അനില്‍ ജോസഫ്
പാരിസ് : തീവ്രവാദികള്‍ അള്‍ത്താരയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ 85-കാരനായ ഫ്രഞ്ച് കത്തോലിക്കാ പുരോഹിതന്‍ ജാക്വസ് ഹാമലിനെ കൊലപ്പെടുത്തയവരുള്‍പ്പെടെ 4 പേരെ ശിക്ഷിച്ച് പാരീസിലെ പ്രത്യേക കേടതി വിധി പ്രസ്താവിച്ചു.
യാസിന്‍ സെബൈഹി, ഫരീദ് ഖേലിലിന, ജീന്‍-ഫിലിപ്പ് ജീന്‍ ലൂയിസ്, ഫ്രഞ്ച് ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിയായ റാച്ചിദ് കാസിം എന്നിവര്‍ക്കെതിരെയാണ് കേടതിയുടെ വിധി. കൊലയാളികളില്‍ ഒരാള്‍ക്ക് ജീവപര്യന്തവും മറ്റുളളവര്‍ക്ക് യഥാക്രമം 13, 10, 8 വര്‍ഷം കഠിന തടവുമാണ് വിധിച്ചിട്ടുളളത്. ഇതില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച ജിഹാദിയായ റാച്ചിദ് കാസിം കോടതിയില്‍ ഹാജരായില്ല. ഇയാള്‍ ഇറാഖില്‍ 2017 ല്‍ നടന്ന ട്രോണ്‍ ആക്രമണത്തില്‍ കൊല്ലപെട്ടതായും വിവരമുണ്ട്.
റൂവന്‍ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക് ലെബ്രൂണ്‍ വിധിയെ സ്വാഗതം ചെയ്യുകയും ജുഡീഷ്യറിയോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു.
2016-ല്‍, വത്തിക്കാനില്‍ ഫ്രാന്‍സിസ്പാപ്പ മരണമടഞ്ഞ വൈദികന് വേണ്ടി അര്‍പ്പിച്ച അനുസ്മരണ ദിവ്യബലി മദ്ധ്യേ ക്രിസ്തുവിന്‍റെ രക്തസാക്ഷിയെന്ന് വൈദികനെന്ന് അഭിസംബോധന ചെയ്യ്തിരുന്നു. 2017-ല്‍ ആര്‍ച്ച് ബിഷപ്പ് ലെബ്രൂണ്‍ ഫാദര്‍ ഹാമലിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുളള നാമകരണ നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു.
2016 ജൂലൈ 26 ന് വടക്കന്‍ ഫ്രാന്‍സിലെ നേര്‍ട്രഡാമിലെ സെന്‍റ് എറ്റിയെന്‍ ഡു റൂവ്റേയി പളളിയില്‍ വിശുദ്ധ കുര്‍ബാന നടത്തുന്നതിനിടെയാണ് ഫാദര്‍ ഹാമലിനെ ഇസ്ലാമിസ്റ്റ് തീവ്രവാദികള്‍ ബന്ദിയാക്കി കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഫാ. ഹാമലിന്‍റെ മൃതദേഹത്തില്‍ 18 മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നതായാണ് പേലീസ് റിപ്പേര്‍ട്ട്.
അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…
പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…
സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
This website uses cookies.