ഫാ. വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: ഗ്രീസിലെ ഏതന്‍സ് നഗരത്തിനടുത്തുണ്ടായ വൻ തീപിടുത്തത്തില്‍ ഫ്രാന്‍സിസ് പാപ്പാ അഗാധമായ തന്റെ ദുഃഖം അറിയിച്ചു.
ടെലിഗ്രാം സന്ദേശത്തിലൂടെ ഭരണാധികാരികളെയും സഭാനേതൃത്വത്തെയുമാണ് പാപ്പാ സാന്ത്വനം അറിയിച്ചത്.
കാട്ടുതീയുടെ ദുരന്തത്തില്‍പ്പെട്ട ഗ്രീസിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച പാപ്പാ മരണമടഞ്ഞവരെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. പരേതരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും മുറിപ്പെട്ടവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
അതുപോലെ തന്നെ, ദുരന്തത്തില്‍ വിഷമിക്കുന്ന സകലരെയും ദൈവത്തിന്‍റെ കരുണയുള്ള സ്നേഹത്തിനു സമര്‍പ്പിച്ചുകൊണ്ടും, രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യപൃതരായവര്‍ക്കും തന്‍റെ സാന്ത്വനസാമീപ്യം അറിയിച്ചുകൊണ്ടുമാണ് പാപ്പായുടെ സന്ദേശം.
ജൂലൈ 23 തിങ്കളാഴ്ച രാത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഏതന്‍സ് നഗരത്തിനടുത്ത് ആറ്റിക്ക പ്രവിശ്യയില്‍ 74 പേര്‍ മരണമടയുകയും
200-ഓളംപേര്‍ മുറിപ്പെടുകയും ചെയ്തിട്ടുണ്ട്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
This website uses cookies.