ഏശ 6:1-8
മത്താ 10:24-33
“ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്.”
കർത്താവായ ദൈവം ഏശയ്യാ പ്രവാചകനെ പ്രവാചകദൗത്യം ഏല്പിക്കുകയാണ്. ദൗത്യം ഏൽപ്പിക്കുമ്പോൾ താൻ ആരാണെന്ന തിരിച്ചറിവ് പ്രവാചകന് ഉണ്ടാകുകയാണ്. ദൈവീക ഇടപെടലിലൂടെ താൻ ആരാണെന്ന തിരിച്ചറിവ് ഉണ്ടാകുന്നു.
ദൈവത്തോട് പറയുന്നു: ‘ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്’. അശുദ്ധനാണെന്ന തിരിച്ചറിവ് ശുദ്ധതയിലേക്കുള്ള വഴിത്തിരിവാണ്.
സ്നേഹമുള്ളവരെ, അശുദ്ധി നിറഞ്ഞ ജീവിതം പ്രവാചകദൗത്യത്തിനു ചേർന്നതല്ല. ദൈവം തിരഞ്ഞെടുത്തു ദൈവീകദൗത്യത്തിനു അയക്കുമ്പോൾ നാം ശുദ്ധിയുള്ളവരായി മാറണം. അശുദ്ധി മാറ്റി ശുദ്ധിയിലേക്കും, തിന്മയിൽനിന്നു നന്മയിലേക്കും, അന്ധതയിൽ നിന്ന് പ്രകാശത്തിലേക്കും മാറുമ്പോൾ ദൈവീകദൗത്യം നിറവേറ്റാനായി നമുക്ക് സാധിക്കും.
അശുദ്ധനാണെന്ന തിരിച്ചറിവ് ശുദ്ധതയിലേക്കുള്ള വഴിത്തിരിവാണ്. ശുദ്ധി നിറഞ്ഞ ഹൃദയത്തിനുമാത്രമേ ദൈവത്തിന്റെ സ്വരം ശ്രവിക്കാനായി സാധിക്കുകയുള്ളു. ആയതിനാൽ ശുദ്ധി നിറഞ്ഞ ഹൃദയത്തോടെ അവിടുത്തെ സ്വരം ശ്രവിക്കാനും അതുവഴി ദൈവം നമ്മിൽ ഏല്പിച്ചിരിക്കുന്ന ദൗത്യം നിറവേറ്റാനുമായി ശ്രമിക്കാം.
സ്നേഹനാഥ, ശുദ്ധിയുള്ള ഹൃദയത്താൽ ദൈവീകദൗത്യം നിറവേറ്റാനുള്ള അനുഗ്രഹം നല്കണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…
സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
This website uses cookies.