നെയ്യാറ്റിൻകര: തിങ്കളാഴ്‌ച വൈകിട്ട് നടന്ന ക്യാമ്പ് ഫയർ 9 മണിക്ക് അവസാനിപ്പിച്ച് ദൈവവിളി ക്യാമ്പിനെത്തിയ വിദ്യാർത്ഥികളും വൈദികനും സന്യാസിനികളും 11.30 തോടെ ഉറങ്ങാനായി മുറികളിലേക്ക് പ്രവേശിച്ചു. എന്നാൽ പുലർച്ചയോടെ ലോഗോസിന് മുന്നിലെത്തിയ 100 ലധികം ആക്രമികൾ തങ്ങളെയും വിദ്യാർത്ഥികളെയും ചീത്തവിളിച്ചെന്നും, അവരെ ഇറക്കി വിടെടാ എന്ന അക്രേശവുമായി ലോഗോസിന് മുന്നിലെത്തുകയായിരുന്നു. തുടർന്ന് ഗേറ്റ് തുറക്കാനായി സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും ഗേറ്റ് തുറക്കാതെ വന്നതോടെ തടി കഷണം ഉപയോഗിച്ച് ഗേറ്റ് തകർക്കുകയായിരുന്നു.
ആ സമയം പോലിസ് അവിടെ എത്തിയെങ്കിലും അക്രമികളെ തടയുന്നതിനുളള നടപടി സ്വികരിച്ചില്ലെന്ന് വൈദികർ പറഞ്ഞു. ലോഗോസിനുളളിൽ കയറിയവർ വൈദികനോടും സന്യാസിനികളോടും പ്രകോപന പരമായി സംസാരിക്കുകയും ചീത്തവിളിക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ പറഞ്ഞു. തുടർന്ന് 3 മണിക്ക് അക്രമികൾ ലോഗോസ് വിട്ടതോടെയാണ് സ്‌ഥിതിഗതികൾ ശാന്തമായത്.
എന്നാൽ അക്രമികൾക്കൊപ്പം നഗരസഭയിലെ ഒരു കൗൺസിലറും ഉണ്ടായിരുന്നതായി വൈദികർ പറഞ്ഞു.
സ്വന്തം ലേഖകന്‍ റോം: റോമിലെ ലത്തീന്‍ കത്തോലിക്ക മലയാളികളുടെ ഇടവക ദേവാലയമായ (Basilica San Giovanni Battista dei Fiorentini)…
സ്വന്തം ലേഖകന്‍ ഇംഫാല്‍ : ഇത് ഹൃദയ ഭേദകമായ മണിപ്പൂരിന്‍റെ ചിത്രം. കഴിഞ്ഞ ദിവസം ഇംഫാന്‍ ആര്‍ച്ച് ബിഷപ്പ്…
അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…
പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…
സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
This website uses cookies.