ഫാ.ജോസഫ് കളരിക്കൽ
വെള്ളപ്പൊക്കകെടുതികൾ തുടരുകയാണ്. എങ്കിലും ഭയപ്പെട്ടതുപോലെ ജലനിരപ്പ് ഇന്നലെ രാത്രിയിലും ഇന്നുപകലും ഉയർന്നില്ല എന്നത് ആശ്വാസം നൽകുന്നു. പക്ഷെ രാത്രിയിലും പകലുമായി പല പാടശേഖരങ്ങളും മടവീഴുകയോ കവിഞ്ഞു കയറുകയോ ചെയ്തു. വ്യാപക കൃഷിനാശം (നെല്ല് മാത്രമല്ല കരകൃഷിയും) സംഭവിച്ചിട്ടുണ്ട്. ലോവർ കുട്ടനാട് പോലെ തന്നെ ദിവസങ്ങളോളം വെള്ളം പൊങ്ങി നിൽക്കുന്ന പ്രദേശമാണ് കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖല. ഐക്കരച്ചിറ, കിളിരൂർ, കുമരകം നവനസ്രത്, വടക്കുംകര, ചീപ്പുങ്കൽ, ചെങ്ങളം, ആർപ്പൂക്കര ഏന്നീ ഇടവകകളും വില്ലൂന്നി, കുടമാളൂർ, താഴത്തങ്ങാടി ഇടവകകളുടെ ചില ഭാഗങ്ങളും!ഈ വർഷത്തെ പോലെ കഴിഞ്ഞ വർഷവും രൂക്ഷമായി ഇവിടങ്ങളിൽ പ്രതിസന്ധി നേരിട്ടിരുന്നു. 12ദിവസങ്ങളധികമായി പലയിടങ്ങളും ദുരിതം തുടങ്ങിയിട്ട്.
ലോവർ കുട്ടനാട്ടിൽ നിന്ന് ഇന്നലെയും ഇന്നുമായി ടോറസ്, ബോട്ട്, വള്ളം, എന്നിവയിലൂടെ ഏകദേശം 2000 ആളുകൾ ചങ്ങനാശ്ശേരിയിൽ എത്തുകയോ (എത്തിക്കുകയോ )ചെയ്തിട്ടുണ്ട്. കാവാലം തുടങ്ങിയ ഇടങ്ങളിൽ നിന്നും കുറേയാളുകൾ മൂളക്കാംതുരുത്തിയിൽ വള്ളത്തിലും വന്നു ചേർന്നു. എല്ലാവരും തന്നെ ബന്ധുവീടുകളിലേക്കാണ് പോയിരിക്കുന്നത്. സർക്കാർ സംവിധാനത്തിൽ കുട്ടനാട്ടുകാർക്കു camp ഏർപ്പെടുത്തിയിരിക്കുന്നത് ആലപ്പുഴ SD കോളേജിലാണ്. ചങ്ങനാശ്ശേരി യിൽ camp കൾ (കുട്ടനാട്ടിൽ നിന്നും വരുന്നവർക്ക്) ഔദ്യോഗികമായി തുടങ്ങാനുള്ള നിർദേശം സർക്കാരിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്നാണ് ബന്ധപ്പെട്ട revenue ഉദ്യോഗസ്ഥർ പറയുന്നത്. പക്ഷെ camp നു നമ്മുടെ സ്ഥാപനങ്ങൾ വിട്ടു നൽകിയിട്ടുണ്ട്. ആവശ്യം വന്നാൽ ഇവിടെയും camp കൾ ആരംഭിക്കാനുള്ള സമ്മർദ്ദം അതിരൂപത കേന്ദ്രം നടത്തുന്നുണ്ട്. അഭിവന്ദ്യ തറയിൽ പിതാവ് കോട്ടയംജില്ലാ കളക്ടർ, ചങ്ങനാശ്ശേരി, കുട്ടനാട് തഹസിൽദാർമാർ എന്നിവരുമായി നിരന്തരം ആശയവിനിമയം നടത്തിവരുന്നു.
