Categories: World

ഫാ.വിൻസെന്റ് സാബുവിന് സഭാ നിയമത്തിൽ ഡോക്ടറേറ്റ്

ആത്മാക്കളുടെ രക്ഷ മിശ്ര വിവാഹത്തിലും മത വ്യത്യാസത്തിന്റെ വിവാഹത്തിലും ഭാരതത്തിന്റെ ബഹുമത പശ്ചാത്തല സാഹചര്യത്തിൽ) എന്നതായിരുന്നു ഗവേഷണ വിഷയം...

സ്വന്തം ലേഖകൻ

റോം: നെയ്യാറ്റിൻകര രൂപതാംഗമായ ഫാ.വിൻസെന്റ് സാബു കത്തോലിക്കാ സഭാ നിയമസംഹിതയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. “Salvation of souls in mixed marriage and disparity of cult marriages in multi-religious context of India” (ആത്മാക്കളുടെ രക്ഷ മിശ്ര വിവാഹത്തിലും മത വ്യത്യാസത്തിന്റെ വിവാഹത്തിലും ഭാരതത്തിന്റെ ബഹുമത പശ്ചാത്തല സാഹചര്യത്തിൽ) എന്നതായിരുന്നു ഗവേഷണ വിഷയം.

കാനോൻ നിയമസംഹിതയുടെ അവസാന കാനോനായ (C.1752) “ആത്മാക്കളുടെ രക്ഷയാണ് സഭയുടെ പരമോന്നത നിയമം” പ്രത്യേകമായി പഠിക്കുകയും മിശ്രവിവാഹത്തിനു എപ്രകാരമാണ് സഭ വിശ്വാസങ്ങളുടെ ആത്മരക്ഷ ഉറപ്പുവരുത്തുന്നത് എന്ന് പഠനം വിശകലനം ചെയ്യുന്നു. പൗളിൻ വിശേഷാവകാശത്തിന്റെ അടിസ്ഥാനത്തിൽ, സഭാതനയരുടെ വിവാഹ ബന്ധങ്ങളെ വിശദീകരിച്ചു കൊണ്ട് ‘സഭ’ ചരിത്രത്തിൽ കാലാകാലങ്ങളായി ഏർപ്പെടുത്തിയ നിർദ്ദേശങ്ങളും നിയമങ്ങളും, പ്രത്യേകമായി 1983-ലെ നിയമസംഹിതയുടെയും 2001-ലെ വിശ്വാസ പ്രബോധന കാര്യാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളുടേയുമെല്ലാം പശ്ചാത്തലത്തിൽ നിരീക്ഷണ വിധേയമാക്കുകയാണ് പ്രബന്ധം.

അതോടൊപ്പം തന്നെ ഭാരതത്തിന്റെ ബഹുമത – ബഹുസഭ പശ്ചാത്തലത്തിൽ മിശ്രവിവാഹത്തിലും മത വ്യത്യാസവിവാഹത്തിലും സഭ കാണിക്കേണ്ട തുറവിയേയും ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി കാണിക്കേണ്ട ജാഗ്രതയേയും എടുത്തു പറയുന്നുണ്ട്‌. കൂടാതെ ഇത്തരത്തിൽ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നവർക്ക് വേണ്ടി നടപ്പിലാക്കേണ്ട അജപാലന നിർദ്ദേശങ്ങളും ആഴത്തിൽ പഠിക്കുന്നുണ്ട്‌.

1995 – ൽ കഴക്കൂട്ടം സെന്റ്‌ വിൻസെന്റ്സ്‌ മൈനർ സെമിനാരിയിൽ വൈദീക പരിശീലനം ആരംഭിച്ച ഡോ.വിൻസെന്റ്‌ സാബു 2001 – 2004 കാലയളവിൽ മംഗലാപുരം സെന്റ്‌ ജോസഫ്സ്‌ ഇന്റർഡയസിഷ്യൻ മേജർ സെമിനാരിയിൽ തത്വശാസ്ത്ര പഠനം പൂർത്തിയാക്കി. 2005 – ൽ ദൈവശാസ്ത്ര പഠനത്തിനായി റോമിലേയ്ക്ക്‌ പോയ അദ്ദേഹം 2009 – ൽ ബിഷപ്പ്‌ സിൽവസ്റ്റർ പൊന്നുമുത്തന്റെ കൈവെയ്പ്പ്‌ ശുശ്രൂഷയിലൂടെ വൈദീക പട്ടം സ്വീകരിച്ചു.

