ദുരിതം അസഹനീയമാക്കി തീർത്ത ദിനങ്ങളിലാണ് നാം. ജീവനുവേണ്ടി പോരാടിയ ദിനങ്ങളിലായിരുന്നു നമ്മൾ. സോഷ്യൽ മീഡിയ നമ്മുടെ പ്രവർത്തനങ്ങളെ നല്ലൊരു പരിധിവരെ സഹായിച്ചു. ഒറ്റപ്പെട്ടു പോയവർക്ക് അഭയമായി തീർന്നത് പലപ്പോഴും വാട്സാപ്പ്, ഫേസ്ബുക് മെസ്സേജുകൾ ആയിരുന്നുവെന്നതിൽ സംശയമില്ല.
ഒട്ടേറെ രാജ്യങ്ങളിൽ പ്രളയമുൾപ്പെടെ ദുരന്തസാഹചര്യങ്ങൾ സമർത്ഥമായി നേരിട്ടിട്ടുള്ള മുരളി തുമ്മാരുകുടി എന്ന യു.എൻ. ദുരന്തലഘൂകരണ വിഭാഗം മേധാവിയുടെ വാക്കുകൾ ഓർക്കാം: “നമ്മുടെ മാധ്യമങ്ങള്‍ മുഴുവന്‍ സമയം ദുരന്തവാര്‍ത്തകള്‍ കാണിക്കുകയാണ്. പക്ഷെ സംഭവിക്കുന്നതില്‍ ഏറ്റവും ഗുരുതരവും നാടകീയവും ആയ കാര്യങ്ങള്‍ ആണ് മാധ്യമങ്ങള്‍ എടുത്ത് കാണിക്കുന്നത്. അപ്പോള്‍ അത് മാത്രം കണ്ടുകൊണ്ടിരുന്നാല്‍ കേരളം മൊത്തം വെള്ളത്തിലാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തില്‍ അല്ല എന്നുമൊക്കെ നിങ്ങള്‍ക്ക് തോന്നും. അതിന്റെ ആവശ്യമില്ല. തല്‍ക്കാലം നിങ്ങളുടെ ചുറ്റുവട്ടത്തെ കാര്യം നിയന്ത്രണത്തില്‍ ആണോ എന്നുള്ളതാണ് നിങ്ങള്‍ക്ക് പ്രധാനം.
അതുപോലെ തന്നെ തെറ്റിദ്ധരണ പരത്തുന്ന ഏറെ വാട്ടസ്ആപ്പ് മെസേജുകള് നിങ്ങള്‍ക്ക് വരും… ഇതൊന്നും വിശ്വസിക്കരുത്, ഫോര്‍വേഡ് ചെയ്യുകയും അരുത്”.
ഇനി അല്പം സമയത്തേയ്ക്ക് ഫേസ്ബുക്കും വട്സാപ്പും വിടാം. കാരണം, കഴിഞ്ഞു പോയതിലും ഭീതിഇജനകമായ ദിനങ്ങളാണ് വരുവാനിരിക്കുന്നത്. ആഹാരവും, ജലവും ഇല്ലാതെ എങ്ങനെയാണ് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ നമ്മൾ കൊണ്ടെത്തിച്ചവർക്ക് ജീവിക്കാനാവുക?
അതിനാൽ, പ്രളയ പ്രദേശത്ത് ഒരു നേരത്തെ അന്നമെങ്കിലും എത്തിക്കാൻ ശ്രമിക്കാം. ഒരുപക്ഷെ, നിങ്ങളുടെ വീടിന്റെ 5 മുതൽ 8 വരെ കിലോമീറ്ററുകൾക്കുള്ളിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നെങ്കിൽ അവിടേയ്ക്ക് ഒരു സന്ദർശനം.
ദുരിതം ഏൽക്കാതെ അനുഗ്രഹിക്കപ്പെട്ടവർ, ഉദാഹരണമായി 5 കുടുംബങ്ങൾ ഒന്നു ചേർന്ന്, ഒരു കുടുംബം 10 ആഹാരപൊതി വീതം തയ്യാറാക്കി, ഏതെങ്കിലും സന്നദ്ധ സംഘടനകൾ വഴിയോ, സ്വന്തമായോ എത്തിക്കാം. അണ്ണൻ കുഞ്ഞും തന്നാലായത്.
ഇനിവരുന്ന, കുറഞ്ഞത് 10 ദിവസങ്ങൾ കൂടിയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കേണ്ടി വരും. നമ്മുടെ, സഹോദരങ്ങളെ സഹായിക്കേണ്ടത് നമ്മൾ തന്നെയാണ് എന്ന യാഥാർഥ്യം മറക്കാതിരിക്കാം.
മുരളി തുമ്മാരുകുടിയുടെ ഈ വാക്കുകൾ നമുക്ക് വലിയ പ്രചോദനമാവും :
“ഒരു ദുരന്തത്തെ സമൂഹത്തിലെ എല്ലാ ആളുകളും എങ്ങനെ കൂട്ടായും വ്യക്തിപരമായും നേരിടുന്നു എന്നത് ആ സമൂഹത്തിന്റെ സംസ്‌കാരത്തിന്റെ അളവുകോലാണ്”.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്റെ…
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
This website uses cookies.