സ്വന്തം ലേഖകൻ
കണ്ണൂര്‍: ഉപവാസം ദൈവത്തിലേക്കും സഹോദരനിലേക്കുമുള്ള തിരിച്ചുവരവാണെന്ന് ബിഷപ്പ് ഡോ.അലക്സ് വടക്കുംതല. കണ്ണൂര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബര്‍ണ്ണശ്ശേരി ഹോളി ട്രിനിറ്റി ദേവാലയത്തില്‍ ബുധനാഴ്ച രാവിലെ നടന്ന വിഭൂതി തിരുനാള്‍ തിരുക്കര്‍മ്മങ്ങളിലും ദിവ്യബലിയിലും ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാര്‍മ്മികത്വം വഹിക്കുകയായിരുന്നു ബിഷപ്പ്. പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും പ്രായശ്ചിത്തത്തിലൂടെയും ഈ വിശുദ്ധ കാലഘട്ടം ചെലവഴിക്കാന്‍ ബിഷപ്പ് ആഹ്വാനം ചെയ്തു.
സ്വയം കണ്ടെത്താനും ശൂന്യവത്ക്കരിക്കുവാനും ഈശോയുടെ കുരിശിന്‍റെ വഴിയിലൂടെയുള്ള യാത്രയിലേക്ക് ഈ നോമ്പ് ഏവരേയും സ്വാഗതം ചെയ്യും. അപരന്‍റെ കുറവുകളിലേക്കല്ല, എന്‍റെ വീഴ്ചകളിലേക്ക് തിരുത്തലായി മാറുവാനും സഹോദരന്‍റെ ഉയര്‍ച്ചയ്ക്കായി ഹൃദയപൂര്‍വ്വം ആഗ്രഹിക്കുവാനും ഈ ദിനങ്ങള്‍ നമ്മെ സഹായിക്കട്ടെയെന്ന് ബിഷപ് വ്യക്തമാക്കി.
തുടര്‍ന്ന് തപസ്സുകാലത്തിനു തുടക്കം കുറിച്ചുകൊണ്ട് ത്യാഗത്തിന്‍റെയും അനുപാതത്തിന്‍റെയും നോമ്പുകാല അടയാളമായി വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശി കുരിശടയാളം വരച്ചു. തിരുക്കര്‍മ്മങ്ങളിലും തുടര്‍ന്നുനടന്ന ദിവ്യബലിയിലും വികാരി ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, കത്തീഡ്രല്‍ വികാരി മോണ്‍. ക്ലമന്‍റ് ലെയ്ഞ്ചന്‍, ഫാ. ജോസഫ് ഡിക്രൂസ്, ഫാ. കുര്യാക്കോസ്, ഫാ.തങ്കച്ചന്‍ ജോര്‍ജ് എന്നിവര്‍ സഹകാര്‍മ്മികരായി.
‘മനുഷ്യാ നീ പൊടിയാകുന്നു. അതിലേക്ക് മടങ്ങുക’ എന്ന് വിശ്വാസികളെ അനുസ്മരിപ്പിച്ചുകൊണ്ട് ആഗോള കത്തോലിക്കാ സഭയ്ക്കൊപ്പം കണ്ണൂര്‍ രൂപതയിലും ക്രൈസ്തവരുടെ വലിയ നോമ്പുകാലത്തിന് തുടക്കമായി. ഒപ്പം,
ഏപ്രില്‍ 9 വരെ നടത്തപ്പെടുന്ന അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിനും തുടക്കമായി.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.