ഇന്നത്തെ സുവിശേഷത്തിൽ പ്രാർത്ഥനയുടെ പാഠങ്ങളാണ് യേശു പകർന്നു തരുന്നത്. “നിങ്ങൾ ചോദിക്കുന്നതിനു മുൻപുതന്നെ നിങ്ങളുടെ ആവശ്യങ്ങൾ നിങ്ങളുടെ പിതാവ് അറിയുന്നു” (മത്തായി 6:8). നമ്മുടെ ആവശ്യങ്ങൾ ദൈവത്തിന് അറിയാമെങ്കിൽ, നാം പ്രാർത്ഥിക്കുന്നതിന്റെ ആവശ്യകത എന്ത്? വിശുദ്ധ അഗസ്റ്റീനോസ് പറയുന്നത്, നാം പ്രാർഥിക്കുമ്പോൾ, നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരമായി ദൈവം നല്കാൻ ആഗ്രഹിക്കുന്ന ഉത്തമഫലങ്ങൾ സ്വീകരിക്കുവാൻ നമ്മുടെ ഹൃദയത്തെയും ആത്മാവിനെയും ദൈവം പരുവപ്പെടുത്തുകയാണ്.
എങ്ങനെ പ്രാർത്ഥിക്കണം എന്നതിന് മാതൃകയായി “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർത്ഥന യേശു പഠിപ്പിക്കുന്നു. ഏഴ് യാചനകളാണ് ഈ പ്രാർത്ഥനയിൽ അടങ്ങിയിരിക്കുന്നത്. ഏഴ് യാചനകൾക്കും ശേഷം, പ്രാർഥിക്കുമ്പോൾ നമുക്കുണ്ടായിരിക്കേണ്ട മനോഭാവം എന്തെന്ന് യേശു എടുത്ത് പറയുന്നു. പ്രാർത്ഥന ദൈവത്തോടുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണല്ലോ, അതോടൊപ്പം മറ്റുള്ളവരോടുള്ള ബന്ധവും, തകരാറുകൾ പരിഹരിച്ച്, നല്ലരീതിയിൽ കത്ത് സൂക്ഷിക്കുവാൻ യേശു ആവശ്യപ്പെടുന്നു. മറ്റുള്ളവരോട് പകയും വിദ്വേഷവും വച്ചുകൊണ്ടുള്ള പ്രാർഥനകൾ സ്വീകരിക്കപ്പെടുകയില്ല. നമ്മുടെ സഹോദരങ്ങളുടെ കുറ്റങ്ങളും കുറവുകളും ഹൃദയപൂർവ്വം നമുക്ക് ക്ഷമിക്കാം. യേശു അരുൾ ചെയ്യുന്നു; ‘നീ ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുമ്പോൾ, നിന്റെ സഹോദരൻ നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് അവിടെ വച്ച് ഓർത്താൽ, അവിടെ ബലിപീഠത്തിനു മുൻപിൽ വച്ചിട്ട് പോയി സഹോദരനോട് രമ്യപ്പെടുക; പിന്നീട് വന്ന് കാഴ്ചയർപ്പിക്കുക” (മത്തായി 5:23-24).
ക്ഷമിക്കുക എന്നത് ദൈവം തന്റെ മക്കളിൽ നിന്നാവശ്യപ്പെടുന്ന ജീവിത ശൈലിയാണ്. ഈ ജീവിത ശൈലി ഉള്ളവർക്കേ ദൈവവുമായുള്ള ബന്ധം കത്ത് സൂക്ഷിക്കാൻ സാധിക്കൂ. ദൈവവുമായുള്ള ബന്ധത്തിൽ വളരാൻ ശ്രമിക്കുന്ന ഈ നോമ്പ് കളത്തിൽ, ക്ഷമിക്കുന്നതിലൂടെ സഹോദരങ്ങളുമായുള്ള ബന്ധത്തിലും വളരാൻ ശ്രമിക്കാം.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
This website uses cookies.