തിരുവനന്തപുരം: ദയാവധം ഉപാധികളോടെ നടപ്പിലാക്കാനുളള സുപ്രിം കോടതി വിധി വേദനാജനകമാണെന്ന് കെ.സി.ബി.സി. പ്രസിഡന്റ് ഡോ. എം. സൂസപാക്യം പറഞ്ഞു. അന്തസോടെയുളള മരണം ഒരു പൗരന്റെ ഭരണഘടനാ അവകാശമെന്ന് പരാമർശിക്കുന്ന കോടതി, ഉപാധികളോടെ മരണം അനുവധിക്കുന്നത് ഖേദകരവും പ്രതിഷേധകരവുമാണ്.
ജീവന്റെ അവകാശം ദൈവത്തിനാണ്. രോഗവും പ്രായാധിക്യവും മൂലം ബുദ്ധിമുട്ടുന്ന ഒരാളെ ദയയുടെയോ സഹതാപത്തിന്റെ പേരിലോ വധിക്കുന്നത് മനുഷ്യസ്നേഹികൾക്ക് അംഗീകരിക്കാനാവില്ല. പ്രായാധിക്യവും രോഗവുംമൂലം വേദന അനുഭവിക്കുന്നവരെ മനുഷ്യസാധ്യമായ സംവിധാനങ്ങളുടെ സഹായത്തോടെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്ത് സ്വസ്‌ഥമായ മരണം അനുവർധിക്കുന്നതിന് പകരം ഉപാധികളോടെ ദയാവധമാകാമെന്ന കോടതി വിധി വിപത്തുകൾക്ക് ഇടവരുത്തുമെന്ന് കെ.സി.ബി.സി. പ്രസിഡന്റ് പറഞ്ഞു.
ഒരു വ്യക്‌തിയുടെ മരണ താല്‍പ്പര്യം അനുസരിച്ച് ആ വ്യക്‌തിക്ക് ഉപാധികളോടെ മരണമാകാമെന്ന് പറയുന്ന കോടതി മരണപത്രമില്ലെങ്കിൽ ബന്ധുക്കൾക്ക് കോടതിയെ സമീപിക്കാമെന്ന് മുന്നോട്ട് വയ്‌ച്ചിട്ടുളള നിർദേശം ദുരുപയോഗം ചെയ്യാൻ ഇടയുണ്ടെന്നും ഡോ. സൂസപാക്യം പ്രസ്‌താവനയിലൂടെ പറഞ്ഞു.
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…
കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…
അനില്‍ ജോസഫ് വെനീസ്: വെനീസിലെ ഗുഡേക്കയിലെ സ്ത്രീകളുടെ ജയിലില്‍ പാപ്പയെകാത്തിരുന്നത് അല്‍പ്പം കൗതുകം നിറഞ്ഞ കാഴ്ചകള്‍, ജയിലന്തേവാസികള്‍ പലതരത്തിലുളള…
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
This website uses cookies.