Categories: Kerala

മത്സ്യതൊഴിലാളികളോടുള്ള കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ അവഗണനയ്ക്കെതിരെ സുനാമി അനുസ്മരണ ദിനത്തിൽ കെ.എൽ.സി.എ. ആലപ്പുഴ രൂപതയുടെ കളക്ടറേറ്റ് മാർച്ചും ധർണ്ണയും

സുനാമി സമരകാലത്ത് നൽകിയ വാഗ്ദാനങ്ങൾ ഇനിയും പൂർണമായി പാലിക്കപ്പെട്ടിട്ടില്ല...

ജോസ് മാർട്ടിൻ

ആലപ്പുഴ: സുനാമി അനുസ്മരണ ദിനത്തോടനുബന്ധിച്ച് മത്സ്യതൊഴിലാളികളോടുള്ള കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ അവഗണനയ്ക്കെതിരെയുള്ള പ്രതിക്ഷേധമായി ആലപ്പുഴ രൂപതാ കമ്മിറ്റി കളക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ നിന്നാരംഭിച്ച കളക്ടറേറ്റ് മാർച്ച്‌ വികാരി ജനറൽ മോൺസിഞ്ഞോർ പയസ് ആറാട്ടുകുളം ഉത്‌ഘാടനം ചെയ്തു.

തുടർന്ന്, കെ.എൽ.സി.എ. രൂപത ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ ഫ്ലാഗ് ഓഫ് ചെയ്ത മാർച്ച് പ്രസിഡന്റ് ജോൺ ബ്രിട്ടോ നയിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.വൈ. ജേക്കബ്, മുൻ രൂപതാ പ്രസിഡന്റ് ക്ലീറ്റസ്‌ കളത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഉത്‌ഘാടനത്തിന് രൂപത ജനറൽ സെക്രട്ടറി ഇ.വി. രാജു സ്വാഗതവും, ട്രഷറർ ബിജു ജോസി നന്ദിയും പറഞ്ഞു.

15 വർഷത്തിനിപ്പുറം വിലയിരുത്തുമ്പോൾ സുനാമിക്ക് മുൻപും – സുനാമിക്ക് ശേഷവും ആലപ്പുഴ, എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന ആലപ്പുഴയുടെ തീരത്തിന് ഇനിയും ശാപമോക്ഷം കിട്ടിയിട്ടില്ല എന്ന് കെ.എൽ.സി.എ. തിരിച്ചറിയുന്നു, സുനാമി സമരകാലത്ത് നൽകിയ വാഗ്ദാനങ്ങൾ ഇനിയും പൂർണമായി പാലിക്കപ്പെട്ടിട്ടില്ല. അഴിക്കടലിലെ രണ്ടു പാലങ്ങളിൽ ഒരുപാലം പൂർത്തിയാകാതെയും, അപ്പ്രോച്ച് റോഡ് പണിയാതെയും കിടക്കുന്നതിനാൽ ഗതാഗത യോഗ്യമല്ല. കൂടാതെ, അന്ധകാരൻഅഴിയിൽ ടൂറിസം വികസനം എന്ന പേരിൽ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ മേൽക്കൂര ഇല്ലാതെ പരിതാപകരമായ അവസ്ഥയിലാണ്.

അർത്തുങ്കൽ, ചെത്തി ഫിഷിങ് ഹാർബറുകൾക്ക് മാറിമാറി വരുന്ന സർക്കാരുകൾ ബജറ്റിൽ വകകൊള്ളിക്കുമെങ്കിലും ഒന്നും ഇതുവരെയും പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടില്ല. ഒറ്റമശ്ശേരി, ചെല്ലാനം പ്രദേശങ്ങളിൽ നിരന്തരമായ കടൽകയറ്റം ഉണ്ടായിട്ടും ശാശ്വതമായാ പരിഹാരം നല്കപ്പെടുന്നില്ല. ഇതിനെല്ലാം ബന്ധപ്പെട്ട ഭരണകർത്താക്കൾ ഉത്തരം നൽകേണ്ടതുണ്ട്. ഇത് ഒരു സൂചനാ പ്രതിഷേധം മാത്രമാണെന്നും 2020 പൂർത്തി ആകുമ്പോൾ നിലവിൽ നൽകപ്പെട്ടിരിക്കുന്നു വാഗ്ദാനങ്ങലെങ്കിലും പാലിക്കപ്പെടാത്തപക്ഷം വലിയ പ്രതിക്ഷേധങ്ങൾ ഉണ്ടാവുമെന്നും കെ.എൽ.സി.എ. രൂപതാ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ കാത്തലിക് വോക്സ് ന്യൂസിനോട് പറഞ്ഞു.

2004-ൽ കേരളാ തീരത്ത് ആഞ്ഞടിച്ച സുനാമി മൽസ്യതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ആലപ്പുഴ, എറണാകുളം ജില്ലകളുടെ തീരപ്രദേശങ്ങളിൽ വലിയ നാശനഷ്‌ടങ്ങൾ വരുത്തിയിരുന്നു. മൽസ്യതൊഴിലാളികളുടെ ഉപജീവന മാർഗമായ വള്ളവും, വലയും തുടങ്ങി വൻനാശനഷ്ടങ്ങളാണ് നേരിട്ടത്.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

17 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago