അനില്‍ ജോസഫ്
തിരുവനന്തപുരം : തിരുവന്തപുരം വെഞ്ഞാറമുട്ടിലുണ്ടായ വാഹനാപകടത്തില്‍ മേരിമക്കള്‍ (ഡി.എം) സഭാഗം സിസ്റ്റര്‍ ഗ്രേസ് മാത്യു (55) മരണമടഞ്ഞു. സിസ്റ്റര്‍ ഗ്രേസിനൊപ്പം വാഹനത്തലുണ്ടായിരുന്ന 3 കന്യാസത്രീകളും വാഹനമോടിച്ചിരുന്ന വൈദികനും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിയന്ത്രണം വിട്ട കോളിസ് വാഹനം മരത്തിലിടിച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ 4.15 ഓടെ പിരപ്പന്‍കോട് സെന്‍്റ് ജോണ്‍സ് അശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. ശ്രീകാര്യം പോങ്ങുംമൂട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡോട്ടേഴ്സ് ഓഫ് മെരി സെന്‍്റ് മേരീസ് പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ ഗ്രേസ് നെടുമങ്ങാട് വെള്ളൂര്‍ക്കോണത്ത് ഡി എം കോണ്‍വെന്‍്റ് സുപ്പീരിയറും യൂണിറ്റ് ആനിമേറ്ററുമാണ്.
വാഹനം ഓടിച്ചിരുന്ന ഫാദര്‍ അരുണ്‍, സിസ്റ്റര്‍ എയ്ഞ്ചല്‍ മേരി സിസ്റ്റര്‍ ലിഡിയ, സിസ്റ്റര്‍ അനുപമ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൃശ്ശൂരില്‍ നിന്നും വെള്ളൂര്‍ക്കോണത്തേയ്ക്ക് വരുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സിസ്റ്റര്‍ ഗ്രേസ്മാത്യുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വെഞ്ഞാറമൂട് പോലീസ് മേല്‍നടപടി സ്വീകരിച്ചു.
ഭൗതീക ശരീരം പോങ്ങുംമൂട് പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ മലങ്കല കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മൃതസംസ്ക്കാരം നടത്തി. 3 കന്യാസ്ത്രീകള്‍ക്കും വൈദികനും പരിക്ക് വാഹനാപകടത്തില്‍ കന്യാസ്ത്രീ മരണമടഞ്ഞു തിരുവനന്തപുരം
പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…
സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
This website uses cookies.