Categories: World

ചൈനയില്‍ സഭ തുറക്കുന്ന ക്രിസ്തുവിന്‍റെ കാരുണ്യകവാടം

ചൈനയില്‍ സഭ തുറക്കുന്ന ക്രിസ്തുവിന്‍റെ കാരുണ്യകവാടം

വില്യം നെല്ലിക്കൽ

റോം: സെപ്തംബര്‍ 26-Ɔο തിയതി ബുധനാഴ്ച നൽകിയ “എത്തേർണ മിസറിക്കോർഡിയ” (Eterna Misericordia) എന്ന ഇടയ ലേഖനത്തിലൂടെയാണ് ചൈനയിലെ കത്തോലിക്കരെ ഫ്രാന്‍സിസ് പാപ്പാ അനുരഞ്ജനത്തിന്‍റെയും സ്നേഹത്തിന്‍റെയും സഭാക്കൂട്ടായ്മയിലേയ്ക്ക് ക്ഷണിച്ചത്. ചൈന-വത്തിക്കാന്‍ അനുരഞ്ജന ഉടമ്പടിയെ തുടര്‍ന്നാണ് പാപ്പാ ചൈനയിലെ വിശ്വാസികള്‍ക്ക് ഈ ഇടയലേഖനം നൽകിയത്.

ചൈനയില്‍ തെളിയുന്ന ദൈവിക കാരുണ്യദീപം
ദൈവത്തിന്‍റെ കരുണാര്‍ദ്ര സ്നേഹം അനന്തമാണെന്നും, അവിടുന്നു നമ്മെ സൃഷ്ടിച്ചു. നാം അവിടുത്തേതാണെന്നും, നാം അവിടുത്തെ ജനവും അജഗണവുമാണെന്നും സങ്കീര്‍ത്തനം ഉദ്ധരിച്ചുകൊണ്ട് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ചൈനയിലെ സഭയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പുതിയ നീക്കങ്ങള്‍ ആനന്ദദായകമാണ്. ചരിത്രത്തില്‍ ഏറെ വിസ്തൃതമായൊരു രാജ്യത്ത് വിഹരിക്കുന്ന ചൈനയിലെ സഭാ സമൂഹം ചെറിയൊരു അജഗണമാണ്. എങ്കിലും “ഭയപ്പെടേണ്ട, നിങ്ങള്‍ക്കായി ദൈവരാജ്യം നല്കണമെന്ന് ആഗ്രഹിച്ചത് സ്വര്‍ഗ്ഗീയപിതാവാണ്,” ദൈവമാണെന്ന് ലൂക്കായുടെ സുവിശേഷം ഉദ്ധരിച്ച് പാപ്പാ ചൈനയിലെ കത്തോലിക്കരെ ശക്തിപ്പെടുത്തുന്നുണ്ട്.

അനുരജ്ഞിതരായി സാഹോദര്യം വളര്‍ത്തി, നിയമബന്ധിതമല്ല സ്നേഹബന്ധിതമാണ് അനുരഞ്ജനമെന്ന ബോധ്യത്തിൽ, ദൈവത്തിന്‍റെ കരുണയില്‍ സമര്‍പ്പിച്ച് ചൈനയിലെ എല്ലാ കത്തോലിക്കരും അനുരഞ്ജനത്തിന്‍റെ പാതയിൽ ചരിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു. ചൈനയും വത്തിക്കാനും തമ്മിലുണ്ടാ നവമായ കരാറിന്‍റെ വെളിച്ചത്തില്‍ നാം എടുക്കുന്ന നയം നിയമത്തിന്‍റേതല്ല, ക്രിസ്തുവിലുള്ള സ്നേഹത്തിന്‍റെയും അനുരഞ്ജനത്തിന്‍റേതുമാണ്. ക്രിസ്തുവില്‍ നാം അനുരഞ്ജിതരാണ്, അവിടുന്ന് അനുരജ്ഞനത്തിന്‍റെ കൂദാശയും നമുക്കായി നല്കിയിട്ടുണ്ട്. അതിനാൽ തന്നെ, ദൈവത്തിങ്കലേയ്ക്കു തിരിച്ചു വരുന്ന ഏതു മകനെയോ മകളെയോ ഒരു നിയമത്തിനോ കല്പനയ്ക്കോ തടയാനാവില്ല. പിതാവിന്‍റെ കാരുണ്യത്തില്‍ പ്രത്യാശയര്‍പ്പിച്ച്, ചൈനയിലെ ഓരോ കത്തോലിക്കനും, ഏത് അവസ്ഥയിലായിരുന്നാലും സഭയിലേയ്ക്ക് തിരിച്ചുവരണമെന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നുണ്ട് ഈ ഇടയ ലേഖനത്തിലൂടെ.

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചൈനീസ് സര്‍ക്കാര്‍ സഭയുമായി അനുരഞ്ജനപ്പെടുന്നത്. അതുകൊണ്ട്, പൂര്‍വ്വോപരി മെച്ചപ്പെട്ട സാഹോദര്യം സഹകരണവും ആര്‍ജ്ജിച്ചുകൊണ്ട് സുവിശേഷത്തിന്‍റെ സന്തോഷമുള്ള ജീവിതത്തിലൂടെ ക്രിസ്തുവിന് സാക്ഷ്യംവഹിക്കുകയും, അവിടുത്തെ സുവിശേഷം പ്രഘോഷിക്കുകയും ചെയ്യാമെന്ന് പാപ്പാ ചൈനയിലെ കത്തോലിക്കരെ ഉപദേശിക്കുന്നു. ജീവിതാന്ത്യത്തില്‍ നാം വിധിക്കപ്പെടുന്നത് സഹോദരങ്ങളോടുള്ള സ്നേഹത്തിന്‍റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ അജപാലനമേഖലയില്‍ ചൈനയിലെ കത്തോലിക്കര്‍ പഴയ വിഭാഗീയതകള്‍ മറന്ന് ഒരുമിക്കുകയും, ആരെയും മാറ്റിനിറുത്താതെ അനുരഞ്ജനത്തിന്‍റെയും കൂട്ടായ്മയുടെയും വ്യക്തമായ അടയാളങ്ങളില്‍ പരസ്പരം ഒന്നിച്ച് സഹവർത്തിത്വത്തിലൂടെ മുന്നോട്ട് പോകണമെന്ന് ആഹ്വാനം ചെയ്യുന്നു.

vox_editor

Recent Posts

ആഗ്ളിക്കന്‍ ബിഷപ്പുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി.

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…

2 hours ago

സമര്‍പ്പിതര്‍ക്ക് വേണ്ടി മെയ് മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ഥനാ നിയോഗം

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…

17 hours ago

മെയ് മാസത്തില്‍ 50 ഏക്കറിലെ വത്തിക്കാന്‍ ഗാര്‍ഡന്‍ കണ്ടാസ്വദിക്കാന്‍ അവസരം

  അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…

2 days ago

മതാന്തരവിദ്യാഭ്യാസം മതങ്ങളെ പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് : ബിഷപ്പ് പൗളോ മര്‍ത്തിനെല്ലി

  സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…

3 days ago

സിസ്റ്റര്‍ ആന്‍റണി ഷഹീല സിറ്റിസി സന്യസിനി സമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍

  സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…

3 days ago

ഉക്രൈന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച് യൂണിസെഫ്

  സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…

3 days ago