ജോസ് മാർട്ടിൻ
തൃശൂര്‍: കൊവിഡ് ബാധിച്ച് മരണമടയുന്നവർക്ക് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാന്യമായ മൃതസംസക്കാര ശുശ്രൂഷകള്‍ നല്‍കി സംസ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ തൃശൂര്‍ അതിരൂപതയിലെ വൈദീകരും അല്‍മായരുമടക്കം മുപ്പതോളം പേരടങ്ങുന്ന ഒരുസംഘത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. തൃശൂര്‍ ജില്ലാ മെഡിക്കല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടന്ന പരീശീലനത്തിൽ ഇവർ പങ്കെടുത്തു.
തൃശൂര്‍ അതിരൂപതയുടെ സോഷ്യല്‍ സര്‍വീസ് സംഘടനയായ സ്വാന്ത്വനത്തിന്റെ നേതൃത്വത്തിലാണ് വൈദീകരും അല്‍മായരുമടങ്ങിയ സംഘം പ്രവര്‍ത്തിക്കുകയെന്ന് ഫാ.സിന്റോ തറയില്‍ പറഞ്ഞു. ഒരു വൈദികനായ എനിക്ക് ഈയൊരു സംരംഭത്തിലേക്ക് താല്പര്യത്തോടെ വരുവാൻ തോന്നിയതിന്റെ കാരണം കർത്താവിന്റെ വാക്കുകളാണ് ‘ആവശ്യത്തിൽ ഇരിക്കുമ്പോഴാണ് നമ്മൾ മറ്റു വ്യക്തികളെ സഹായിക്കേണ്ടത്’ ഈ ലോകത്തിൽ കുറെ നന്മകൾ ചെയ്ത് കടന്നു പോയ വ്യക്തിയെ അടക്കം ചെയ്യുവാൻ ആരുമില്ല എന്ന സ്ഥിതിവിശേഷം വരുക എന്നത് വളരെ ഭയാനകമാണ്. അതിനാൽ വൈദികരും അൽമായരും ഉൾപ്പെട്ട സംഘം എന്തിനും തയ്യാറായി നിൽക്കുന്നുവെന്ന് ഫാ.ചാക്കോ ചിറമ്മൽ പറഞ്ഞു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
This website uses cookies.