നിക്സൺ ലാസർ
കൊല്ലം: കൊല്ലം രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ പോൾ ആന്റെണി മുല്ലശ്ശേരിയുടെ അജപാലന സന്ദർശനത്തിനും, സ്ഥൈര്യലേപന കൂദാശയ്ക്കും ഒരുക്കത്തോടെ കൊല്ലത്തെ മങ്ങാട് ഹോളിക്രോസ് ഇടവക. ജൂൺ 22 (ശനി), 23 (ഞായർ) തീയതികളിലാണ് സന്ദർശനം. അജപാലന സന്ദർശനത്തോട് അനുബന്ധിച്ച് സ്ഥൈര്യലേപന കൂദാശ പരികർമ്മത്തിന് പുറമേ ഇടവക സിമിത്തേരിയുടെ ആശീർവാദവും, ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നാമധേയത്തിലുളള ചാപ്പൽ സന്ദർശനവും ക്രമീകരിച്ചിട്ടുണ്ട്.
ജൂൺ 22 ശനിയാഴ്ച വൈകുന്നേരം 5:30-ന് ഇടവകാംഗങ്ങൾ മെത്രാനെ മങ്ങാട് കലാ തീയറ്റേഴ്സിന് സമീപത്ത് വച്ച് സ്വീകരിക്കും. തുടർന്ന്, ദേവാലയത്തിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം ഇടവക സിമിത്തേരിയുടെ ആശീർവാദം നിർവ്വഹിക്കും. തിരുക്കർമ്മങ്ങൾക്കു ശേഷം സെന്റ് ജോസഫ് എൽ.പി.സ്കൂളിൽ വച്ച് മതബോധന അദ്ധ്യാപകർ, ബി.സി.സി. ആനിമേറ്റർ, അജപാലന സമിതി അംഗങ്ങൾ, ഇടവകയിലെ മറ്റ് ഭക്തസഘടനാ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും.
തുടർന്ന്, മങ്ങാട് ഇടവകയുടെ സബ്സ്റ്റേഷനായ രണ്ടാംകുറ്റി സെന്റ് ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നാമധേയത്തിലുളള ചാപ്പൽ സന്ദർശിക്കും.
ജൂൺ 23 ഞായറാഴ്ച രാവിലെ 10 മണിക്കാണ് പൊന്തിഫിക്കൽ സമൂഹദിവ്യബലിയും, സ്ഥൈര്യലേപന കൂദാശാ പരികർമ്മവും. തുടർന്ന്, മങ്ങാട് ഇടവകയിൽ നിന്നും പത്താം ക്ലാസ്സിലെയും, പന്ത്രണ്ടാം ക്ലാസ്സിലെയും പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അഭിവന്ദ്യ പിതാവ് മെറിറ്റ് അവാർഡ് നൽകി അനുമോദിക്കുമെന്നും മങ്ങാട് ഹോളി ക്രോസ് ഇടവക വികാരി ഫാ.വിനോദ് സെലസ്റ്റിൻ അറിയിച്ചു.
കൈക്കാരൻ ശ്രീ.സുനിൽ ജോൺ, ബി.സി.സി. കോർഡിനേറ്റർ ശ്രീ.സന്തോഷ്, സെക്രട്ടറി ശ്രീ.ബഞ്ചമിൻ ആന്റെണി, ധനകാര്യ സമിതി അംഗം ശ്രീ.അനിൽ പി.എസ്. എന്നിവരടങ്ങുന്ന അജപാലനസമിതിയാണ് ഒരുക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. മങ്ങാട് ഇടവകയിൽ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് സ്ഥൈര്യലേപന കൂദാശ പരികർമം ചെയ്യപ്പെടാൻ പോകുന്നത് എന്നതിനാൽ അതിയായ സന്തോഷത്തിലും, ആകാംഷയിലുമാണ് ഇടവക ജനം.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.