സ്വന്തം ലേഖകൻ
റോം: ഫാ.മാർട്ടിൻ എൻ.ആന്റണി O.de M റോമിലെ ഗ്രിഗോറിയൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ‘സുമ്മ കും ലൗദേ’ എന്ന ഉയർന്ന മാർക്കോടുകൂടി ഡോക്ടറേറ്റ് കരസ്ഥമാക്കി. യോഹന്നാന്റെ സുവിശേഷത്തിലെ 1 മുതൽ 12 വരെയുള്ള അധ്യായങ്ങളിലെ മരണ സംബന്ധമായ പദങ്ങളെക്കുറിച്ച് ഉത്തരാധുനിക ചിന്തകരുടെ ഭാഷാ-സാഹിത്യ സങ്കേതങ്ങളുപയോഗിച്ചുള്ള വ്യാഖ്യാനമായിരുന്നു പ്രബന്ധം (Death as a narrative-sign in the forth Gospel: An Exegetico-Thelogical study on the language of Death in John 1- 12). പരിശുദ്ധ മാതാവിന്റെ മംഗളവാർത്ത തിരുനാൾ ദിനവും വിശുദ്ധ മാർട്ടിൻ പുണ്യാളന്റെ നൊവേന ദിനവുമായ മാർച്ച് 25-നായിരുന്നു പ്രബന്ധാവതരണം.
കൊച്ചി രൂപതയിലെ കല്ലഞ്ചേരി സെന്റ് മാർട്ടിൻ ഡി പോറസ് ഇടവകാംഗവും, കാരുണ്യമാതാ സഭാംഗവുമായ (Order of Our Lady of Mercy) ഫാ.മാർട്ടിൻ 1994-ലാണ് സെമിനാരി പഠനം ആരംഭിച്ചത്. പ്രാരംഭ പഠനങ്ങൾക്ക് ശേഷം ആലുവായിലെ സേക്രട്ട് ഹാർട്ട് ഫിലോസഫിക്കൽ കോളേജിൽ നിന്ന് ഫിലോസഫി പഠനവും, കളമശ്ശേരി ജ്യോതിർഭവനിൽ നിന്ന് തിയോളജി പഠനവും പൂർത്തിയാക്കി. തുടർന്ന്, റോമിലേക്ക് ഉപരിപഠനത്തിനായി അയക്കപ്പെട്ടു.
2005-ൽ റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷ്യേറ്റ് പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേക്ക് തിരിച്ചുപോയ അദ്ദേഹം കളമശ്ശേരിയിൽ കർമ്മലീത്താ സമൂഹത്തിന്റെ ജ്യോതിർഭവനിൽ ആറ് വർഷക്കാലം ബൈബിളിലെ പുതിയ നിയമപുസ്തകാധ്യാപകനായിരുന്നു. തുടർന്ന്, 2015-ൽ വീണ്ടും റോമിലേക്ക് ഡോക്ടറേറ്റ് പഠനത്തിനായി തിരിച്ചുവന്ന ശേഷം അഞ്ച് വർഷങ്ങൾ കൊണ്ട് തന്റെ പഠനം പൂർത്തിയാക്കി.
1977-ൽ ആന്റണി-സിസിലി ദമ്പതികളുടെ മകനായി ജനിച്ച റവ.ഡോ.മാർട്ടിൻ എൻ.ആന്റണി 2007 ലായിരുന്നു വൈദീകപട്ടം സ്വീകരിച്ചത്.
കാത്തലിക്ക് വോക്‌സിനും അഭിമാനത്തിന്റെ നിമിഷം, കാത്തലിക്ക് വോക്‌സ് ടീം അംഗങ്ങളും റവ.ഡോ.മാർട്ടിൻ എൻ.ആന്റണി O.de M ന് ആശംസകൾ നേരുന്നു.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.