Categories: Daily Reflection

മാർച്ച് 30: താഴ്ത്തപ്പെടലും ഉയർത്തപ്പെടലും

ക്രിസ്തുശിഷ്യർ എന്നനിലയിൽ നാം താരതമ്യം ചെയ്യേണ്ടത് നമ്മുടെ ഗുരുവും നാഥനായ ക്രിസ്തുവിനോടാണ്

ദേവാലയത്തിലേക്കു പ്രാർത്ഥിക്കാൻ പോകുന്ന ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയാണ് (ലൂക്ക 18:9-14) ഇന്ന് ദിവ്യബലിയിൽ നാം വായിച്ചുകേൾക്കുന്നത്. രണ്ടുപേരും ദൈവസന്നിധിയിൽ അവതരിപ്പിക്കുന്നത് അവരുടെ ഇപ്പോഴുള്ള അവസ്ഥയാണ്. ഫരിസേയൻ താൻ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് പറയുന്നത്, ചെയ്യാത്ത കാര്യങ്ങൾ അല്ല – “ഞാൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാൻ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു”. ഇതെല്ലാം മതപരമായ ജീവിതത്തിലെ സ്തുത്യർഹങ്ങളായ കാര്യങ്ങളാണ്. ഒരു യഹൂദൻ നിർബന്ധമായും ഉപവസിക്കേണ്ടത് പാപപരിഹാരദിനത്തിൽ മാത്രമായിരുന്നു. അതായത്, വർഷത്തിൽ ഒരിക്കൽ മാത്രം. എന്നാൽ, ഈ ഫരിസേയൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. അതുപോലെതന്നെ, വയലിൽ നിന്നും ലഭിക്കുന്ന ഫലങ്ങളുടെ ദശാംശം മാത്രം കൊടുത്താൽ മതി എന്നിരിക്കെ, അയാൾ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു. നാം മനസ്സിലാക്കേണ്ടത്, അയാൾ മതപരമായ ജീവിതത്തെ അതിന്റെ ഗൗരവത്തിൽ തന്നെ കണ്ടിരുന്ന ആളാണ്. എന്നിരുന്നാലും അയാളുടെ പ്രാർത്ഥനയിൽ കുറവുവന്നുപോയി.

ചുങ്കക്കാരനും ദൈവസന്നിധിയിൽ അവതരിപ്പിക്കുന്നത് തന്റെ ജീവിതാവസ്ഥയാണ്. ചുങ്കക്കാരെ സമൂഹം പാപികൾ എന്ന ഗണത്തിലാണ് കണക്കാക്കിയിരുന്നത്. രണ്ടുപേരും അവതരിപ്പിക്കുന്നത് തങ്ങളുടെ ഇപ്പോഴുള്ള അവസ്ഥയാണെങ്കിലും, അവതരിപ്പിക്കുന്ന രീതികളിൽ വ്യത്യാസമുണ്ട്. ഫരിസേയൻ താൻ ചെയ്യുന്ന നല്ല കാര്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് മറ്റുള്ളവരെ വിധിക്കുകയും അവരുമായി താരതമ്യം ചെയ്തുകൊണ്ട് സ്വയം നീതീകരിക്കുകയും ചെയ്യുന്നു. ഫരിസേയൻ പറയുന്നത്, “ഞാൻ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റുമനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല”. എന്നാൽ ചുങ്കക്കാരനാകട്ടെ, തന്നെത്തന്നെ എളിമപ്പെടുത്തികൊണ്ട് പ്രാർത്ഥിക്കുന്നു. അയാളുടെ ശരീരഭാഷയും വാക്കുകളും അയാളുടെ എളിമപ്പെടലിനെ വരച്ചുകാട്ടുന്നുണ്ട്. സ്വയം നീതീകരിക്കുന്നവന്റെ ദീഘമായ വാഗ്വിലാസത്തെക്കാൾ ദൈവത്തിന് പ്രീതീകരം എളിമയുള്ളവന്റെ അൽപവാക്കുകളാണ്. മറിയത്തിന്റെ സ്തോത്രഗീതത്തിൽ പറയുന്നപോലെ, “അവിടുന്ന്…ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു…എളിയവരെ ഉയർത്തി” (ലൂക്ക 1:51-52).

ഇന്ന് നമ്മുടെ സ്വയം നീതീകരിക്കുന്ന സ്വഭാവത്തെക്കുറിച്ച് ആത്മപരിഹോധന നടത്താം. മറ്റുള്ളവരെ പുച്ഛിച്ച് വിലകുറഞ്ഞവരായി കാണുന്ന സ്വഭാവം നമ്മുടെ അഹങ്കാരത്തിന്റെ പ്രതിഫലനമല്ലേ? പലരും തങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നത് തങ്ങളേക്കാൾ ഒരു പടിയെങ്കിലും താഴെനിൽക്കുന്നവരെന്നു അവർ തന്നെ ചിന്തിക്കുന്നവരുമായിട്ടാണ്. ക്രിസ്തുശിഷ്യർ എന്നനിലയിൽ നാം താരതമ്യം ചെയ്യേണ്ടത് നമ്മുടെ ഗുരുവും നാഥനായ ക്രിസ്തുവിനോടാണ്. അപ്പോഴാണ്, ഇനിയും എത്രയോ പുണ്യങ്ങളും നന്മകളുമാണ് നാം കൈവരിക്കാനുള്ളതെന്നു നമുക്ക് മനസ്സിലാവുക.

vox_editor

View Comments

  • വളരെ നല്ല വ്യാഖ്യാനം
    അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ

Share
Published by
vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago