൊസൈറ്റികള്‍ വഴി വിതരണം ചെയ്തത്. 207 കമ്യൂണിറ്റി കിച്ചണുകളിലൂടെ 4.90 ലക്ഷം പേര്‍ക്ക് ഭക്ഷണം എത്തിച്ചു. 58,312 അതിഥി തൊഴിലാളികള്‍ക്കും സഭ ഇക്കാലത്ത് സേവനങ്ങളെത്തിച്ചു.
സ്കൂൾ വർഷമാരംഭിച്ചപ്പോൾ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി 701 കുടുംബങ്ങളില്‍ ടെലിവിഷനുകള്‍ എത്തിച്ചു. അതുപോലെതന്നെ, സഭാസംവിധാനങ്ങളിലൂടെ കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളും സജീവമായി തുടരുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള കേരളസഭയുടെ സേവന, കാരുണ്യ പദ്ധതികള്‍ 39.72 ലക്ഷം പേരിലേക്ക് എത്തിയെന്ന് കെ.സി.ബി.സി.യുടെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ്) സമാഹരിച്ച കണക്കുകള്‍ പറയുന്നു. ഇവയ്ക്കെല്ലാം പുറമെ, 1.3 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.സി.ബി.സി. ആദ്യഘട്ടത്തില്‍ നല്കി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെസിബിസിയും വിവിധ രൂപതകളും നല്കിയ സംഭാവനകള്‍, പ്രാദേശിക തലങ്ങളില്‍ ഇടവകകളും സഭാസ്ഥാപനങ്ങളും ചെലവഴിച്ച തുക എന്നിവയ്ക്കു പുറമെയുള്ള കണക്കുകളാണ് കെഎസ്എസ്എഫ് സമാഹരിച്ചതെന്നു എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ പറയുന്നു. കോവിഡ് ചികിത്സയ്ക്ക് ആശുപത്രികളും അനുബന്ധ സംവിധാനങ്ങളും വിട്ടു നല്കാന് തയ്യാറാണെന്ന് കെ.സി.ബി.സി. ഹെല്‍ത്ത് കമ്മീഷനും, ചായ് കേരളയും സര്‍ക്കാരിനോടു നേരത്തെ തന്നെ സന്നദ്ധത അറിയിച്ചിരുന്നു.
കടപ്പാട്: ദീപിക
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…
കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…
അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‍കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
This website uses cookies.
View Comments
മുഖ്യമന്ത്രി ഓരോ ദിവസവും വൈകുന്നേരം ടി വി യിലൂടെ തത്സമയം അറിയിക്കുന്ന കണക്കുകളിൽ ഈ വിവരവും ഉൾെക്കൊള്ളിക്കുവാൻ സഭാധികാരികൾ ഉടനടി നടപടികൾ സ്വീകരിക്കണെന്ന് അഭ്യർത്ഥിക്കുന്നു..
അഡ്വ ജോസി സേവ്യർ