ഫാ.വില്യം നെല്ലിക്കൽ
വത്തിക്കാൻ സിറ്റി: വത്തിക്കാന്‍ റേഡിയോ നിശ്ശബ്ദമാക്കാന്‍
വിസ്തൃതമായ വത്തിക്കാന്‍ തോട്ടത്തില്‍ സ്ഥിതിചെയ്യുന്ന മാര്‍ക്കോണി സ്ഥാപിച്ച വത്തിക്കാന്‍ റേഡിയോനിലയം ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു ‘ഉന്നംതെറ്റിയ ആക്രമണ’മെന്ന് അഗസ്തോ ഫെറാറെ, റോമിന്‍റെ ചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 12-Ɔο പിയൂസ് പാപ്പായുടെ ഭരണകാലത്തായിരുന്നു ബോംബാക്രമണം.
രണ്ടാം ലോക മഹായുദ്ധ കാലത്ത് – 1943 നവംബര്‍ 5-Ɔο തിയതി, ഒരു ശനിയാഴ്ച രാത്രി 8.10-ന് നിത്യനഗരം പ്രാര്‍ത്ഥനാപൂര്‍ണ്ണമായൊരു നിശ്ശബ്ദതയില്‍ ആഴ്ന്ന സമയത്താണ് ചരിത്രത്തില്‍ ആദ്യമായി വത്തിക്കാന് എതിരായി ഒരു ബോംബ് ആക്രമണമുണ്ടായത്. നാസി അനുഭാവികളായ ഇറ്റാലിയന്‍ ഫാസിസ്റ്റുകളാണ് (Italian Fascist) ആക്രമണം നടത്തിയത്.
സഖ്യകക്ഷികളുടെ പക്ഷംചേര്‍ന്ന് യുദ്ധമുഖത്തുനിന്നും വാര്‍ത്തകള്‍ ലോകത്തെ സത്യസന്ധമായി അറിയിക്കുന്നതില്‍ വത്തിക്കാന്‍ റേഡിയോ ഉപയോഗപ്പെടുത്തിയതിലുള്ള പ്രതിഷേധമാണ് ബോംബാക്രണത്തിലൂടെ പ്രകടമാക്കിയതെന്ന് ചരിത്രഗ്രന്ഥങ്ങളും, ആക്രമണത്തിന്‍റെ ചിത്രങ്ങള്‍ അടക്കമുള്ള വത്തിക്കാന്‍റെ ദിനപത്രം, ലൊസര്‍വത്തോരെ റൊമാനോയിലെ വാര്‍ത്തകളും വ്യക്തമാക്കുന്നു.
അതിവേഗത്തില്‍ താഴ്ന്നുപറന്നെത്തിയ ചെറിയ വിമാനം 5 ബോംബുകള്‍ വര്‍ഷിച്ചു. വത്തിക്കാനിലെ റെയില്‍വെ സ്റ്റേഷന്‍, പഴയ സാന്താ മാര്‍ത്ത കെട്ടിടത്തിന്‍റെ കല്ലുവിരിച്ച മുറ്റം, അതിനോടു ചേര്‍ന്നുള്ള മൊസൈക് കലാമന്ദിരം, വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പിന്‍ഭാഗത്തെ ജാലകം, വത്തിക്കാന്‍ ഗവര്‍ണറേറ്റിന്‍റെ ചിലഭാഗങ്ങള്‍ എന്നിവയാണ് തകര്‍ക്കപ്പെട്ടത്.
ഇറ്റലിയിലെ വിത്തര്‍ബോ എന്ന സ്ഥലത്താണ് ഫാസിസ്റ്റ് വിമതര്‍ ബോംബാക്രമണത്തിനുള്ള സന്നാഹങ്ങള്‍ നടത്തിയതെന്ന് പിന്നീടുള്ള അന്വേഷങ്ങള്‍ തെളിയിച്ചു.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
This website uses cookies.