ജോസ് മാർട്ടിൻ
വിശുദ്ധ ജോൺ മരിയ വിയാനി (8 മേയ് 1786 – 4 ആഗസ്റ്റ് 1859), ഇടവക വൈദികരുടെ മദ്ധ്യസ്ഥനായി സഭ അദ്ദേഹത്തെ വണങ്ങുന്നു. കഴിവ് കുറഞ്ഞതിന്റെ പേരില്‍ പലകുറി പൗരോഹിത്യപദവിയില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുകയും അവസാനം സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം തിരുപ്പട്ടം ലഭ്യമാവുകയും ചെയ്ത ഫ്രഞ്ച് വൈദികനാണ് ഫാ.ജോണ്‍ മരിയ വിയാനി.
വി.ജോണ്‍ മരിയ വിയാനിയുടെ ജീവിതം, എല്ലാ വൈദികര്‍ക്കും ഒരു മാതൃക ആകേണ്ടതാണ് എന്നതിൽ സംശയമില്ല.
വൈദീകൻ ആരാണ് എന്നതിനെക്കുറിച്ച് വിശുദ്ധന്റെ വാക്കുകള്‍ ഇപ്രകാരമാണ്. “ഒരു വൈദികന്‍ ആരാണെന്ന് മനസിലാവണമെങ്കില്‍ സ്വര്‍ഗ്ഗത്തിലെത്തണം. ഒരു വൈദികന്‍ യഥാര്‍ത്ഥത്തില്‍ ഈ ലോകത്തില്‍ ചെയ്യുന്നതെന്താണെന്ന് തിരിച്ചറിഞ്ഞാല്‍ തീര്‍ച്ചയായും അദ്ദേഹം സ്നേഹം കൊണ്ട് ഇവിടെ മരിച്ചു വീഴും”. അത്രയേറെ വിലപിടിപ്പുള്ളവരാണ് പ്രിയ വൈദീകർ നിങ്ങൾ ഓരോരുത്തരും ഞങ്ങൾക്കും.
ആഗസ്റ്റ് 4-ന് വിശുദ്ധ ജോൺ മരിയ വിയാനിയുടെ ഓർമ്മത്തിരുന്നാൾ സഭ കൊണ്ടാടുമ്പോള്‍, “കുമ്പസാരത്തിന്റെ വിശുദ്ധന്‍” എന്നുകൂടി അറിയപ്പെടുന്നു വിശുദ്ധനിലൂടെ കുമ്പസാരത്തിന്റെ ശക്തി എത്രവലുതാണെന്നുകൂടി ലോകത്തിനു ഓർമ്മപ്പെടുത്തുകയാണ്. ഒരുപക്ഷെ, വിശുദ്ധ ജോൺ മരിയ വിയാനി തന്നെയായിരിക്കും കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഏറ്റവും കുടുതല്‍ പേർക്ക് കുമ്പസാരം എന്ന കൂദാശ നല്‍കിയിട്ടുള്ള വൈദികനും.
കുമ്പസാരത്തിലൂടെ പുതിയൊരു ജീവിതത്തിലേക്ക് മരിയ വിയാനി ജനങ്ങളെ നയിച്ചു.
20 വര്‍ഷത്തിനിടയ്ക്ക് 20 ലക്ഷം ആളുകളെ മരിയ വിയാനി കുമ്പസാരിപ്പിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. മെത്രാന്‍മാര്‍ വരെ കുമ്പസാരിക്കുവാന്‍ മരിയ വിയാനിയുടെ അടുത്ത് എത്തുമായിരുന്നു. ഓരോ ദിവസവും 18 മണിക്കൂര്‍ വരെ മരിയ വിയാനി കുമ്പസാരക്കൂട്ടില്‍ ചെലവഴിക്കുമായിരുന്നു. ഈ തീക്ഷ്ണതയ്ക്കുമുന്നിൽ ശിരസുനാമിക്കാതെ വയ്യ, പ്രിയ വൈദീകരെ വിശുദ്ധന്റെ തീക്ഷ്ണത നിങ്ങളുടെ ജീവിതത്തിലും നിരന്തരം ജ്വലിപ്പിക്കുവാൻ ഞങ്ങൾ അജഗണങ്ങൾ മുട്ടിപ്പായി പ്രാർത്ഥിക്കാം.