തുടർന്ന്, 2009-2011 കാലയളവിൽ സഭാനിയമത്തിൽ സാന്തക്രോച്ചെ യൂണിവേഴ്സിറ്റിയിൽ നിന്നും ലൈസൻഷ്യേറ്റ്‌ പഠനം പൂർത്തിയാക്കിയ ശേഷം 2011 – ൽ ജർമ്മനിയിലെ പസ്സൗ രൂപതയിൽ സേവനമാരംഭിച്ചു.

ജർമ്മനിയിലെ സേവനത്തിനിടയിലാണു ഫാ.വിൻസെന്റ്‌ സാബു തന്റെ ഡോക്ടറേറ്റ്‌ പഠനം ആരംഭിക്കുകയും പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നത്‌.

നെയ്യാറ്റിൻകര രൂപതയിൽ കാരോട് ഇടവകയിൽ പരേതരായ മേരി – ജ്ഞാനേന്ദ്രൻ ദമ്പതികളാണു മാതാപിതാക്കൾ. യോഹന്നാൻ, മേരിക്കുട്ടി, സ്റ്റീഫൻ, മേഴ്സി, ക്രിസ്തു രാജൻ, ഡെന്നിസൻ എന്നിവർ സഹോദരങ്ങളാണു.

vox_editor

Recent Posts

ഉള്ളിലെ ദൈവസാന്നിധ്യം (യോഹ 15:26-27, 16:12-15)

പെന്തക്കോസ്താ തിരുനാൾ ചരിത്രപുരുഷനായ യേശുവിന്റെ പ്രത്യക്ഷീകരണങ്ങളുടെ കാലം അവസാനിക്കുന്നു, സഭയുടെ സമയം ആരംഭിക്കുന്നു. ചുരുക്കത്തിൽ, ഇപ്പോൾ നമ്മുടെ ഊഴമാണ്. എന്താണ്…

1 day ago

അടയാളങ്ങളിൽ വസിക്കുന്നവൻ (മർക്കോ 16:15-20)

സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തെ മുകളിലേക്കുള്ള ഒരു ബഹിർഗമനമായിട്ടാണ് സമവീക്ഷണ സുവിശേഷങ്ങളും അപ്പോസ്തലന്മാരുടെ നടപടി പുസ്തകവും ചിത്രീകരിക്കുന്നത്. രസകരമെന്നു പറയട്ടെ…

1 week ago

സിസിബിഐ യില്‍ പുതിയ നിയമനങ്ങള്‍ || ഫാ.ഡൊമിനിക് പിന്‍റോ || സിസ്റ്റര്‍ ജെനിഫര്‍

സ്വന്തം ലേഖകന്‍ ബംഗളൂരു : സിസിബിഐ യുവജന കമ്മിഷന്‍ അസോസിയേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറിയായി ഫാ.ഡൊമനിക്കിനെയും ഹെല്‍ത്ത് അപ്പോസ്തലേറ്റിന്‍റെ കോ ഓഡിനേറ്ററായി…

1 week ago

റോമിലും ഇനി വല്ലാര്‍പാടത്തമ്മ

സ്വന്തം ലേഖകന്‍ റോം: റോമിലെ ലത്തീന്‍ കത്തോലിക്ക മലയാളികളുടെ ഇടവക ദേവാലയമായ (Basilica San Giovanni Battista dei Fiorentini)…

2 weeks ago

തകര്‍ക്കപെട്ട പളളിക്കൂളളില്‍ ആര്‍ച്ച് ബിഷപ്പ് മുട്ട്കുത്തി പ്രാര്‍ഥിച്ചു.

  സ്വന്തം ലേഖകന്‍ ഇംഫാല്‍ : ഇത് ഹൃദയ ഭേദകമായ മണിപ്പൂരിന്‍റെ ചിത്രം. കഴിഞ്ഞ ദിവസം ഇംഫാന്‍ ആര്‍ച്ച് ബിഷപ്പ്…

2 weeks ago

ഇന്ത്യന്‍ വംശചനായ ബിഷപ്പ് വിശുദ്ധ കുര്‍ബാനക്കിടെ കുഴഞ്ഞ് വീണ് മരിച്ചു.

അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…

2 weeks ago