Categories: Kerala

അശരണരുടെ ആശ്രയകേന്ദ്രമായ ഫാ. മാത്യു ജെ.കുന്നത്ത് എൺപതിന്റെ നിറവിൽ

അശരണരുടെ ആശ്രയകേന്ദ്രമായ ഫാ. മാത്യു ജെ.കുന്നത്ത് എൺപതിന്റെ നിറവിൽ

സ്വന്തം ലേഖകൻ

തൊടുപുഴ: അശരണരുടെയും ആലംബഹീനരുടെയും ആശ്രയകേന്ദ്രമായ തൊടുപുഴ സേവ്യേഴ്സ് ഹോം 21–ാം വയസ്സിലേക്ക്. ‘സനാഥരുടെ’ സങ്കേതമായ സേവ്യേഴ്സ് ഹോമിന്റെ ഡയറക്ടർ ഫാ. മാത്യു ജെ.കുന്നത്ത് എൺപതിന്റെ നിറവിലും. ഫാ. മാത്യു കുന്നത്ത് ഇതുവരെ ഒട്ടേറെ കുട്ടികളെയാണ് തന്റെ സ്ഥാപനത്തിലൂടെ ജീവിത വഴിത്താരയിൽ നേരായ മാർഗത്തിലൂടെ തിരിച്ചുവിട്ടത്.

28-ന് എൺപതാം പിറന്നാൾ ആഘോഷിക്കുന്ന ഫാ. കുന്നത്തിന്റെ സ്ഥാപനത്തിൽ ഇപ്പോഴുള്ളത് 81 അന്തേവാസികളാണ്. തൊടുപുഴ ന്യൂമാൻ കോളജ് റോഡിലെ സ്ഥാപനത്തിൽ എട്ടു ദിവസം മുതൽ അഞ്ചു വയസ്സു വരെ പ്രായമുള്ള ഒൻപതു കുഞ്ഞുങ്ങളുണ്ട്.

കഴിഞ്ഞ ഞായറാഴ്ച തൊടുപുഴ ജില്ലാ ആശുപത്രിയിൽ ജനിച്ച കുട്ടിയാണ് ഏറ്റവും ഒടുവിലായി ഇവിടെയെത്തിയത്. അമ്മയ്ക്കു കുട്ടിയെ വീട്ടിൽ കൊണ്ടുപോകാൻ താൽപര്യമില്ലെന്ന് ആശുപത്രി അധികൃതരെ അറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ മുഖേന ഫാ. കുന്നത്തിനെ അറിയിച്ചു. തുടർന്നു കുട്ടിയെ സേവ്യേഴ്സ് ഹോം ഏറ്റെടുത്തു. ആറു മുതൽ 18 വയസ്സ് വരെയുള്ള 34 പെൺകുട്ടികൾ തലയനാടുള്ള ഹോം ഫോർ ഗേൾസിലാണു താമസിക്കുന്നത്. ബാക്കിയുള്ള മുതിർന്ന സ്ത്രീകളായ അന്തേവാസികൾ തൊടുപുഴയിലെ സ്ഥാപനത്തിലാണ്.

ആറു വയസ്സു കഴിഞ്ഞാൽ ആൺകുട്ടികളെ ആ പ്രായം മുതലുള്ളവരെ സംരക്ഷിക്കുന്ന സ്ഥാപനത്തിലേക്ക് മാറ്റും. ഇവിടെ നിന്നു കൊണ്ടുപോകുന്ന കുട്ടികൾക്കുള്ള ഭക്ഷണവും മറ്റു ചെലവുകളുമെല്ലാം സേവ്യേഴ്സ് ഹോമാണു വഹിക്കുന്നതെന്ന് ഫാ. മാത്യു പറഞ്ഞു. ഇവിടത്തെ അന്തേവാസികളായ പെൺകുട്ടികളുടെ ഉന്നത പഠനത്തിനുള്ള സൗകര്യം ചെയ്തുകൊടുക്കുന്നുണ്ട്. രണ്ടു കുട്ടികൾ നഴ്സിങ് പഠിക്കുന്നുണ്ട്. ഫാഷൻ ഡിസൈനിങ് കഴിഞ്ഞ ഒരു പെൺകുട്ടിയെ വിവാഹം ചെയ്ത് അയച്ചതും സേവ്യേഴ്സ് ഹോമാണ്. 1998 ജനുവരി 26-നാണ് സേവ്യേഴ്സ് ഹോം ആരംഭിച്ചത്.

26–ാം വയസ്സിൽ വൈദികനായ ഫാ. മാത്യു ജെ.കുന്നത്ത് 15 വർഷത്തോളം യു.എസി.ൽ പ്രവർത്തിച്ച ശേഷമാണ് തൊടുപുഴയിലെത്തി ആതുരസേവന രംഗത്തേക്കു കടന്നത്. സേവ്യേഴ്സ് ഹോമിലെ അന്തേവാസികളുടെയും അഭ്യുദയകാംക്ഷികളുടെയും സംഗമം ഇന്നു നടക്കും. ഇന്നത്തെ സ്നേഹസംഗമം ഫാ. കുന്നത്തിന്റെ ജന്മദിനാഘോഷമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

ഇന്നു 2.30-നു സമൂഹബലിയും തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടാകും. അഞ്ചിനു സ്നേഹവിരുന്നോടെയാണു പരിപാടികൾ സമാപിക്കുന്നത്.

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago