ബ്ലസൻ മാത്യു അഗസ്റ്റിൻ
ഭരണങ്ങാനം: പ്രാർത്ഥനാ നിയോഗങ്ങളുമായിട്ടാണ് താനും വിശുദ്ധ അൽഫോൻസാമ്മയുടെസന്നിധിയിൽ എത്തിയതെന്ന് ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെസന്നിധിയിൽ ദിവ്യബലിയർപ്പിക്കവെ തീർത്ഥാടനത്തിന് എത്തിയ വിശ്വാസികളോടാണ് ‘നിങ്ങളെപ്പോലെ തന്നെ ഞാനും ഒത്തിരി പ്രാർത്ഥനകളുമായിട്ടാണ് പുണ്യവതിയുടെ കബറിടത്തിലെത്തിയിരിക്കുന്നത്’ എന്ന് ആലപ്പുഴ സഹായ മെത്രാൻ പറഞ്ഞത്.
തിരുനാളിന്റെ മൂന്നാം ദിവസമായ ഇന്ന് (21-07-2018) വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന ദേവാലയത്തിൽ രാവിലെ പതിനൊന്നു മണിക്കായിരുന്നു ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ വിശ്വാസികൾക്കു വേണ്ടി ദിവ്യബലിയർപ്പിച്ച് വചനസന്ദേശം നൽകിയത്. വിശുദ്ധ അൽഫോൻസായ്ക്ക് ഉണ്ടായിരുന്ന വലിയൊരു പ്രത്യേകതയായിരുന്നു തന്റെ വേദനകളെ ക്രിസ്തുവിന്റെ വേദനകളോട് ചേർത്തുവച്ചുകൊണ്ട്, വേദനകളെ തരണം ചെയ്യുവാനുള്ള കഴിവ്. നമ്മളും ആ വലിയ അനുഗ്രഹത്തിനായി വിശുദ്ധയുടെ മാധ്യസ്ഥം പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തു.
2008-ൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ അൽഫോൻസാമ്മയെ വിശുദ്ധരുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് ബെനഡിക്റ്റ് പതിനാറാമൻ പാപ്പാ പറഞ്ഞ വാക്കുകൾ ഓർമ്മപ്പെടുത്തികൊണ്ടായിരുന്നു വചനസന്ദേശം. “ഈ കന്യക ഏറ്റവും രുചിയുള്ള ഭക്ഷണ മേശയിൽ അണഞ്ഞിരിക്കുകയാണ്. വിശിഷ്ടമായ വീഞ്ഞിന്റെയും ഗോതമ്പിന്റെയും ഭക്ഷണശാലയിൽ ക്രിസ്തു നാഥനുമായുള്ള ദൈവികമായ വിവാഹരഹസ്യത്തിലേയ്ക്ക് പ്രവേശിച്ചത് തന്റെ ജീവിതത്തിന്റെ സഹനങളിലൂടെയാണ്. സഹനത്തിന്റെ കോപ്പ വിളക്കായി കത്തിച്ചു കൊണ്ട് തന്റെ നാഥനെ കാത്തിരുന്ന് സ്വർഗ്ഗീയ സന്തോഷത്തിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു” എന്നായിരുന്നു ബെനഡിക്റ്റ് പതിനാറാമൻ പാപ്പായുടെ വാക്കുകൾ.
സ്വർഗ്ഗീയ വിശുദ്ധരുടെ പട്ടികയിൽ
ഭാരതീയ പുത്രിയെ ഉയർത്തിക്കൊണ്ട് പാപ്പാ പറഞ്ഞ വാക്കുകൾ, വിശുദ്ധ ജീവിതം നയിക്കുവാനുള്ള പ്രചോദനവും നിത്യജീവിതത്തിലേക്കുള്ള യാത്രയിൽ നമുക്ക് ഓരോരുത്തർക്കും ആശ്രയവും പ്രതീക്ഷയുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.