വിശുദ്ധന്റെ കാലഘട്ടം അത്ര സുഖകരമായിരുന്നില്ല. ഫ്രഞ്ചു വിപ്ലവത്തിന്റെ ഫലമായുണ്ടായ ധാർമ്മിക-അലംഭാവം, കത്തോലിക്കാസഭയെ വിനാശകരമായ, മതപരമായ അജ്ഞതയിലേക്കു നയിച്ചകാലഘട്ടമായിരുന്നു. ഒരു വിധത്തിൽ പറഞ്ഞാൽ, ഇന്ന് ഭാരത കത്തോലിക്കാ സഭ കടന്നു പോയികൊണ്ടിരിക്കുന്നതും ധാർമ്മിക-അലംഭാവത്തിന്റെ അവസ്ഥയില്‍ തന്നെയല്ലേ?
ഒരുവശത്ത്, സഭയുടെ വിശുദ്ധ കൂദാശകളിലേക്ക് വരെ യുക്തിവാദികളുടെയും, നിരീശ്വരവാദികളുടെയും, സാത്താൻ സേവകരുടെയും കടന്നുകയറ്റം. മറുവശത്ത്, സഭയുടെ ഉള്ളില്‍ നിന്നു തന്നെ സഭാപാരമ്പര്യത്തെ തച്ചുടയ്ക്കുമാറ് ‘ഇൻകൾച്ചറേഷന്റെ’ പേരും പറഞ്ഞത് മറ്റുമതങ്ങളുടെ അടയാളങ്ങളും, പരിശ്ചേദങ്ങളും ഉൾക്കൊള്ളുവാനുള്ള അനാവശ്യമായ വ്യഗ്രത. ഇവിടെ നിങ്ങൾ വൈദീകർ വളരെ നിഷ്‌ഠയും, വിശ്വാസ തീഷ്ണതയും, വിവേകവും ഉള്ളവരായിരിക്കണമെന്ന് ദൈവജനം ആഗ്രഹിക്കുന്നു.
ഇന്ന്, യഥാർത്ഥത്തിൽ ഇടവക വൈദികരാണ് ഏറ്റവും കുടുതല്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നത് എന്നതിൽ ഒട്ടും സംശയമില്ല. ഇടവകയിലെ സാമ്പത്തിക ഇടപാടുകള്‍ മുതല്‍ എല്ലാത്തിലും പഴികേഴ്ക്കേണ്ടിവരുന്നതും നിങ്ങൾക്കാണല്ലോ. എന്തുചെയ്താലും അതിനുനേരെ വിമർശനത്തിന്റെ വാളോങ്ങുന്നവരും ധാരാളം. ഓർക്കുക, വിശുദ്ധ ജോൺ മരിയ വിയാനിയുടെ വാക്കുകൾ പോലെ, “സ്വയം ദൈവത്തിനു സമർപ്പിക്കാൻ പൂർണ്ണസമർപ്പണത്തിന്റെ ഏകവഴിയേയുള്ളൂ. നമുക്കായി നാം പിടിച്ചു വയ്ക്കുന്നത്, നമുക്ക് കുഴപ്പങ്ങളും ദുഃഖങ്ങളും മാത്രമേ നൽകൂ” എന്ന യാഥാർഥ്യം നമുക്കോർക്കാം.
എല്ലാ ഇടവക വൈദീകര്‍ക്കും, തിരുനാള്‍ ആശംസകള്‍ നേരുന്നു… പ്രാർത്ഥിക്കുന്നു…
ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…
പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…
പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…
പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…
ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…
This website uses cookies.