Categories: Articles

പ്രസംഗത്തിനിടയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ കാപ്പിപ്പൊടിയച്ചൻ ഖേദം പ്രകടിപ്പിച്ചു; “സുവിശേഷം വെറുപ്പിന്റെ ദൈവശാസ്ത്രമല്ല പഠിപ്പിക്കുന്നതെന്ന് മറക്കാതിരിക്കാം”

സ്നേഹത്തെ കുറിച്ച് പ്രസംഗിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഇരുൾ നിറഞ്ഞ ചിന്തകൾ പങ്കുവയ്ക്കരുത്...

ഫാ.മാർട്ടിൻ ആന്റണി

യോഹന്നാന്റെ സുവിശേഷം നാലാം അധ്യായം ഇരുപത്തിരണ്ടാം വാക്യത്തിൽ ഒരു വചനമുണ്ട്. “നിങ്ങള്‍ അറിയാത്തതിനെ ആരാധിക്കുന്നു. ഞങ്ങള്‍ അറിയുന്നതിനെ ആരാധിക്കുന്നു. എന്തെന്നാല്‍, രക്‌ഷ യഹൂദരില്‍ നിന്നാണ്‌”. യഹൂദ വിരോധം കൊടുമ്പിരിക്കൊണ്ടിരുന്ന ഹിറ്റ്ലർ കാലയളവിലെ നാസി ദൈവശാസ്ത്രജ്ഞർക്കും, ബൈബിൾ വ്യാഖ്യാതാക്കൾക്കും ഒട്ടും സഹിക്കാൻ പറ്റാത്ത വചനമാണ് ഈ യോഹന്നാന്റെ വചനം. ഈ വചനം ഉപയോഗിച്ച് എങ്ങനെ യഹൂദർക്കെതിരെ വിദ്വേഷം പ്രസംഗിക്കാൻ സാധിക്കും? ഇതായിരുന്നു അവരുടെ ഏറ്റവും വലിയ പ്രശ്നം.

1938-ൽ പ്രൊട്ടസ്റ്റൻറ് ബൈബിൾ പണ്ഡിതനും കറയറ്റ നാസിയുമായ Walter Grundmann മുകളിൽ പറഞ്ഞ വചനത്തെ ആസ്പദമാക്കി ഒരു ലേഖനം എഴുതിയിട്ടുണ്ട്; “‘Das Heil Kommt von den Juden?’ Eine Schicksalsfrage en die Christen Deutscher Nation”. നാസികൾ പ്രചരിപ്പിച്ച യഹൂദ വിദ്വേഷത്തിനെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ഒരു സുവിശേഷ വ്യാഖ്യാനം ആയിരുന്നു അത്. സുവിശേഷത്തെ അടിസ്ഥാനമാക്കി “വെറുപ്പിന്റെ ദൈവശാസ്ത്രം” പ്രചരിപ്പിക്കലായിരുന്നു അത്.

1940-ൽ മുകളിൽ പരാമർശിച്ച വചനഭാഗം ഇല്ലാത്ത, യഹൂദ പരാമർശങ്ങൾ ഒന്നും തന്നെയില്ലാത്ത ഒരു യോഹന്നാന്റെ സുവിശേഷം ഈ ദൈവശാസ്ത്രജ്ഞർ പ്രസിദ്ധീകരിക്കുകയുണ്ടായി എന്നത് ചരിത്ര സത്യമാണ്. അതിന്റെ പേരാണ് Die Bottschaft Gottes (The Message of God). അത് പ്രസിദ്ധീകരിച്ചവർ നാസി പത്രമായ Der Sturmer-ന്റെ ആപ്തവാക്യവും കൂടി ചേർത്തുവച്ചു: “The Jews are our misfortune”.

