സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജെലന്ധർ ബിഷപ്പിനെ സംബന്ധിച്ച വിഷയത്തിൽ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കുകയാണ് ആർച്ച്ബിഷപ്പ് സൂസപാക്യം. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ, ചോദ്യങ്ങൾക്കുള്ള മറുപടി നൽകുകയായിരുന്നു ബിഷപ്പ്.
ജെലന്ധർ ബിഷപ്പിനെ സംബന്ധിച്ച വിഷയവും, അഞ്ചു വൈദികരെ സംബന്ധിച്ച വിഷയവും സോഷ്യൽ മീഡിയകൾ ആഘോഷമാക്കിയിരിക്കുകയാണ്. സഭയ്ക്കുള്ളിൽ സംഭവിച്ചിരിക്കുന്ന വീഴ്ചയാണ് ഇത് എന്നതിൽ സംശയമില്ല. ഇവയെ ന്യായികരിക്കുവാൻ ഒരാൾക്കും സാധിക്കില്ല. എന്നാൽ, സഭാ വിശ്വാസികളെക്കാളധികം ഈ അവസരം മുതലെടുത്തിരിക്കുന്നത് ക്രൈസ്തവ വിരുദ്ധരാണ് എന്നതും സംശയമില്ലാത്ത കാര്യമാണ്. സഭയിൽ നന്മയുണ്ടാകണം എന്ന് ആഗ്രഹിക്കുന്ന വലിയൊരു കൂട്ടം വിശ്വാസികളും, സഭയെ തകർക്കാൻ ശ്രമിക്കുന്ന തല്പരകക്ഷികളുടെ വലയിൽ വീണുപോകുന്നു എന്നത് സോഷ്യൽ മീഡിയയിൽ വ്യക്തവുമാണ്.
വിശ്വാസികളോട് ജെലന്ധർ ബിഷപ്പിനെ സംബന്ധിച്ച വിഷയത്തെപ്പറ്റി സഭയുടെ വ്യക്തവും കൃത്യവുമായ നിലപാട് ആർച്ച്ബിഷപ്പ് സൂസപാക്യം നൽകുന്നുണ്ട്. പിതാവിന്റെ വാക്കുകൾ ഇങ്ങനെ: “ജലന്തർ ബിഷപ്പും കന്യാസ്ത്രീയുമായുള്ള സംഘർഷമാണത് – ആരോ ഒരാൾ കള്ളം പറയുകയാണ്. അത് യാഥാർത്ഥ്യമാണ്. ഒരു സംശയവുമില്ല. സഭയ്ക്കുള്ളിൽ തെറ്റുകളുണ്ട് എന്നുള്ളതിന് തെളിവാണിത്. അത് സഭയ്ക്ക് വലിയ നാടക്കേടും ഉണ്ടാക്കുന്നുണ്ട്. ഒരു കുടുംബം ആയതിനാൽ അതിന്റെ നാണക്കേട് ഞങ്ങളും സഹിക്കുന്നുണ്ട്”.
ദയവായി, വ്യക്തത ആത്മാർമായി ആഗ്രഹിക്കുന്നവർ, സഭയുടെ വളർച്ച ലക്ഷ്യമാക്കുന്നവർ ആർച്ച്ബിഷപ്പ് സൂസപാക്യത്തിന്റെ വാക്കുകൾ വീഡിയോയിൽ കേൾക്കുക. ഇതാണ് കത്തോലിക്കാ സഭയുടെ നിലപാട്.
പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…
സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
This website uses cookies.