ദേവാലയത്തിലേക്കു പ്രാർത്ഥിക്കാൻ പോകുന്ന ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയാണ് (ലൂക്ക 18:9-14) ഇന്ന് ദിവ്യബലിയിൽ നാം വായിച്ചുകേൾക്കുന്നത്. രണ്ടുപേരും ദൈവസന്നിധിയിൽ അവതരിപ്പിക്കുന്നത് അവരുടെ ഇപ്പോഴുള്ള അവസ്ഥയാണ്. ഫരിസേയൻ താൻ ചെയ്യുന്ന കാര്യങ്ങൾ തന്നെയാണ് പറയുന്നത്, ചെയ്യാത്ത കാര്യങ്ങൾ അല്ല – “ഞാൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. ഞാൻ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു”. ഇതെല്ലാം മതപരമായ ജീവിതത്തിലെ സ്തുത്യർഹങ്ങളായ കാര്യങ്ങളാണ്. ഒരു യഹൂദൻ നിർബന്ധമായും ഉപവസിക്കേണ്ടത് പാപപരിഹാരദിനത്തിൽ മാത്രമായിരുന്നു. അതായത്, വർഷത്തിൽ ഒരിക്കൽ മാത്രം. എന്നാൽ, ഈ ഫരിസേയൻ ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. അതുപോലെതന്നെ, വയലിൽ നിന്നും ലഭിക്കുന്ന ഫലങ്ങളുടെ ദശാംശം മാത്രം കൊടുത്താൽ മതി എന്നിരിക്കെ, അയാൾ സമ്പാദിക്കുന്ന സകലത്തിന്റെയും ദശാംശം കൊടുക്കുന്നു. നാം മനസ്സിലാക്കേണ്ടത്, അയാൾ മതപരമായ ജീവിതത്തെ അതിന്റെ ഗൗരവത്തിൽ തന്നെ കണ്ടിരുന്ന ആളാണ്. എന്നിരുന്നാലും അയാളുടെ പ്രാർത്ഥനയിൽ കുറവുവന്നുപോയി.
ചുങ്കക്കാരനും ദൈവസന്നിധിയിൽ അവതരിപ്പിക്കുന്നത് തന്റെ ജീവിതാവസ്ഥയാണ്. ചുങ്കക്കാരെ സമൂഹം പാപികൾ എന്ന ഗണത്തിലാണ് കണക്കാക്കിയിരുന്നത്. രണ്ടുപേരും അവതരിപ്പിക്കുന്നത് തങ്ങളുടെ ഇപ്പോഴുള്ള അവസ്ഥയാണെങ്കിലും, അവതരിപ്പിക്കുന്ന രീതികളിൽ വ്യത്യാസമുണ്ട്. ഫരിസേയൻ താൻ ചെയ്യുന്ന നല്ല കാര്യങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് മറ്റുള്ളവരെ വിധിക്കുകയും അവരുമായി താരതമ്യം ചെയ്തുകൊണ്ട് സ്വയം നീതീകരിക്കുകയും ചെയ്യുന്നു. ഫരിസേയൻ പറയുന്നത്, “ഞാൻ അക്രമികളും നീതിരഹിതരും വ്യഭിചാരികളുമായ മറ്റുമനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ല”. എന്നാൽ ചുങ്കക്കാരനാകട്ടെ, തന്നെത്തന്നെ എളിമപ്പെടുത്തികൊണ്ട് പ്രാർത്ഥിക്കുന്നു. അയാളുടെ ശരീരഭാഷയും വാക്കുകളും അയാളുടെ എളിമപ്പെടലിനെ വരച്ചുകാട്ടുന്നുണ്ട്. സ്വയം നീതീകരിക്കുന്നവന്റെ ദീഘമായ വാഗ്വിലാസത്തെക്കാൾ ദൈവത്തിന് പ്രീതീകരം എളിമയുള്ളവന്റെ അൽപവാക്കുകളാണ്. മറിയത്തിന്റെ സ്തോത്രഗീതത്തിൽ പറയുന്നപോലെ, “അവിടുന്ന്…ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചു…എളിയവരെ ഉയർത്തി” (ലൂക്ക 1:51-52).
ഇന്ന് നമ്മുടെ സ്വയം നീതീകരിക്കുന്ന സ്വഭാവത്തെക്കുറിച്ച് ആത്മപരിഹോധന നടത്താം. മറ്റുള്ളവരെ പുച്ഛിച്ച് വിലകുറഞ്ഞവരായി കാണുന്ന സ്വഭാവം നമ്മുടെ അഹങ്കാരത്തിന്റെ പ്രതിഫലനമല്ലേ? പലരും തങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നത് തങ്ങളേക്കാൾ ഒരു പടിയെങ്കിലും താഴെനിൽക്കുന്നവരെന്നു അവർ തന്നെ ചിന്തിക്കുന്നവരുമായിട്ടാണ്. ക്രിസ്തുശിഷ്യർ എന്നനിലയിൽ നാം താരതമ്യം ചെയ്യേണ്ടത് നമ്മുടെ ഗുരുവും നാഥനായ ക്രിസ്തുവിനോടാണ്. അപ്പോഴാണ്, ഇനിയും എത്രയോ പുണ്യങ്ങളും നന്മകളുമാണ് നാം കൈവരിക്കാനുള്ളതെന്നു നമുക്ക് മനസ്സിലാവുക.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
This website uses cookies.
View Comments
വളരെ നല്ല വ്യാഖ്യാനം
അച്ചനെ ഈശോ അനുഗ്രഹിക്കട്ടെ