കഴിഞ്ഞദിവസം എഫ്ബിയിൽ ഒരു വിദ്വേഷ പ്രസംഗം കേട്ടപ്പോൾ ചരിത്രം ഒന്ന് ഓർത്തു പോയതാണ്.
അപ്പോൾ ഒരു കാര്യം മനസ്സിലായില്ലേ. വചനം ഉപയോഗിച്ച് വിദ്വേഷവും വേണമെങ്കിൽ പ്രസംഗിക്കാം. എന്റെ പൊന്നു പണ്ഡിതന്മാരെ, സ്നേഹത്തെ കുറിച്ച് പ്രസംഗിക്കാൻ സാധിക്കുന്നില്ലെങ്കിൽ, ദയവു ചെയ്ത്, അൾത്താരയിൽ കയറി വചന പീഠത്തിൽ നിന്നുകൊണ്ട്, വചനം വ്യാഖ്യാനിക്കുന്നു എന്ന പ്രതീതി നൽകിക്കൊണ്ട് ഇരുൾ നിറഞ്ഞ ചിന്തകൾ പങ്കുവയ്ക്കരുത്. സുവിശേഷം എവിടെയാണ് വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പഠിപ്പിക്കുന്നത്? എന്തിനാണ് അൾത്താരയിൽ നിന്നു കൊണ്ട് സഹജൻ ശത്രുവാണെന്ന പ്രതീതി പകരുന്ന സന്ദേശങ്ങൾ പങ്കുവയ്ക്കുന്നത്?

vox_editor

Recent Posts

സമ്മതിദാനാവകാശം വിവേകപൂർവ്വം ഉപയോഗിക്കണം; നിലപാട് വ്യക്തമാക്കി കെആർഎൽസിസി

ജോസ് മാർട്ടിൻ കാർമ്മൽഗിരി / ആലുവ: ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ ഭരണഘടന ഉറപ്പുനല്‌കുന്ന നീതി, സമത്വം,…

1 week ago

4th Easter Sunday_ഇടയനും കൂലിക്കാരനും (യോഹ 10:11-18)

പെസഹാകാലം നാലാം ഞായർ നല്ലിടയൻ: യേശുവിന്റെ ആത്മവിശേഷണങ്ങളിൽ ഏറ്റവും സുന്ദരമായത്. തീർത്തും ശാലീനമാണ് ഈ വിശേഷണം. ഒപ്പം ശക്തവും. ചെന്നായ്ക്കളുടെ…

1 week ago

3rd Sunday_Easter_വിശ്വാസവും സ്നേഹവും (ലൂക്കാ 24: 35-48)

പെസഹാക്കാലം മൂന്നാം ഞായർ സങ്കീർണ്ണമായ അവസ്ഥയിലൂടെയാണ് ശിഷ്യന്മാർ കടന്നുപോകുന്നത്. ഭയവും സംശയവും ആണ് അകത്തും പുറത്തും. ഇതാ, ഉത്ഥിതൻ അവരുടെയിടയിൽ…

2 weeks ago

2nd Easter Sunday_”എന്റെ കർത്താവേ, എന്റെ ദൈവമേ!”

പെസഹാക്കാലം രണ്ടാം ഞായർ യോഹന്നാൻ മാത്രമാണ് യഹൂദരെ ഭയന്ന് കതകടച്ചിരിക്കുന്ന ശിഷ്യരെ കുറിച്ചു പറയുന്നത്. അടക്കുക എന്നതിന് ക്ലേയിയോ (κλείω…

3 weeks ago

Easter_2024_സ്നേഹത്തിന്റെ വിജയം (യോഹ 20:1-9)

ഉത്ഥാന ഞായർ ഒരു പരക്കംപാച്ചിലിന്റെ പശ്ചാത്തലത്തിലാണ് സുവിശേഷങ്ങൾ ക്രിസ്തുവിന്റെ ഉത്ഥാനത്തെ ചിത്രീകരിക്കുന്നത്. മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും…

4 weeks ago

ആലപ്പുഴയിൽ സംയുക്ത കുരിശിന്റെ വഴി നടത്തി

ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ റോമൻ കത്തോലിക്കാ, സിറോമലബാർ, മലങ്കര റീത്തുകൾ സംയുക്തമായി ഓശാന ഞായറാഴ്ച്ച നടത്തിയ കുരിശിന്റെ…

1 month ago