സ്വന്തം ലേഖകൻ
തിരുവനന്തപുരം: കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ആദ്യമായി ഗാനം എഴുതി. “മനസിന്‍ മഹസേ… ഇവാനിയോസേ” എന്നുതുടങ്ങുന്ന ഗാനത്തിന് ഈണമിട്ടത് എം. ജയചന്ദ്രൻ. ആലാപനം കെ.എസ്.ചിത്ര.
‘ഗിരിദീപം’ എന്ന പേരിൽ ദൈവദാസൻ മാർ ഇവാനിയോസിനെക്കുറിച്ചുള്ള സംഗീത ആൽബത്തിനു വേണ്ടിയാണ് കാതോലിക്കാ ബാവാ ഗാനരചയിതാവായത്. എട്ടു ഗാനങ്ങളാണ് ആൽബത്തിലുള്ളത്. വയലാർ ശരത്ചന്ദ്ര വർമ, ഫാ.മൈക്കിൾ പനച്ചിക്കൽ, ഫാ.വിൽസൺ തട്ടാരുതുണ്ടിൽ, ഷൈല തോമസ് എന്നിവരാണ് കർദിനാളിനു പുറമേ ഗാനങ്ങൾ എഴുതിയത്. എല്ലാ ഗാനങ്ങൾക്കും എം.ജയചന്ദ്രനാണ് ഈണം നൽകിയത്.
കെ.എസ്.ചിത്ര, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, സുദീപ് കുമാർ, വിധു പ്രതാപ്, ശ്രേയ ജയദീപ് എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്. കർദിനാൾ എഴുതിയ ഗാനം ആലപിക്കുന്നത് എം.ജയചന്ദ്രൻ തന്നെയാണ്.
‘ദൈവദാസൻ മാർ ഇവാനിയോസി’നെക്കുറിച്ചു സംഗീത ആൽബം ഇറക്കുകയെന്നതു ക്ലീമീസ് ബാവായുടെ മനസിൽ കാലങ്ങളായുള്ള ആഗ്രഹമായിരുന്നു. അങ്ങനെയാണ് മാർ ഇവാനിയോസ് കോളജിലെ പൂർവ വിദ്യാർഥി കൂടിയായ ജയചന്ദ്രനെ ഒരു വർഷം മുൻപ് ഈ ജോലി ഏൽപ്പിച്ചത്.
ക്ലീമീസ് ബാവായോടുള്ള അടുപ്പവും മാർ ഇവാനിയോസിലെ പൂർവ വിദ്യാർഥിയെന്ന നിലയിൽ ദൈവദാസനോടുള്ള സ്നേഹവുമാണ് തിരക്കിനിടയിലും, പ്രതിഫലം വാങ്ങാതെ തന്നെ ഈ കർത്തവ്യം ജയചന്ദ്രൻ ഏറ്റെടുത്തത്.
ഓരോ ഗാനത്തിനും മുൻപായി ക്ലീമീസ് ബാവ മുഖവുര നൽകുന്നുണ്ട്. ഗിരിദീപത്തിന്റെ പ്രകാശനം 24-നു വൈകിട്ട് ആറിനു പട്ടം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടത്തും. കെ.എസ്.ചിത്ര, സുദീപ് കുമാർ, വിധു പ്രതാപ്, ശ്രേയ ജയദീപ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന്, എം.ജയചന്ദ്രൻ നേതൃത്വം നൽകുന്ന ക്രിസ്തീയ ഗാനമേളയും ഉണ്ടാകും.
അനില്‍ ജോസഫ് ഫ്രാന്‍സിസ് ടൗണ്‍ : സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ആന്‍റണി പാസ്കല്‍ റെബെല്ലോ…
പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…
സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
This website uses cookies.