സ്വന്തം ലേഖകൻ
പാലാ: ഹെറാൾഡ്‌സ് ഓഫ് ഗുഡ് ന്യൂസ്, സിസ്‌റ്റേഴ്‌സ് ഓഫ് ഗുഡ് ന്യൂസ്, മിഷ്ണറീസ് ഓഫ് കംപാഷൻ എന്നീ സന്യാസ സഭകളുടെ സ്ഥാപകൻ റവ. ഡോ. ജോസ് കൈമ്ലേട്ട് നിര്യാതനായി. ആന്ധ്രപ്രദേശിലെ ഏലൂരിൽ ഇന്നലെയായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു.
പാലാ മരങ്ങാട്ടുപിളളി പാലയ്ക്കാട്ടുമല കൈമ്ലേട്ട് പരേതരായ കുര്യാക്കോസ് കുടക്കച്ചിറ അന്തീനാട്ട് അന്നമ്മ ദമ്പതികളുടെ മകനാണ്.
ചെന്നൈ പൂനമല്ലി സെമിനാരിയിലെ വൈദിക പഠനത്തിന് ശേഷം 1966-ൽ പൗരോഹിത്യം സ്വീകരിച്ചു. വിജയവാഡ, എലുരു രൂപതകളിലായിരുന്നു മിഷൻ പ്രവർത്തനം. തുടർന്ന്, മൂന്നു സന്യാസ സഭകൾ സ്ഥാപിക്കുകയായിരിന്നു.
സംസ്‌കാരം നാളെ വൈകീട്ട് 3 മണിക്ക് എലൂരിലെ വിൽ മിഷനറീസ് ഓഫ് കംപാഷൻ സഭയുടെ അധീനതയിലുള്ള, ഗുഡ് സമരിറ്റൻ കാൻസർ ആൻഡ് റിസേർച്ച് സെന്റർ ചാപ്പലിൽ നടക്കും.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.