അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.ടി.ജെയിംസ് നിര്യാതനായി, 85 വയസായിരുന്നു. പാലയിലെ പവിത്രാനം സെന്‍റ് അഗസ്റ്റിന്‍ ദേവാലയാഗംമായ ഫാ.ജെംയിംസ് 1962-ലാണ് വൈദികനായി അഭിഷിക്തനായത്.
ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഇന്ത്യന്‍ മിഷണറി സൊസൈറ്റിയിലാണ് വൈദിക പഠനം ആരംഭിച്ചത്. പൂനെ പേപ്പല്‍ സെമിനാരിയില്‍ നിന്ന് ഫിലോസഫി പഠനവും, തിയോളജി പഠനവും പൂര്‍ത്തീകരിച്ചു.
തുടർന്ന്, 1963-ല്‍ മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്റെ സഹായിയായി സേവനമാരംഭിച്ച ഫാ.ടി.ജെയിംസ് തോന്നക്കല്‍, ചെമ്പൂര്‍, അരുവിക്കര, കീഴാറൂര്‍, കൊല്ലോട്, മണ്ണൂര്‍, പാറശാല ഇടവകകളില്‍ സേവനം അനുഷ്ടിച്ചു.
ദൈവദാസന്‍ അദെയോദാത്തൂസ് മുതിയാവിള ദേവാലയത്തില്‍ വച്ച് മരിക്കുമ്പോഴും ഫാ.ജെയിംസ് കൂടെ ഉണ്ടായിരുന്നു. തുടര്‍ന്ന്, ഫാ.അദെയോദാത്തൂസിന്റെ സ്മരണയില്‍ അദ്ദേഹം ഉപയോഗിച്ചിരുന്ന കട്ടിലിലാണ് ഫാ.ജെയിംസ് കിടന്നിരുന്നത്. ഏറെ നാളായി നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
വെളളിയാഴ്ച രാവിലെ 10-ന് പാറശാല സെന്റ് പീറ്റര്‍ ദേവാലയത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. നാളെ വൈകിട്ട് 6 മണിക്ക് ഭൗതീക ശരീരം പാറശാല ദേവാലയത്തില്‍ പൊതുദര്‍ശനത്തിനായി എത്തിക്കും.
പാല അന്തിനാട് ഞാറക്കാട്ട് ഹൗസില്‍ പരേതരായ തോമസ്-ഏലിയാമ്മ ദമ്പതികളുടെ 5 മക്കളില്‍ 3 ാംമനാണ്.
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.