സ്വന്തം ലേഖകൻ
വടക്ക് പടിഞ്ഞാറൻ നൈജീരിയ: കഴിഞ്ഞ ചുരുങ്ങിയ മാസങ്ങൾ കൊണ്ട് നൂറുകണക്കിന് ക്രിസ്ത്യാനികൾ കൊലചെയ്യപ്പെട്ടു, നിരവധി ക്രിസ്തീയ ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു, എന്നിട്ടും മാധ്യമങ്ങളും അന്താരാഷ്ട്ര സമൂഹവും നിശബ്ദത പാലിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കഡുവ അതിരൂപതയുടെ ആർച്ച് ബിഷപ്പായ മാത്യു മാൻ ഡോഗോ സൊ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടിയന്തിര ഇടപെടൽ അഭ്യർത്ഥിച്ചത്. അമേരിക്കൻ പത്രമായ ‘ലൈഫ് സൈറ്റ് – ന്യൂസ് ‘ നടത്തിയ അഭിമുഖത്തിൽ ആണ് ആർച്ച് ബിഷപ്പ് ഇപ്രകാരം പ്രതികരിച്ചത്.
ക്രിസ്ത്യാനികളുടെ മേലുള്ള അക്രമം മതവും വംശീയവുമായ കാരണങ്ങളാൽ ഫുലാനി തീവ്രവാദികളാണ് നടത്തുന്നത്. ഇത് അറിഞ്ഞു കൊണ്ട് നൈജീരിയൻ ഭരണകൂടം നിശബ്ദത പാലിക്കുന്നു. 98% മുസ്ലിം ജനസംഖ്യയുള്ള വടക്കുപടിഞ്ഞാറൻ നൈജീരിയൻ സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾ വളരെ ചെറിയ ന്യൂനപക്ഷമാണ്. ഈ ദുർബല വിഭാഗത്തെയാണ് ഇക്കൂട്ടർ ഉന്മൂല നാശം വരുത്തുവാൻ ശ്രമിക്കുന്നത്.
ഈ സാഹചര്യത്തിൽ ട്രംപ് ഭരണകൂടത്തോടും അന്താരാഷ്ട്ര സമൂഹത്തോടും പാവപ്പെട്ട ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തരമായി നൈജീരിയൻ ഭരണകൂടത്തിന് മേൽ ഇടപെടാൻ ആർച്ച് ബിഷപ്പ് അഭ്യർത്ഥിക്കുക ആയിരുന്നു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…
കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…
This website uses cookies.