ഫാ.ദീപക് ആന്റോ
തിരുവനന്തപുരം: കടൽത്തീരത്തു നിന്നും അന്യം നിന്നു പോകുന്ന മത്സ്യത്തൊഴിലാളികളുടെ ആശയവിനിമയ രീതിയായ “ചേലു പറച്ചിൽ” ശംഖുമുഖം തീരം കാണാനെത്തിയ നഗരവാസികൾക്ക് അപൂർവ്വ അനുഭവമായി. പൂന്തുറ, പുല്ലുവിള, കൊച്ചുതുറ, പുതിയതുറനിന്നും ഉൾപ്പെടെയുള്ള തീരപ്രദേശത്തു നിന്നും വിദ്യാർത്ഥികളും മുതിർന്നവരും ഉൾപ്പെടുന്ന പത്തോളം പേരുടെ സംഘമാണ് പരിപാടിക്ക് നേതൃത്വം നല്കിയത്.
തനതു ഭാഷയുടെ അപൂർവത നിലനിർത്തി സംരക്ഷിക്കുവാനും അവ കാലത്തിനനുസരിച്ചു സമൂഹത്തിൽനിന്നും മാഞ്ഞുപോകാതെ സൂക്ഷിക്കുവാനുള്ള ചുമതല നമുക്കുണ്ടെന്ന് പരിപാടികൾക്ക് ഉദ്ഘാടകനായ ശ്രീ. പീറ്റർ പറഞ്ഞു. കടലിൻറെ പരിസ്ഥിതി സംരക്ഷിക്കാനും തീര ശുചിത്വം പാലിക്കാനും കടലറിവുകൾ പങ്കുവയ്ക്കപ്പെടേണ്ടതുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന വലിയതുറ ഫൊറോനാ വികാരി ഫാ. സൈറസ് കളത്തിൽ ഓർമിപ്പിച്ചു.
പ്രളയം പ്രമേയമാക്കിയ ‘ദൈവത്തിന്റെ കൈകൾ’ എന്ന മണൽ ശിൽപവും തയ്യാറാക്കി. അന്യംനിന്നുപോകുന്ന തീര സംസ്കാരത്തിൻറെ തിരിച്ചുവരവ് പ്രമേയമാക്കി, ഒഖി ദുരന്തത്തിന്റെ തിക്തത അനുഭവിച്ച പൂന്തുറ നിന്നുള്ള യുവജനങ്ങളുടെ നേതൃത്വത്തിൽ തെരുവ് നാടകവും അരങ്ങേറി.
തീരദേശത്തെ ജീവിതങ്ങളെ, ഭംഗി കലർന്ന ഭാഷാശൈലിയിൽ സദസ്സിനു പരിചയപ്പെടുത്തിയപ്പോൾ കാണികളായത് നഗരത്തിൽ നിന്നുള്ള നൂറുകണക്കിനാളുകളാണ്.
കേരള റീജ്യണൽ ലത്തീൻ കാത്തലിക് അസോസിയേഷൻ (കെ.ആർ.എൽ.സി.സി.) സംഘടിപ്പിക്കുന്ന സമുദായ ദിനത്തോടനുബന്ധിച്ചാണ് മത്സ്യത്തൊഴിലാളി സമുദായത്തിന്റെ കലാരൂപങ്ങൾ ശംഖുമുഖത്ത് അരങ്ങേറിയത്.
പെസഹാ കാലം ആറാം ഞായർ "പിതാവ് എന്നെ സ്നേഹിച്ചതു പോലെ ഞാനും നിങ്ങളെ സ്നേഹിച്ചു. നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ"…
സ്വന്തം ലേഖകന്‍ റോം : ഇന്നലെ വൈകുന്നേരം 4 മണിക്ക് റോമിലെ ബസിലിക്ക ഓഫ് ഹോളി ക്രോസിലേക്കുള്ള അവന്യൂവില്‍…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
This website uses cookies.