ജെറ.- 14:17-22
മത്താ.- 13:36-43
“നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രശോഭിക്കും.”
പിതാവിന്റെ രാജ്യത്തിൽ സൂര്യനെ പോലെ പ്രശോഭിക്കാനും സാധിക്കുകയെന്നതു നീതിമാൻമാർക്ക് കിട്ടുന്ന ഏറ്റവും വലിയ പ്രതിഫലം ആണ്. തിന്മകൾ ചെയ്തും, നീതിരഹിതമായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ അഗ്നിക്കിരയാക്കും. നീതിമാന്മാരെ സൂര്യപ്രഭപോലെ ഉയർത്തും.
സ്നേഹമുള്ളവരെ, നീതിയോടെ ജീവിക്കുന്നവർക്കും, തിന്മയിൽ ജീവിക്കുന്നവർക്കുമുള്ള പ്രതിഫലം എന്തെന്ന് ക്രിസ്തുനാഥൻ അറിയിക്കുകയാണ്. ഭൂമിയിൽ പ്രകാശപൂരിതമായ ജീവിതം നയിക്കുന്നവർക്ക് പിതാവിന്റെ രാജ്യത്തിൽ സൂര്യനെപോലെ പ്രശോ ഭിക്കാൻ അവസരമുണ്ടാകും. ഭൂമിയിൽ തിന്മനിറഞ്ഞ, അന്ധകാരം നിറഞ്ഞ ജീവിതം നയിക്കുന്നവന് അഗ്നിക്കിരയാകേണ്ടിവരും. ദൈവീകനീതിയും, സാമൂഹികനീതിയും കൂട്ടിയിണക്കി കൊണ്ടുള്ള ജീവിതമാണ് നാം നയിക്കേണ്ടത്. ദൈവത്തെ അറിഞ്ഞുകൊണ്ട് അവിടുത്തെ ഹിതം മനസ്സിലാക്കി ജീവിക്കുമ്പോൾ ദൈവീക നീതി എന്തെന്ന് അറിയാൻ സാധിക്കും. സഹോദരന്റെ ഇപ്പോഴത്തെ ആവശ്യങ്ങൾ നമുക്കും ആവശ്യമായി വന്നേക്കാമെന്ന തിരിച്ചറിവ് നമ്മിൽ മനുഷ്യത്വം ഉണ്ടാകുകയും ചെയ്യുമ്പോൾ സാമൂഹിക നീതിയിൽ ജീവിക്കാനായി സാധിക്കും.
നീതിക്കുവേണ്ടി ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർ സംതൃപ്തി അടയുമെന്ന് നമ്മെ കർത്താവ് പഠിപ്പിച്ചിട്ടും പലപ്പോഴും നാം നീതിയിൽ ജീവിക്കാൻ താല്പര്യം കാണിക്കാറില്ല. സംതൃപ്തിയും, സമാധാനവും അടങ്ങിയ ജീവിതം നാം ആഗ്രഹിച്ചിട്ടും നീതി പ്രവർത്തിക്കാതെ ജീവിച്ചിട്ട് ദൈവത്തെ പഴിചാരുന്നു. ദൈവീക നീതിയും, സാമൂഹിക നീതിയും കൂട്ടിയിണക്കി നന്മ മാത്രം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തു ജീവിക്കാം.
സ്നേഹനാഥ, നീതിയിൽ അധിഷ്ഠിതമായി ജീവിക്കുവാനുള്ള കൃപ നൽകണമേയെന്നു അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.