കുട്ടനാട്ടിലുള്ള നമ്മുടെ മിക്കവാറും അച്ചന്മാർ അവിടെ തന്നെ തുടരുന്നു. വളരെ കുറച്ചുപേർ അത്രയ്ക്ക് അസൗകര്യമുള്ളതുകൊണ്ടു മാത്രം മാറി താമസിക്കുന്നു. ആളുകൾ കുട്ടനാട്ടിൽ നിന്നും മാറിപ്പോകാൻ വിമുഖത കാണിക്കുന്നുണ്ടു. കോവിഡ് ഭയം ഒരു പ്രധാന കാരണമാണ്. ആവശ്യമെങ്കിൽ ബന്ധുവീടുകളിലേക്കു ആളുകൾ മാറുന്നത് പ്രോത്സാഹിപ്പിക്കുന്നതാവും ഇന്നത്തെ സാഹചര്യത്തിൽ camp ലും നല്ലത് എന്ന ഒരു പൊതു വിലയിരുത്തൽ ഉണ്ട്.
നാളെ ആളുകൾ ആരെങ്കിലും കുട്ടനാട്ടിൽ നിന്ന് ചങ്ങനാശ്ശേരിക്കു പോരാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ ബഹു. പുന്നശ്ശേരി അച്ചനെയോ, പുത്തൻചിറ അച്ചനെയോ, ചക്കാത്ര യച്ചനെയോ ഇന്നുതന്നെ ബഹു. അച്ചന്മാർ വിളിച്ചറിയിക്കണമെന്നു അഭ്യർത്ഥിക്കുന്നു. അതനുസരിച്ചുവേണം സൗകര്യങ്ങൾ ക്രമീകരിക്കേണ്ടത്.
ഇന്ന് അതിരാവിലെ മുതൽ സന്ധ്യവരെ ബോട്ട് ജെട്ടിയിൽ ആളുകൾക്കാവശ്യമായ സഹായങ്ങൾ ചെയ്തത് ചക്കത്രയച്ചന്റെയും കത്തീഡ്രലിലെ കൊച്ചച്ചവരുടെയും നേതൃത്വത്തിൽ നമ്മുടെ യുവജനങ്ങളാണ്. കത്തീഡ്രലിൽ നിന്നുള്ള മുതിർന്നവരുടെയും സഹകരണമുണ്ട്. ബഹു. പുന്നശ്ശേരിയച്ചന്റെ direction അനുസരിച്ചു ടോറസിൽ വന്നവർക്കു ബഹു.പുത്തൻചിറയച്ചൻ സഹായങ്ങൾ നൽകി. നമ്മുടെ അച്ചന്മാർ ഏറെപ്പേർ പലപ്പോഴായി ഇവരെ സഹായിക്കാൻ കൂടെയുണ്ടായിരുന്നു. ചെത്തിപ്പുഴ ആശുപത്രിയുടെ ആംബുലൻസ് സൗകര്യവും ക്രമീകരിച്ചിരുന്നു. അഭിവന്ദ്യ പെരുംതോട്ടം പിതാവും, തറയിൽപിതവും, ജനറാൾ അച്ചന്മാരും, പ്രൊക്യൂറേറ്റർ അച്ചനും, ചാൻസലർ അച്ചനും, മറ്റ് അച്ചന്മാരും നമ്മുടെ സഹോദരങ്ങളുടെ ദുരിതത്തിൽ അവർക്കാവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ വളരെയധികം ശ്രദ്ധിക്കുന്നുന്നു. എല്ലാവർക്കും നന്ദി… നിങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും, തിരുത്തലുകളും നൽകാൻ മടിക്കരുതേ എന്നഭ്യർഥിക്കുന്നു.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.