Categories: World

“വിശുദ്ധ കുര്‍ബാന റദ്ദാക്കി” തെറ്റിധാരണ പരത്തുന്ന മെസ്സേജുകൾ സാത്താന്റെ കെണിയോ?

ആരെയും തെറ്റിദ്ധരിപ്പിക്കുകയും, സംശയത്തിന്റെ നിഴലിൽ നിറുത്തുകയും ചെയ്യുന്ന പ്രയോഗമാണ് "വിശുദ്ധ കുര്‍ബാന റദ്ദാക്കി" എന്നത്...

സ്വന്തം ലേഖകൻ

ഇറ്റലി: കൊറോണാക്കാലം വ്യാജവാർത്തകളുടെ കൂടി കാലമായി മാറിയിരിക്കുന്നു. വളരെ അടുത്ത് നടന്ന സംഭവമാണ് ‘ആരോഗ്യപ്രശ്നങ്ങൾ നിമിത്തം കുറച്ച് ദിനങ്ങൾ പൊതുപരിപാടികളിൽ നിന്ന് മാറിനിന്ന ഫ്രാൻസിസ് പാപ്പായെപ്പോലും വെറുതെവിട്ടില്ലാ’ എന്നത്. പരിശുദ്ധ പിതാവിനെ കൊറോണാ ബാധിതനാക്കി ചിത്രീകരിക്കാൻ മത്സരിച്ച് പത്രങ്ങളും ചാനലുകളും. തുടർന്ന്, മുഖപുസ്തകത്തിലും വാട്ട്സാപ്പിലും തുടങ്ങി സോഷ്യൽ മീഡിയകളിലൂടെ പ്രാർത്ഥനാ അപേക്ഷകളുടെ ഒഴുക്കായിരുന്നു. ഇപ്പോൾ അത്തരത്തിൽ ഒരണ്ണം വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും, സോഷ്യൽ മീഡിയകളും ആഘോഷിക്കുകയാണ്.

ആരെയും തെറ്റിദ്ധരിപ്പിക്കുകയും, സംശയത്തിന്റെ നിഴലിൽ നിറുത്തുകയും ചെയ്യുന്ന പ്രയോഗമാണ് “വിശുദ്ധ കുര്‍ബാന റദ്ദാക്കി” എന്നത്. ആരാണ് ഇത്തരത്തിൽ കൽപ്പന പുറപ്പെടുവിച്ചത്? കത്തോലിക്കാ സഭയിലെ ഒരു മെത്രാനും ഇത്തരത്തിൽ നിർദ്ദേശം നൽകിയിട്ടില്ല. മറിച്ച് നൽകിയ നിർദ്ദേശനങ്ങളെ വളരെ സൗകര്യപൂർവം തങ്ങൾക്ക് യോജിച്ച രീതിയിൽ വിവിധ വാർത്താ മാധ്യമങ്ങളും, ഓൺലൈൻ പത്രങ്ങളും, സോഷ്യൽ മീഡിയയും വളച്ചോടിക്കുകയായിരുന്നു എന്നതാണ് യാഥാർഥ്യം. യുക്തിവാദികളെപ്പോലും നാണിപ്പിക്കും വിധമാണ് ചില കത്തോലിക്കാ നാമധാരികൾ മുഖപുസ്തകത്തിലൂടെ സാത്താന്റെ ശക്തിയെ പ്രഘോഷിക്കുന്നത്‌.

ഓർക്കുക, പരിശുദ്ധ കുബാനയർപ്പണം ഒരിടത്തും നിർത്തിയിട്ടില്ല. വിശ്വാസികൾക്കെല്ലാം പങ്കെടുക്കുവാൻ കഴിയുന്ന രീതിയിൽ ദിവ്യബലിയർപ്പണം ഒരുക്കാൻ കഴിയുന്നില്ല എന്നേയുള്ളൂ. അല്ലാതെ, “വിശുദ്ധ കുര്‍ബാന റദ്ദാക്കി” വൈദീകർ സുഖവാസത്തിന് പോയിട്ടില്ല. ഭൂരിഭാഗം ദേവാലയങ്ങളിലും (കുറച്ച് ദേവാലയങ്ങളിൽ വൈദീകർ താമസമില്ലാത്തവയൊഴിച്ചാൽ) വൈദീകർ ബലിയർപ്പിക്കുന്നുണ്ട്, അതായത് ജനരഹിത കുർബാന അർപ്പിക്കപ്പെടുന്നുണ്ട്, ദൈവജനത്തിനുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്, ലോകത്തിലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. അല്ലാതെ സോഷ്യൽ മീഡിയായിൽ ചില വിരുദന്മാർ പരത്തുന്ന മെസേജുകൾ പോലെ സാത്താൻ വിചാരിച്ചാൽ നിറുത്താൻ സാധിക്കുന്നതല്ല വിശുദ്ധകുർബാന. ഈ ഭൂമിയിൽ വൈദീകൻ ഉള്ളിടത്തോളം കാലം വിശുദ്ധ കുർബാനയർപ്പണവും ഇടതടവില്ലാതെ ലോകത്താകമാനം എല്ലാമണിക്കൂറിലും അർപ്പിക്കപ്പെട്ടിരിക്കും.

എന്തുകൊണ്ട് CEI (ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസ്) ഏപ്രില്‍ 3 വരെ ഒത്തുകൂടൽ വേണ്ടാ എന്ന് നിർദ്ദേശിച്ചു?

ഇപ്പോൾ പടർന്നു കൊണ്ടിരിക്കുന്ന ഈ പകർച്ചവ്യാധി വളരെ വേഗത്തിലാണ് മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. രോഗ ബാധ തടയുക എന്നത് ഓരോ രാജ്യത്തിന്റെയും ഭരണകർത്താക്കളുടെ കടമയാണ്. അവർ ചെയ്യുന്നത് അവരുട ഉത്തരവാദിത്ത്വമാണ് കത്തോലിക്ക സഭ അതിനെ മാനിക്കുകയാണ് ചെയ്യുന്നത്. അതിനാലാണ് CEI (ഇറ്റാലിയൻ ബിഷപ്പ്സ് കോൺഫറൻസ്) ഏപ്രില്‍ 3 വരെ ഒത്തുകൂടൽ വേണ്ടാ എന്ന് നിർദ്ദേശിച്ചിരിക്കുന്നത്.

എന്നിരിക്കിലും, ജനങ്ങൾക്ക് അത്യാവശ്യഘട്ടങ്ങളിൽ കൂദാശാ പരികർമ്മത്തിന് വൈദീകരെ ലഭ്യവുമാണ്. കൂടാതെ, വിശുദ്ധ കുർബാനയുടെ തത്സമയ സംപ്രേഷണം വിശ്വാസികൾക്ക് ലഭ്യവുമാണ്.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago