അനിൽ ജോസഫ്
തിരുവനന്തപുരം: സഭക്കും സമൂഹത്തിനും വേണ്ടി കാര്യമായിട്ടൊന്നും ചെയ്യാത്ത സാധാരണക്കാരനായ എനിക്ക് വേണ്ടി നിങ്ങള്‍ ഇത്ര സ്നേഹവും കരുതലും താല്‍പര്യവും കാണിച്ചു. സൂസപാക്യം പിതാവിന്റെ ഇടയ ലേഖനത്തിലെ വാക്കുകളാണ്.
മരണത്തിന്റെ ഇരുള്‍ വീണതാഴ്വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെ ഉളളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല. സങ്കീര്‍ത്തനത്തിലെ വാക്യങ്ങള്‍ ഉദ്ധരിച്ച് തനിക്കുണ്ടായ അനുഭവം തീവ്രതയോടെ വിവരിക്കുകയാണ് സൂസപാക്യം പിതാവ്. ഗുരുതരാവസ്ഥയില്‍, സഹായ മെത്രാന്‍ ഡോ.ക്രിസ്തുദാസും ക്ലിമിസ് പിതാവും രോഗത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥ രഹസ്യമായിട്ടെങ്കിലും വെളിപ്പെടുത്തണമെന്ന് ഡോക്ടര്‍ മാരോട് അഭ്യര്‍ത്ഥിച്ചു. ,വൈദ്യ ശാസ്ത്രത്തിന് ചെയ്യാനുളളതെല്ലാം കൃത്യമായി ചെയ്യുന്നുണ്ട് ഇനി വേണ്ടത് ദൈവീക ഇടപെടല്‍മാത്രം. ഗുരുതരാവസ്ഥയില്‍ രോഗീലേപനം നല്‍കിയ പിതാക്കന്‍മാരുടെ കണ്ണുകള്‍ നിറഞ്ഞാണ് മടങ്ങിയത്’. ക്രിസ്തുദാസ് പിതാവിന്റെ നേതൃത്വത്തില്‍ അതിരൂപതയില്‍ മാത്രമല്ല മറ്റ് രൂപതകളിലേക്കും പ്രാര്‍ത്ഥനാ ശൃംഖല ആരംഭിച്ചതും ഇടയ ലേഖനത്തില്‍ ആര്‍ച്ച് ബിഷപ് നന്ദിയോടെ സ്മരിക്കുന്നുണ്ട്.
തനിക്ക് വേണ്ടി തീവ്രമായി പ്രാര്‍ത്ഥിച്ചത് പോലെ പ്രാര്‍ത്ഥന ആവശ്യമുളളവർക്ക് വേണ്ടിയും നിരന്തരമായി പ്രാര്‍ത്ഥിക്കണമെന്നും ഇടയ ലേഖനത്തില്‍ പിതാവ് ആഹ്വാനം ചെയ്യുന്നുണ്ട്. എന്നെ തന്നെ പൂര്‍ണ്ണമായും നിങ്ങളുടെ വിശുദ്ധീകരണത്തിനായി സമര്‍പ്പിക്കുന്നു, എന്നോട് കാട്ടിയ സ്നേഹത്തിനും താല്‍പര്യത്തിനും കരുതലിനും നന്ദി അര്‍പ്പിക്കുന്നു എന്ന വാകുകളോടെയാണ് ഹൃദയ സ്പര്‍ശിയായ പിതാവിന്റെ ഇടയ ലേഖനം അവസാനിക്കുന്നത്.
പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…
സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
This website uses cookies.