ആമോ. – 2:6-10,13-16
മത്താ. – 8:18-22
“നീ എന്നെ അനുഗമിക്കുക.”
ദൈവീകചിന്തയിൽ നിന്നുകൊണ്ട് കർത്താവിനെ അനുഗമിക്കാനായി ക്രിസ്തു നമ്മെ സ്വാഗതം ചെയ്യുകയാണ്. കർത്താവിനെ അനുഗമിക്കുകയെന്നത് വാക്കിൽ മാത്രം ഒതുക്കിനിർത്താതെ നമ്മുടെ ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്. എന്താണോ ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്നത് അത് നിറവേറ്റി അനുഗമിക്കുക.
സ്നേഹമുള്ളവരെ, കർത്താവായ ക്രിസ്തു നമ്മെ അവിടുത്തെ അനുഗമിക്കാനായി ക്ഷണിക്കുമ്പോൾ നാം അതിന് മറുപടി കൊടുക്കുവാൻ ബാധ്യസ്ഥരാണ്. എങ്ങനെയാണ് അവിടുത്തെ അനുഗമിക്കേണ്ടതെന്ന് അവിടുന്ന് നമ്മോട് പറഞ്ഞ് തന്നിട്ടുണ്ട്.
ക്രിസ്തു തന്റെ പരസ്യജീവിതത്തിൽ പ്രവർത്തിച്ചതും, പഠിപ്പിച്ചതുമായ കാര്യങ്ങൾ നാം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കി അനുഗമിക്കുക. ജ്ഞാനസ്നാനം സ്വീകരിക്കുന്നതുവഴി നാം ഈ ക്ഷണത്തിന് അർഹരാകുകയാണ്. ഇത് നമുക്ക് ദൈവം നൽകുന്ന ഒരു ഉത്തരവാദിത്വം കൂടിയാണ്.
ദൈവിക പരിപാലനയിലൂടെ അവിടുത്തെ അനുഗമിക്കാനുള്ള കൃപാവരത്തിനായി നമുക്ക് അവിടുത്തോട് യാചിക്കാം.
കാരുണ്യനാഥ, ദൈവഹിതം മനസ്സിലാക്കി അവിടുത്തെ അനുഗമിക്കുവാനുള്ള കൃപാവരം നൽകണമേയെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
This website uses cookies.