Categories: Articles

ക്രിസ്തുവിന്റെ സഭ = ദൈവകാരുണ്യത്തിന്റ വാതിൽ

ദൈവം നമ്മെ സന്ദർശിക്കുന്ന പരമമായ പ്രവർത്തിയാണ് കാരുണ്യം...

സിസ്റ്റർ ജെസ്സിൻ എൻ.എസ്. (നസ്രത്ത് സിസ്റ്റേഴ്സ്)

“കാരുണ്യം” എന്ന പദം ത്രീയേക ദൈവത്തിന്റെ ത്രീത്വരഹസ്യത്തെ വെളിപ്പെടുത്തുന്നു. ദൈവം നമ്മെ സന്ദർശിക്കുന്ന പരമമായ പ്രവർത്തിയാണ് കാരുണ്യം (Misericordiae Vultus 1). ദൈവം തന്റെ ദൗത്യ നിർവഹണത്തിൽ പ്രവാചകരിലൂടെയും, പ്രബോധനത്തിലൂടെയും, അടയാളങ്ങൾ വഴിയും, അത്ഭുതങ്ങൾ വഴിയും അവിടുത്തെ കരുണയുടെ മുഖം നമുക്ക് മുന്നിൽ വെളിപ്പെടുത്തി (പുറപ്പാട് 34:6). പുതിയ നിയമത്തിലൂടെയും പഴയ നിയമത്തിലൂടെയും കണ്ണോടിക്കുമ്പോൾ നമുക്ക് കാണുവാൻ സാധിക്കും, ദൈവം മനുഷ്യനെ സമീപിച്ചതും, മനുഷ്യഹൃദയങ്ങളെ തൊട്ടറിഞ്ഞതും നമ്മോടുള്ള കരുണയൊന്നുകൊണ്ടുമാത്രമാണ്.

ഈ കാലഘട്ടത്തിൽ ഫ്രാൻസിസ് പാപ്പാ നമ്മോട് ആവശ്യപ്പെടുന്നതും കരുണയുടെ മുഖവുമായി അപരിലേക്കു നോക്കുവാനാണ്. കാരണം, കരുണ അനിവാര്യമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരുവിധത്തിൽ മുറിവേൽക്കപ്പെട്ട മനുഷ്യകുലമാണ് നമുക്ക് ചുറ്റുമുള്ളത്. അതിനാൽ, അപരന്റെ വേദന മറന്ന് ആനന്ദിക്കുവാൻ നമുക്ക് എങ്ങനെ സാധിക്കും? വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലൂടെ യേശു നമ്മെ ഓർമ്മപ്പെടുത്തുന്നത് “കരുണയുള്ളവർ ഭാഗ്യവാന്മാർ, എന്തെന്നാൽ അവർക്ക് കരുണ ലഭിക്കും” എന്നാണ്. വഴിയോരങ്ങളിലൂടെയും തെരുവീഥികളിലൂടെയും നടന്നു നീങ്ങിയപ്പോൾ മിശിഹാ കാരുണ്യത്തിന്റെ സ്പർശനവും, ദർശനവുമാണ് പകർന്നു നൽകിയത്. അത് അപരന്റെ ജീവിതത്തെ ജീവനിലേക്കും, സ്നേഹത്തിലേക്കും, കൂട്ടായ്മയിമയിലേക്കും വളർത്തി.

ഇന്നിന്റെ ഈ കാലഘട്ടത്തിൽ ഇത് തന്നെയാണ് ക്രൈസ്തവരായ നമ്മുടെയും ദൗത്യവും – മുറിവേറ്റവന് ഔഷധമായി, അനുഗ്രഹമായി മാറുക. ആയതിനാൽ, മുറിവേറ്റ മനുഷ്യരാശിയെ തേടിയിറങ്ങുന്ന അർപ്പണബോധമുള്ള, ആത്മാർത്ഥതയുള്ള ക്രൈസ്തവ വിശ്വാസികളായി നമുക്ക് ശുശ്രൂഷ ചെയ്യാം. അപരന്റെ കരങ്ങൾക്ക് ബലം നൽകുവാൻ, ദൈവം നമ്മുടെ കരങ്ങളെ ബലപ്പെടുത്തട്ടെ. ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തുവിന്റെ മൗതീകശരീരത്തിലെ അവയവങ്ങളായ, കത്തോലിക്കാസഭാ മക്കളായ, ക്രിസ്തു അനുയായികളായ നാമോരോരുത്തരും ദൈവകാരുണ്യത്തിന്റെ സൂക്ഷിപ്പുകാരും, വിതക്കാരുമാണെന്ന ഉറച്ച ബോധ്യത്തോടെ മുന്നോട്ടു പോകാം.

ഈ നോമ്പുകാലം നമുക്കൊരുരുത്തർക്കും പുത്തനുണർവ് പകരട്ടെ, ക്രിസ്തുവിന്റെ മുറിവേറ്റമുഖം കാരുണ്യ വാഹകരാകാനുള്ള തീക്ഷ്ണത നമ്മിൽ സൃഷ്ടിക്കട്ടെ, അങ്ങനെ നിരന്തരം കരുണയുടെ മുഖവുമായി അപരിലേക്കിറങ്ങുവാൻ നമുക്ക് സാധിക്കട്ടെ. “കാരുണ്യം” എന്ന പദം ത്രീയേക ദൈവത്തിന്റെ ത്രീത്വരഹസ്യത്തെ വെളിപ്പെടുത്തുന്നത് പോലെ; ത്രീത്വം കൂട്ടായ്മയുടെയും, ഒന്നായിരിക്കുന്നതിന്റെയും, സാഹോദര്യത്തിന്റെയും, പൂർണ്ണതയാണെന്നതും മറക്കാതിരിക്കാം.

vox_editor

Recent Posts

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

1 day ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

2 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

2 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

2 days ago

ഇടവകവികാരിമാരുടെ അന്താരാഷ്ട്രസമ്മേളനം റോമില്‍

  സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…

2 days ago

മുതലപ്പൊഴി – മരണത്തിന് ഉത്തരവാദിത്വം സുരക്ഷ ഒരുക്കാം എന്ന് ഉറപ്പുനൽകിയവർ ഏറ്റെടുക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ

  കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…

2 days ago