സ്വന്തം ലേഖകൻ
തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തകയും തലശേരി രൂപതയുടെ മദ്യവിരുദ്ധ പ്രവര്‍ത്തകയുമായ സിസ്റ്റര്‍ ലൂസിനയെയാണ് വീണ്ടും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നത്. രണ്ട് ദിവസം മുമ്പ് അജികുമാര്‍ എന്ന പ്രൊഫൈലില്‍ “വൈകി വന്ന വിവേഗം” (‘വിവേകം’ എന്ന് എഴുതാൻ പോലും അറിയില്ല എന്നിട്ടും അഹങ്കാരത്തിന് കുറവില്ല) എന്ന ടൈറ്റിലോടെയാണ് കന്യാസത്രീയുടെ ചിത്രം പോസ്റ്റ് ചെയ്യ്തിരിക്കുന്നത്.
തെറ്റായ പോസ്റ്റാണെന്ന് ചിലര്‍ പോസ്റ്റിന് താഴെ സൂചിപ്പിച്ചെങ്കിലും, ഇതാണ് സത്യമെന്ന രീതിയില്‍ എഴുതിയാണ് പ്രചരിപ്പിക്കുന്നത്. 2020 മെയ് മാസത്തില്‍ സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ “മദ്യശാല തുറക്കരുത്, കുടുംബം തകര്‍ക്കരുത്” എന്ന ബാനറുമായി പ്രതിഷേധിച്ച കന്യാസ്ത്രീ പിടിച്ചിരുന്ന ബോര്‍ഡിലെ വാക്കുകള്‍ തെറ്റായി എഡിറ്റ് ചെയ്താണ് കത്തോലിക്കാ വിരുദ്ധര്‍ പ്രചരിപ്പിച്ചിരുന്നത്. തുടർന്ന്, മെയ് മാസത്തില്‍ തന്നെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
അതേസമയം, 2 ദിവസം മുമ്പ് പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിനു താഴെ “കത്തോലിക്കാ സഭ ബാറുകള്‍ക്കും മദ്യാശാലകള്‍ക്കും ഒത്താശ ചെയ്യുന്നു” എന്ന വിചിത്ര വാദവും സൈബര്‍ സഖാവ് നടത്തിയിട്ടുണ്ട്. വീണ്ടും ആസൂത്രിതമായി കന്യാസ്ത്രീയെ സമൂഹ മാധ്യമത്തില്‍ വീണ്ടും അപമാനിക്കുതിനെതിരെ വലിയ പ്രതിഷേധം ഉയരുകയാണ്.
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : അഗ്ളിക്കന്‍ ബിഷപ്പ് ജസ്റ്റിന്‍ വെല്‍വിയുമായി ഫ്രാന്‍സിസ് പാപ്പ കൂടികാഴ്ച നടത്തി. നമ്മെ ഒരിക്കലും…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ആഗോള പ്രാര്‍ത്ഥനാ ശൃംഖല വഴിയായി ഫ്രാന്‍സിസ് പാപ്പായുടെ മെയ് മാസത്തേക്കുള്ള പ്രാര്‍ത്ഥനാനിയോഗം അടങ്ങിയ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : മാതാവിന്‍റെ വണക്കമാസത്തില്‍ വത്തിക്കാന്‍ ഗാര്‍ഡനിലേക്ക് തീര്‍ഥാടകര്‍ക്ക് സ്വാഗതം. വത്തിക്കാന്‍ ഗാര്‍ഡനിലെ ലൂര്‍ദ്ദ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ഏപ്രില്‍ മാസം ഇരുപത്തിമൂന്നു മുതല്‍ ഇരുപത്തിയഞ്ചു വരെ അബുദാബിയില്‍ വച്ചു നടന്ന മുതിര്‍ന്ന…
സ്വന്തം ലേഖകന്‍ കൊച്ചി :ധന്യ മദര്‍ ഏലിഷ്വ സ്ഥാപിച്ച കോണ്‍ഗ്രീഗേഷന്‍ ഓഫ് തെരേസ കര്‍മലൈറ്റ്സ് (സിറ്റിസി) സന്യാസിനി സമൂഹത്തിന്‍റെ…
സ്വന്തം ലേഖകന്‍ ലിവ് : റഷ്യഉക്രൈന്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഉക്രൈനിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ സമ്മാനിച്ച്…
This website uses cookies.