ജോസ് മാർട്ടിൻ
ഭക്ഷണം വ്യക്തിയുടെ അവകാശമാണെന്ന് വിശ്വസിക്കുന്ന ഫാ.ബോബി ജോസ് കട്ടികാട് തന്റെ ആശ്രമ വാതിലുകള്‍ വിശക്കുന്നവർക്ക് മുന്‍പില്‍ തുറന്നിട്ട്, സസ്യാഹാര വിഭവങ്ങൾ ഒരുക്കി വിശക്കുന്നവർക്ക് വേണ്ടി കാത്തിരിക്കുന്നു. പണം കണക്ക് പറഞ്ഞു വാങ്ങാന്‍ ഇവിടെ കാഷ്യറില്ല, അവിടെ വച്ചിരിക്കുന്ന ബോക്സിൽ വേണമെങ്കിൽ നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള പണം നിക്ഷേപിക്കാം. ബോബി അച്ചന്റെ വാക്കുകളില്‍ പറഞ്ഞാല്‍ സൗജന്യമായി ഭക്ഷണം കഴിച്ചുവെന്ന തോന്നല്‍ ഉണ്ടാവാതിരിക്കാനാണ് ഈ സംവിധാനം.
മൂന്ന് നേരത്തെക്കുള്ള വിഭങ്ങളാണ് ഇപ്പോള്‍ ഉള്ളത്. പ്രാതൽ രാവിലെ 7:30 മുതൽ 9 വരെ, ഉച്ചഭക്ഷണം 12:30 മുതൽ 2 വരെ, വൈകിട്ടത്തെ ചായ 4 മുതൽ 5 വരെ. സ്വീകരിക്കുവാനും പടിക്കലോളം വന്ന് യാത്രയാക്കാനും ബോബി ജോസ് കട്ടികാട് അച്ചനിവിടെയുണ്ടാവും.
ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ ഒരു ബിരുദ വിദ്യര്‍ത്ഥി ഒരിക്കല്‍ പറഞ്ഞ കാര്യം ഓര്‍ക്കുന്നു. സാമ്പത്തീകമായി വളരെ പിന്നില്‍ നില്‍ക്കുന്ന കുടുംബത്തിലെ അംഗം, ആലപ്പുഴയില്‍ നിന്നും ദിവസവും ചങ്ങനാശ്ശേരിക്ക് വന്നു പോകാന്‍ ബസ് കൂലി തന്നെ ഒരുവിധത്തില്‍ ഒപ്പിക്കും, ഭക്ഷണം കഴിക്കാന്‍ പലപ്പോഴും പൈസ കാണില്ല. അഞ്ചപ്പത്തെ കുറിച്ചറിയാം, ആദ്യമൊക്കെ അവിടെ പോയി ഭക്ഷണം കഴിക്കാന്‍ ചമ്മല്‍ ആയിരുന്നു. പക്ഷേ, വിശപ്പിന്റെ വിളിക്കു മുന്‍പില്‍ പിടിച്ചുനില്‍ക്കാനായില്ല. തന്റെ പഠനം തുടര്‍ന്ന് കൊണ്ട് പോകുന്നതില്‍ ബോബി അച്ചന്റെ ‘അഞ്ചപ്പം’ എന്ന ഭക്ഷണശാലയുടെ പങ്ക് വളരെ വലുതാണ്. അങ്ങനെ എത്ര എത്ര പേര്‍ ദിവസവും വിശപ്പടക്കി മടങ്ങുന്നു.
എറണാകുളത്ത് നിന്ന് തൃപ്പൂണിത്തുറക്ക് പോകുന്ന വഴിയില്‍, പേട്ട ജംങ്ഷനിൽ നിന്ന് മരടിലേക്കുള്ള റോഡിൽ അര കിലോമീറ്റർ മുന്നോട്ട് പോയാൽ ഗാന്ധി പ്രതിമയ്ക്ക് തൊട്ടു മുൻപായി, ഇടത് വശത്ത് കപ്പൂച്ചിൻ മെസ്സ് കാണാം.
പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…
സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
This website uses cookies.