സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി: അള്‍ത്താരയുടെ അകത്തളങ്ങളില്‍ അടഞ്ഞിരിക്കാതെ വൈദികന്‍ ദൈവനത്തിനായി ദിവ്യബലി അര്‍പ്പിച്ചും സുവിശേഷം പ്രഘോഷിച്ചും ദൈവജനത്തിനിടയിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് ഫ്രാന്‍സിസ് പാപ്പ.
മുറികളില്‍ അടഞ്ഞിരുന്നുളള സുവിശേഷപ്രഘോഷണ രീതി ശരിയല്ലെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സുവിശേഷത്തിനായി ദാഹിക്കുന്ന വലിയൊരു ലോകം വൈദികര്‍ക്കായി കാത്തിരിപ്പുണ്ടെന്നും പാപ്പകൂട്ടിച്ചേര്‍ത്തു.
സുവിശേഷ പ്രഘോഷണത്തില്‍ പങ്കുകാരാകാതെ ദിവ്യബലിയും വചനപ്രഘോഷണങ്ങളുമില്ലാതെ മുറികളില്‍ അടഞ്ഞിരിക്കുന്ന വൈദികര്‍ക്കുളള താക്കീത് കുടിയാണ് പാപ്പയുടെ ഈ പരാമര്‍ശം.
തെരുവുകളിലും അയല്‍സമൂഹങ്ങളിലും വിശിഷ്യാ, ദരിദ്രവും വിസ്മൃതവുമായ സ്ഥലങ്ങളില്‍ സുവിശേഷം എത്തിക്കാനുള്ള ആഗ്രഹത്താല്‍ ജ്വലിക്കുന്നവരായി വൈദീകര്‍ മാറണമെന്നും പാപ്പ ഓര്‍മിപ്പിച്ചു.
വിശുദ്ധ പത്രോസിന്‍റെ പിന്‍ഗാമിയായി പിയൂസ് 11-ാമന്‍ പാപ്പ തിരഞ്ഞെടുക്കപ്പെട്ടതിന്‍റെ 100-ാം പിറന്നാളിനോട് അനുബന്ധിച്ച്, അദ്ദേഹം വിദ്യാര്‍ത്ഥിയായിരുന്ന ലൊംബാര്‍ഡ് പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്നുള്ള സംഘത്തെ വത്തിക്കാനില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മുറിയില്‍ മാത്രം അടഞ്ഞിരിക്കാതെ ചെറിയ സമൂഹങ്ങളെ ലാളിച്ച് ശാന്തരായി സുവിശേഷത്തിനായി കാത്തിരിക്കുന്ന ലോകത്തിലേക്ക് അജപാലകര്‍ ഇറങ്ങണം. അജഗണത്തിന്‍റെ പ്രതീക്ഷകളും ഭാരങ്ങളും ഹൃത്തിലും തോളിലും വഹിച്ചുകൊണ്ട് അജപാലകര്‍ തന്നോട് അനുരൂപപ്പെടണമെന്ന് ക്രിസ്തു ആഗ്രഹിക്കുന്നു,’ പാപ്പ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പിയൂസ് 11-ാമന്‍ പാപ്പ നല്‍കിയ മാതൃകാ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പാപ്പ സന്ദേശം പങ്കുവെച്ചത്.
പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…
സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
This website uses cookies.