അനില്‍ ജോസഫ്
കൊച്ചി: സന്യാസ ജീവിതത്തെ സോഷ്യല്‍ മീഡിയയിലൂടെയും, മഞ്ഞ മാധ്യമങ്ങളിലൂടെയുമുള്ള വ്യജ പ്രചരണത്തിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഐ.ടി. കമ്പനികളില്‍ വലിയ ശമ്പളമുളള ജോലി ഉപേക്ഷിച്ച് രണ്ട് സന്യാസിനിമാര്‍ സന്യാസ ജീവിതത്തിലേക്ക് വ്രദവാഗ്ദാനം നടത്തി കടന്ന് വന്നിരിക്കുന്നത്. എന്‍ജിനിയറിംഗ് ബിരുദധാരികളായ സിസ്റ്റര്‍ അജ്ഞുറോസും സിസ്റ്റര്‍ ടീസയും കര്‍ത്താവിന്‍റെ മണവാട്ടിമാരാകുമ്പോള്‍ കത്തോലിക്കാ സഭയും ആഹ്ലാദത്തിലാണ്. ഇരുവരുടെയും വ്രതവാഗ്ദാനം കഴിഞ്ഞ ദിവസം എസ്.ബി.എ. പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടന്നു.
പെരുമ്പാവൂര്‍ വല്ലം ചക്കുങ്ങല്‍ അഗസ്റ്റ്യന്റെയും ആനീസിന്റെയും ഇളയ മകളാണ് സിസ്റ്റര്‍ അഞ്‍ജു. സിസ്റ്ററിന്റെ പിതാവ് കര്‍ഷകനാണ്. ഉദയനാപുരം മണിപ്പാടം വര്‍ഗ്ഗീസിന്റെയും റീനിയുടെയും മകളാണ് ടീസ. ആര്‍ച്ച് ബിഷപ് മാര്‍ ആന്റെണി കരിയിലിന്റെ നേതൃത്വത്തിലാണ് ഇരുവരുടെയും വ്രതവാഗ്ദാനം നടന്നത്.
മറ്റ് മൂന്ന് സന്യാസര്‍ഥികള്‍ക്കൊപ്പമാണ് ഇവര്‍ സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഇരുവരുടയും സന്യാസ ജീവിതത്തിലേക്കുളള പ്രവേശനം കത്തോലിക്കാ സഭക്ക് അഭിമാന നിമിഷമാണെന്ന് പ്രൊവിന്‍ഷ്യല്‍ സൂപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപറമ്പില്‍ പറഞ്ഞു.
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
സ്വന്തം ലേഖകന്‍ റോം : ആഗോള കത്തോലിക്കാ സഭയില്‍ സിനഡിന്‍റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രില്‍…
കൊച്ചി :മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് വീണ്ടും ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുൻപ് സമാന സാഹചര്യത്തിൽ നൽകിയ…
This website uses cookies.