ഫാ.മാർട്ടിൻ ഡെലിഷ്
ആവൃത്തി മഠങ്ങൾ, മിണ്ടാമഠം എന്ന് പറയപ്പെടുന്ന മഠങ്ങളിൽ ഒരു വാക്യം എഴുതിവെച്ചിട്ടുണ്ട് അതിപ്രകാരമാണ്, “ദൈവത്തെ പ്രസാദിപ്പിക്കുന്നവർക്ക് ഇവിടം സ്വർഗ്ഗമാണ്”. നമ്മളുടെ മിണ്ടാമഠത്തിലേയ്ക്കുള്ള പ്രവേശനം ഇന്നലെ ആരംഭിച്ചു. മിണ്ടാമഠങ്ങൾ ‘മിണ്ടാത്ത ഇടങ്ങൾ അല്ല’ മറിച്ച് ‘ദൈവത്തിന്റെ ഹിതം അന്വേഷിച്ച് ദൈവത്തോട് കൂടെ ഇരിക്കുന്ന ഇടങ്ങളാണ്’.
ഇതുവരെ വീട്ടിൽ കിട്ടാതിരുന്ന അപ്പനെ, ഭർത്താവിനെ, മക്കളെ ഒക്കെ ഏറ്റവും അടുത്ത് വീട്ടിൽ കിട്ടിയ ദിവസങ്ങളാണ് നമ്മുടെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നത്. ഇനിയുള്ള ദിവസങ്ങൾ നമ്മൾക്ക് നിർണായകമാണ് – ദൈവത്തിന്റെ ഹിതം അറിയുവാൻ, ദൈവത്തോട് കൂടെ ആയിരിക്കുവാൻ. ബലിയർപ്പണവും ആചാര അനുഷ്ഠാനങ്ങളും ഇല്ലാതെ ഇങ്ങനെ മുന്നോട്ടു പോകുമ്പോൾ, നിങ്ങളുടെ ദൈവം എവിടെ എന്ന് ചോദിക്കുന്ന പലരും ഉണ്ട്. ഓർക്കുക, ദൈവം മറിഞ്ഞിരിക്കുക അല്ല, ദൈവം കൂടെ ആയിരിക്കുന്ന അവസ്ഥയിലേക്കാണ് നമ്മൾ വന്നിരിക്കുന്നത്, അത് സാഹോദര്യത്തിന്റെ കരുതലിന്റെ ദൈവീക മുഖമാണ്.
ആരാധന ഇനിയുള്ള ലോക്ക് ടൗൺ ദിവസങ്ങൾ കുടുംബത്തിൽ മാതാപിതാക്കളും മക്കളും ഒന്നു ചേർന്നു കൊണ്ട് നടത്തേണ്ടതാണ്. ഇതുവരെ കിട്ടിയ അവസരങ്ങൾ വേണ്ട വിധം ഉപയോഗിക്കാതിരുന്നത് കൊണ്ട് ദൈവം ഒരുക്കിയ പുതിയ ആരാധനയുടെ ദിവസങ്ങൾ. ഈ പ്രവാസ കാലം കഴിയുമ്പോൾ ദേവാലയങ്ങളിലെ ബലികൾക്ക് കൂടുതൽ അർത്ഥവും വ്യാപ്തിയും ഉണ്ടാവും. കാരണം, ശരിയായ വിശ്വാസം ഈ കാലഘട്ടം നമ്മെ പഠിപ്പിക്കും. സഹോദരന്റെ ആവശ്യങ്ങളിലേക്ക് കൈനീട്ടുന്ന, മനസ്സ് നീട്ടുന്ന ബലി…അത് ഇപ്പോൾ ആരംഭിക്കേണ്ടിയിരിക്കുന്നു.
കുടുംബത്തിലെ ബലിയർപ്പണത്തിന് അർത്ഥവും ആഴവും ഉണ്ടാകുന്നത് പൂർണ്ണമായി സമർപ്പിക്കാൻ കഴിയുമ്പോഴാണ്. ഈ സമർപ്പണമാണ് ഇതുവരെ എനിക്ക് ഉണ്ടാകാതിരുന്നത് എങ്കിൽ ഇന്നുമുതൽ അത് ഞാൻ കുടുംബത്തിൽ അർപ്പിച്ച്, ദേവാലയത്തിലേക്ക് കണ്ണും കാതും കൂർപ്പിച്ചിരിക്കണം. എന്റെ ബലിയർപ്പണം ഇന്നുമുതൽ ആരംഭിക്കുന്നു, ആദ്യം കുടുംബത്തിൽ, ആ അർപ്പണം പൂർണ്ണമാകുമ്പോൾ ദേവാലയത്തിൽ, ദൈവത്തിന്റെ കൂടെ ആയിരിക്കുവാൻ, ദൈവഹിതം അറിയുവാനും, അങ്ങനെ എന്റെ ഈ പ്രവാസകാലം അനുഗ്രഹ പൂർണ്ണമാക്കാനും കഴിയും. ഓർക്കുക, ദൈവത്തെ പ്രസാദിപ്പിക്കുന്ന, ദൈവത്തിന്റെ ഹിതം അറിയുന്നവന് ഇവിടം സ്വർഗ്ഗമാണ്.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.