ഹോസി 10:1-3,7-8,12 മത്താ 10: 1-7
“നീതി വിതയ്ക്കുവിന്‍; കാരുണ്യത്തിന്റെ ഫലങ്ങള്‍ കൊയ്യാം. തരിശുനിലം ഉഴുതുമറിക്കുവിന്‍; കര്‍ത്താവിനെ തേടാനുള്ള സമയമാണിത്.”
നീതിയ്ക്കുവേണ്ടി ദാഹിക്കുകയും, പ്രവർത്തിക്കുകയും ചെയ്തുകൊണ്ട് കാരുണ്യത്തിന്റെ ഫലങ്ങൾ അനുഭവിക്കണം. നമ്മുടെ ജീവിതം നീതിയില്ലാത്ത തരിശുനിലമായി മാറ്റാതെ
മുപ്പതും, അറുപതും, നൂറും മേനി ഫലങ്ങൾ നിറഞ്ഞ നീതിയാലുള്ള ജീവിതം കാഴ്ചവെക്കുക.
സ്നേഹമുള്ളവരെ, കർത്താവായ ക്രിസ്തുനാഥൻ നമ്മെ പഠിപ്പിക്കുന്നത് നീതിയ്ക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്ക് സംതൃപ്തി ലഭിക്കുമെന്നാണ്. നമ്മുടെ ജീവിതത്തിൽ നാം നീതി ആഗ്രഹിക്കുന്നതോടൊപ്പം മറ്റുള്ളവർക്കും നീതി ആവശ്യമുണ്ടെന്ന തിരിച്ചറിവ് നമുക്കുണ്ടാകുകയും, നീതി നടപ്പാക്കുകയും ചെയ്യുക.
നിന്റെയും, നിന്റെ സഹോദരന്റെയും നീതിയ്ക്കുവേണ്ടി പ്രവർത്തിക്കുക. നന്മയ്ക്കുവേണ്ടി ജീവിക്കുകയും, സമാധാനത്തിന് വേണ്ടി പോരാടുകയും നീതിയ്ക്കുവേണ്ടി ദാഹിക്കുകയും ചെയ്തു നിത്യജീവൻ സ്വന്തമാക്കുക. നീതിക്കുവേണ്ടി പ്രവർത്തിക്കേണ്ടത് നമ്മുടെ സമ്പത്തോ, ശക്തിയോ കൊണ്ടാകാതെ സത്യവും, നന്മയും കൊണ്ടാകണം. ഇതാകണം നമ്മുടെ ജീവിതലക്ഷ്യം. പക്ഷഭേദമില്ലാതെ നീതിക്കുവേണ്ടി പ്രവർത്തിച്ചു കർത്താവിൽ നിന്ന് കരുണ സ്വീകരിക്കാനായി പരിശ്രമിക്കാം.
സ്നേഹനാഥ, നീതിക്കുവേണ്ടി ജീവിക്കുവാനുള്ള അനുഗ്രഹം നല്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…
സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
This website uses cookies.