സ്വന്തം ലേഖകൻ
വത്തിക്കാന്‍ സിറ്റി: പുല്‍ക്കൂട് “ക്രിസ്തീയ വിശ്വാസത്തിന്റെ ലളിതവും വിസ്മയകരവുമായ അടയാള”മാണെന്ന് ഫ്രാന്‍സിസ് പാപ്പ. ആഗമനകാലത്തിലെ ആദ്യ ഞായാറാഴ്ചയായ ഡിസംബര്‍ ഒന്നിന് വത്തിക്കാനില്‍ നയിച്ച ത്രികാല പ്രാര്‍ത്ഥനാമദ്ധ്യേ, പൊതുനിരത്തിൽ “പുൽക്കൂട്” നിർമ്മിക്കുന്നത് സംബന്ധിച്ച് അമേരിക്കൻ ഐക്യനാടുകളിൽ ഉടലെടുത്ത കോടതി യുദ്ധങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ടാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.
ഞായറാഴ്ച കഴിഞ്ഞു ഇറ്റലിയിലെ മലയോര പട്ടണമായ ഗ്രെച്ചോയിൽ വിശുദ്ധ ഫ്രാൻസിസ് ഓഫ് അസീസി ആദ്യമായി നിർമ്മിച്ച സ്ഥലം സന്ദർശിക്കുമെന്നും, അവിടെവച്ച് ക്രിസ്മസിനൊരുക്കുന്ന പുൽക്കൂടിന്റെ “പ്രാധാന്യവും മൂല്യവും” വിവരിക്കുന്ന അപ്പോസ്തോലിക ലേഖനത്തിൽ ഒപ്പിടുമെന്നും പാപ്പാ പറഞ്ഞു.
സുവിശേഷത്തില്‍ മനുഷ്യപുത്രന്റെ ആഗമനത്തിന് ഒരുക്കമുള്ളവരായിരിക്കാന്‍ യേശു നമ്മോട് ആഹ്വാനം ചെയ്യുന്നത്; “നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍” എന്ന് ഉദ്‌ബോധിപ്പിച്ചു കൊണ്ടാണ്. ഉണര്‍ന്നിരിക്കുവിന്‍ എന്നതിന്റെ അർത്ഥം ശാരീരികമായി കണ്ണു തുറന്നിരിക്കുക എന്നല്ല, മറിച്ച്, സ്വതന്ത്രവും, ദാനം ചെയ്യുന്നതിനും സേവനത്തിനും സന്നദ്ധമായ ഹൃദയം ഉണ്ടായിരിക്കുക എന്നാണ്. അതിനാൽ, ആഗതനാകുന്ന യേശുവിനായുള്ള ജാഗരൂകതയോടെയുള്ള കാത്തിരിപ്പിന് നിരന്തരം പരിശ്രമിക്കാമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.