2 പത്രോസ് – 3: 11 – 15a, 17 – 18
മാർക്കോസ് – 12: 13 – 17
“സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.”
നന്മയോ തിന്മയോ തിരിച്ചറിയാൻ ആഗ്രഹിക്കാതെ നന്മയുടെ ഉറവിടമായ ക്രിസ്തുനാഥനെ കുടുക്കാൻ ആഗ്രഹിക്കുന്ന സമൂഹത്തിലെ തലവന്മാർ. ദൈവികകാര്യങ്ങൾ ചിന്തിക്കാതെയും, സാമൂഹിക കാര്യങ്ങൾ സ്വാർത്ഥതാല്പര്യങ്ങൾക്കുവേണ്ടി വളച്ചൊടിച്ചും ക്രിസ്തുവിനെ കുരുക്കാൻ ശ്രമിക്കുന്നവർക്ക് യേശു നൽകുന്ന മറുപടിയാണ്. “സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക” എന്നത്. സമൂഹജീവി എന്ന നിലയിൽ സമൂഹത്തിനു കൊടുക്കേണ്ടത് സമൂഹത്തിനും, ജീവൻ ദൈവിക ദാനാമകയാൽ ദൈവത്തിനു കൊടുക്കേണ്ടത് ദൈവത്തിന് കൊടുക്കണമെന്നും ഈ വചനത്തിലൂടെ ക്രിസ്തുനാഥൻ പഠിപ്പിക്കുകയാണ്.
സ്നേഹമുള്ളവരെ, ജ്ഞാനസ്നാനം സ്വീകരിച്ച് ദൈവമക്കളായിത്തീർന്ന നാം ദൈവവിശ്വാസത്തിൽ ആയിരുന്നുകൊണ്ടും, ദൈവഹിതം മനസ്സിലാക്കികൊണ്ടും ജീവിക്കേണ്ടതുണ്ട്. അതുപോലെ, സമൂഹജീവികളായ നാം സമൂഹ വളർച്ചയ്ക്കുവേണ്ടി പ്രവർത്തിക്കേണ്ടതുമുണ്ട്.
ഒരു നാണയത്തിന് രണ്ടുവശങ്ങൾ ഉള്ളതുപോലെ, നമ്മുടെ ജീവിതത്തിലെ രണ്ട് വശങ്ങളാണ് പ്രാർത്ഥനയും, പ്രവർത്തിയും. ആയതിനാൽ, നാം ആയിരിക്കുന്ന ജീവിതസാഹചര്യത്തിൽ നിന്നുകൊണ്ട് നമ്മുടെ വിശ്വാസത്തിന് കോട്ടം തട്ടാതെ സമൂഹത്തിന്റെ വളർച്ചയ്ക്ക് നന്മ മാത്രം നൽകി കൊണ്ട് ജീവിക്കാനായി നാം പരിശ്രമിക്കേണ്ടതുണ്ട്.
പ്രാർത്ഥനയും, പ്രവർത്തനവും ജീവിതത്തിന്റെ രണ്ട് വശങ്ങളായി നാം എടുക്കേണ്ടതുണ്ട്. ഒരു നാണയത്തിന്റെ രണ്ടുവശങ്ങൾക്കും തുല്യ പ്രാധാന്യമർഹിക്കുന്നത് പോലെ നമ്മുടെ ജീവിതത്തിൽ പ്രാർത്ഥനയ്ക്കും പ്രവർത്തനത്തിനും തുല്യപ്രാധാന്യമുണ്ടായിരിക്കണം. വിശ്വാസത്തോടും സ്നേഹത്തോടുംകൂടി ദൈവത്തോട് ചേർന്നുനിൽക്കുമ്പോൾ നാം നന്മ ആഗ്രഹിക്കുന്നവരായി തീരുകയും, ആ നന്മ സമൂഹവളർച്ചയുടെ പ്രവർത്തനത്തിനായി ഉപയോഗിക്കുകയും ചെയ്യും.
മനുഷ്യൻ ഒരു ദ്വീപല്ലായെന്നും മറിച്ച്, ഒരു സമൂഹജീവിയാണെന്നുമുള്ള തിരിച്ചറിവോടുകൂടി സമൂഹത്തിന് കൊടുക്കുവാനുള്ളത് സമൂഹത്തിന് കൊടുത്തുകൊണ്ടും, ജീവിതം ദൈവദാനാമാണെന്നും ദൈവത്തിന്റെ കാരുണ്യം നമുക്ക് വേണമെന്നുമുള്ള തിരിച്ചറിവോടുകൂടി ദൈവത്തിന് കൊടുക്കുവാനുള്ളത് ദൈവത്തിനു കൊടുത്തുകൊണ്ടും നമുക്ക് ജീവിക്കാം.
കാരുണ്യവാനായ ദൈവമേ, ദൈവസ്നേഹത്തിൽ ആയിരുന്നുകൊണ്ട് സമൂഹത്തിന് നന്മകൾ ചെയ്യുവാനുള്ള അനുഗ്രഹം ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകണമേയെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…
പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…
സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
This website uses cookies.